*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Sunday, January 9, 2011

വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ കൂടിയാലോചനയിലൂടെ മാത്രം: ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍

മര്‍കസ് നഗര്‍ (കാരന്തൂര്‍): വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങള്‍ വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുമായും അനുഭവ സമ്പത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച ശേഷം മാത്രമേ നടപ്പിലാക്കാവൂ എന്ന് മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ പ്രസ്താവിച്ചു. കാരന്തൂര്‍ മര്‍കസില്‍ സയന്‍സ് സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ മുന്‍കയ്യില്‍ മാത്രം രാജ്യത്ത് പര്യാപ്തമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാനാവില്ല. ഈ രംഗത്ത് സ്വകാര്യ മേഖല നല്‍കുന്ന സംഭാവനകള്‍ കില്ലെന്ന് നടിക്കുന്ന സമീപനം ശരിയല്ല. സ്വകാര്യ സ്ഥാപനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ അനുകൂല സമീപനം കൈകൊള്ളാന്‍ സര്‍ക്കാറിന് സാധ്യതയുണ്ട്. വിദ്യാഭ്യാസത്തിന്റെ അഭാവവും തൊഴിലില്ലായ്മയുമാണ് രാജ്യത്ത് തീവ്രവാദം സൃഷ്ട്രിക്കുന്നത്. മതേതരത്വം വാക്കില്‍ മാത്രം പോരാ. പ്രായോഗികമായി നടപ്പിലാക്കുക കൂടി വേണം. മര്‍കസ് പോലുള്ള സ്ഥാപനങ്ങള്‍ ചെയ്തുവരുന്നത് ഈ ദൗത്യമാണെന്നും ഗവര്‍ണര്‍ ചൂിക്കാട്ടി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ മും ൈവി.സി: ഡോ. ശശികാന്ത് സി. കാര്‍ണിക്, അസ്മിത എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ സയ്യിദ് മുസഫിര്‍ ഹുസൈന്‍, അഡ്വ: കെ.എന്‍.എ ഖാദര്‍, കെ മുരളീധരന്‍ പ്രസംഗിച്ചു.
വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ ഇന്ന് വൈകുന്നേരം നടക്കുന്ന പൊതു സമ്മേനത്തോടെ സമാപിക്കും. ഈജിപ്ത് ഗ്രാന്റ് മുഫ്തി ശൈഖ് അലി ജുമുഅ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രങ്ങളിലെ അംബാസിഡര്‍മാരും വിദേശ പ്രതിനിധികളും പങ്കെടുക്കും.

No comments:

Post a Comment