*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Saturday, December 10, 2011

ശാസ്ത്ര ലോകത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും അടിത്തറ സൃഷ്ട്ടിക്കുകയും ചെയ്ത മുസ്ലിം പണ്ഡിതന്മാര്‍ -1

Jabir ibnu hayyan
1-ജാബിര്‍ ഇബ്നു ഹയ്യാന്‍
കര്‍മ മേഖല : രസതന്ത്രം , ആസ്ട്രോളജി , ഫിലോസഫി , ഫിസിസ്റ്റ് , ഫാര്‍മസിസ്റ്റ് , ആല്‍കെമിസ്റ്റ് , ജിയോളജി 
ജീവിത കാലഘട്ടം :722 AD - 804 AD
ടൂസിലാണ് ജാബിര്‍ ഇബ്നു ഹയ്യാന്‍ പഠനം പൂര്‍ത്തിയാക്കിയത്  . പിന്നീട് അദ്ദേഹം കൂഫയിലേക്ക് പോയി. ആദ്യത്തെ പ്രാക്റ്റിക്കല്‍ alchemist എന്നാണു ജാബിര്‍ ഇബ്നു ഹയ്യാന്‍ അറിയപ്പെടുന്നത് . നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടെയാണ് ഹയ്യാന്‍ .  Kitab al-Kimya, Kitab al-Sab'een, Book of the Kingdom, Book of the Balances , Book of Eastern Mercury, എന്നിവ  അവയില്‍ ചിലതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്കി പീഡിയയില്‍ തിരയുക

2-അല്‍ - അസ്മഇ
Al-Asmai
ജീവിത കാലഘട്ടം : 740 AD -823 AD
കര്‍മ മേഖല : ജന്തു ശാസ്ത്രം ,സസ്യ ശാസ്ത്രം ,മൃഗ പരിപാലനം  ,ഫിലോസഫര്‍  
രചനകള്‍  : Kitab al-Ibil,Kitab al-Khalil,Kitab al-Wuhush, Kitab al-Sha'et ,Kitab Khalq al-Insan
ജനനം : ബസ്ര (ഇറാഖ്)
കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്കി പീഡിയയില്‍ തിരയുക


al-khwarizmi


 3-അല്‍ - ഖുവാരിസ്മി
ജീവിത കാലഘട്ടം : 780 AD- 850 AD
 കര്‍മ മേഖല : ഗണിത ശാസ്ത്രം, ഗോള ശാസ്ത്രം ( ആള്‍ജിബ്രയുടെ ഉപജ്ഞ്യാതാവ്), ജിയോഗ്രഫി .അരിത്തമെറ്റിക് , ട്രിഗ്നോമെട്രി
ലോക പ്രശസ്ത്തമായ ഒരുപാട് ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടെയാണ്  ഖുവാരിസ്മി.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്കി പീഡിയയില്‍ തിരയുക 


Al-Jahiz
4 - അംര്‍ ഇബ്നു ബഹര്‍ അല്‍ ജാഹിള്
ജീവിത കാലഘട്ടം : 776  AD  -868  AD
കര്‍മ മേഖല : ജന്തു ശാസ്ത്ത്രം , അറബി വ്യാകരണം
ജനനം :ബസ്ര (ഇറാഖ് )
രചനകള്‍ :Kitab al-Hayawan (Book of Animals),Kitab al-Bukhala (Book of Misers) also (Avarice & the Avaricious),Kitab al-Bayan wa al-Tabyin (The Book of eloquence and demonstration),Kitab Moufakharat al Jawari wal Ghilman (The book of dithyramb of concubines and ephebes),Risalat mufakharat al-sudan 'ala al-bidan (Treatise on Blacks).... 
കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്കി പീഡിയയില്‍ തിരയുക

Al -kindi
5 - ഇബ്നു ഇസ്ഹാഖ് അല്‍ -കിന്ദി
ജീവിത കാലഘട്ടം :  800  AD  -873  AD  
ജനനം : കൂഫ ,ഇറാഖ് 
കര്‍മ മേഖല : തത്വ ചിന്ത ,വൈദ്യ ശാസ്ത്രം ,ഊര്‍ജ്ജ തന്ത്രം ,ഗണിതം ,പ്രകാശ ശാസ്ത്രം , ലോഹ ശാസ്ത്രം .
കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്കി പീഡിയയില്‍ തിരയുക



Friday, December 9, 2011

ചേനക്കാര്യങ്ങള്‍ക്കായുള്ള കിടപ്പ് -- രാജീവ് ശങ്കരന്‍

ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചിട്ട് വര്‍ഷം പത്ത് കഴിഞ്ഞു. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സംശയം തോന്നുന്നവരെ കസ്റഡിയിലെടുക്കാനോ വെടിവെച്ച് കൊല്ലാനോ സൈനികര്‍ക്ക് അധികാരം നല്‍കുന്നതാണ് നിയമം. ഇത്തരം നടപടികള്‍ സ്വീകരിക്കുന്ന സൈനികര്‍ക്ക് പ്രോസിക്യൂഷനില്‍ നിന്ന് സംരക്ഷണം നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ പരിരക്ഷയുടെ മറവില്‍ സൈനികര്‍ 'ഏറ്റുമുട്ടല്‍' കൊലകളും ബലാത്സംഗങ്ങളും പതിവാക്കിയതോടെയാണ് ഇറോം ശര്‍മിള നിരാഹാര സമരം തുടങ്ങിയത്. അറസ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ബലം പ്രയോഗിച്ച് ജീവന്‍രക്ഷാ ദ്രാവകങ്ങള്‍ നല്‍കി ഭരണകൂടം ശര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നു.
സഹജീവികളുടെ ജീവന്‍ സൈനികരുടെ വിനോദോപാധിയാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇറോം ശര്‍മിളയുടെ സമരം ടെലിവിഷന്‍ ക്യാമറകളുടെ വെള്ളിവെളിച്ചത്തിലില്ല. ഒറ്റപ്പെട്ട കൂട്ടായ്മകള്‍ ഈ ആവശ്യത്തെ പിന്തുണക്കാന്‍ രംഗത്തുവരാറുണ്ട്. അതിനപ്പുറത്ത് ഇപ്പോള്‍ കാണുന്നത് പോലൊരു വലിയ പ്രചാരണത്തിന്റെ പിന്‍ബലം ഈ സമരത്തിന് ലഭിക്കാറില്ല. അര്‍ണാബ് ഗോസ്വാമിയോ രാജ്ദീപ് സര്‍ദേശായിയോ ബര്‍ഖാ ദത്തോ ഇപ്പോള്‍ കാണിക്കുന്ന അമിത വികാര പ്രകടനം ശര്‍മിള ഉന്നയിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുമില്ല. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളൊന്നും അതൊരു സജീവ വിഷയമായി എടുക്കുകയോ പാര്‍ലിമെന്റിനെ പ്രകമ്പനം കൊള്ളിക്കുകയോ ചെയ്യാറില്ല. അഴിമതി തടയാന്‍ ശക്തമായ ഒരു നിയമത്തിന് വേണ്ടി വാതോരാതെ പ്രസംഗിക്കുന്ന അന്നാ ഹസാരെയോ ഒപ്പം നില്‍ക്കുന്നവരോ ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി നടത്തുന്ന സമരത്തെ ഇതുവരെ കണ്ടതായി നടിച്ചിട്ടുമില്ല.
ഇടമലയാര്‍ അഴിമതിക്കേസില്‍ ആര്‍ ബിലകൃഷ്ണ പിള്ള കുറ്റക്കാരനെന്ന് കണ്ടെത്തുകയും  ഒരു വര്‍ഷത്തെ തടവിന് വിധിക്കുകയും ചെയ്തത് സുപ്രീം കോടതിയാണ്. നിയമപ്രകാരം അനുവദിക്കാവുന്ന പരോളും അതിനപ്പുറമുള്ള പ്രത്യേക പരോളും, ശിക്ഷ വിധിച്ച് അഞ്ച് മാസത്തിനിടെ നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ രോഗിയാണെന്ന കാരണം പറഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പിള്ള.
ചെറു ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാട്ടുന്ന സ്വജനപക്ഷപാതത്തിന് തെളിവാണ് ബാലകൃഷ്ണ പിള്ളയുടെ ഈ സുഖ ജീവിതം. സ്വജനപക്ഷപാതം അഴിമതി നിരോധ നിയമപ്രകാരം കൂറ്റകരമാണ് ഈ രാജ്യത്ത്.
കുരിയാര്‍കുറ്റി - കാരപ്പാറ ജലസേചന പദ്ധതിയിലെ അഴിമതിക്കേസില്‍ വിചാരണ ആരംഭിക്കും മുമ്പ് ടി എം ജേക്കബിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി വിധി ശരിവെച്ചത് അടുത്ത ദിവസമാണ്. കേസില്‍ തെളിവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. കുറച്ച് നാള്‍ മുമ്പ് വരെ ടി എം ജേക്കബിന് വേണ്ടി വാദിച്ച വക്കീലാണ് ഏറ്റവും ഒടുവില്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി തെളിവില്ലെന്ന്  ബോധിപ്പിച്ചത്. അതിലൊരു അപാകതയും സുപ്രീം കോടതിക്ക് തോന്നിയില്ല. അഴിമതിക്ക് തെളിവില്ലെന്ന് പരാതിക്കാര്‍ തന്നെ വാദിക്കുമ്പോള്‍ അപാകത തോന്നേണ്ട കാര്യമില്ലല്ലോ!
ശിക്ഷിക്കപ്പെട്ടയാള്‍ക്ക് അതില്‍ നിന്ന് ഒഴിവ് നല്‍കുക, അഴിമതി പരിശോധിക്കേണ്ടവര്‍ തന്നെ അതിന് തയ്യാറാകാതിരിക്കുക ഇതെല്ലാം നടക്കുന്നത് നിയമത്തിന്റെ അഭാവം കൊണ്ടല്ല. നിയമത്തെ അതിലംഘിച്ച് സ്വന്തം പക്ഷത്തു നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്.
ശക്തമായ ലോക്പാലെന്ന മുദ്രാവാക്യം ഉയര്‍ത്തി അന്നാ ഹസാരെ ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭത്തെയും അതിന് ലഭിക്കുന്ന/ലഭ്യമാക്കുന്ന ജനപിന്തുണയെയും പരിശോധിക്കുമ്പോള്‍ മുകളില്‍ വിവരിച്ച സംഭവങ്ങള്‍ ഓര്‍മയിലുണ്ടാകുന്നത് നന്നായിരിക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച് മുമ്പും നിരാഹാര സമരം നടത്തിയിട്ടുണ്ട് അന്നാ ഹസാരെ. അന്നൊന്നും ഇത്രയും വലിയ ജനവികാരം ഉയര്‍ന്നിട്ടില്ല. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ഒരുക്കങ്ങള്‍, ആദര്‍ശ് ഫ്ളാറ്റ് എന്ന് തുടങ്ങിയ കൊടിയ അഴിമതിയുടെ ബിംബങ്ങള്‍ മുന്നില്‍ വരികയും അതില്‍ പങ്കാളികളാകാത്തവര്‍ കുറവെന്ന ധാരണ ശക്തമാകുകയും ചെയ്തത് ജനവികാരം ശക്തമായതിന്റെ കാരണങ്ങളിലൊന്നാണ്. അന്നാ ഹസാരെ മുന്നില്‍ നിന്ന് സമരം ചെയ്യുമ്പോള്‍ അതിനെ തങ്ങളുടെ സങ്കല്‍പ്പത്തിലുള്ള ദേശീയതയുമമായി കൂട്ടിച്ചേര്‍ക്കാന്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) നടത്തുന്ന ശ്രമങ്ങളും തെരുവിലേക്ക് ജനങ്ങളെ നയിക്കുന്നുണ്ട്.
അഴിമതിയുടെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള പരാധീനത മറച്ചുവെക്കാന്‍ (ടെലികോം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് എന്ന് തുടങ്ങി ഏതഴിമതി എടുത്താലും ബി ജെ പി നേതാക്കളുടെ കൂടി പങ്കാളിത്തമുണ്ട്) ബി ജെ പിക്ക് സാധിക്കില്ല എന്നത് കൊണ്ടാണ് ആര്‍ എസ് എസ് നേരിട്ട് രംഗത്തുവന്നിരിക്കുന്നത്. എല്ലാറ്റിനുമുപരി ഇത് ഇടത്തരക്കാരിലെ മേല്‍ത്തട്ടുകാരുടെയോ സമ്പന്നരുടെയോ സമരമാണ്. തങ്ങളുടെ റേറ്റിംഗിനെ ഉയര്‍ത്താന്‍ സഹായിക്കുന്നവരാണ് സമരത്തിലുള്ളത് എന്നതുകൊണ്ടാണ് ടെലിവിഷന്‍ ചാനലുകള്‍ നിരന്തര സംപ്രേഷണത്തിന് തയ്യാറാകുന്നത്. ഇന്റര്‍നെറ്റിലൂടെ ആശയ വിനിമയത്തിന് സൌകര്യമുള്ളവരുടെ സോഷ്യല്‍ ഗാതറിംഗ് മാത്രമാണ് അന്നാ ഹസാരെക്ക് മുദ്രാവാക്യം മുഴക്കുന്ന യുവക്കൂട്ടങ്ങള്‍. ഇത്തരക്കാരിലൂടെയാണ് ആര്‍ എസ് എസ് തങ്ങളുടെ രാഷ്ട്രീയാധികാര സാക്ഷാത്കാരം സാധ്യമാകുമെന്ന് ധരിച്ചിരിക്കുന്നത്. അത് തിരിച്ചറിയുന്നതുകൊണ്ടാണ് നരേന്ദ്ര മോഡിയെ പ്രശംസിക്കാന്‍ അന്നാ ഹസാരെ മടിക്കാത്തത്.  അദ്ദേഹത്തിന്റെ പക്ഷത്ത് നില്‍ക്കുന്ന ഇതര പരിഷ്കരണവാദികളെല്ലാം അഴിമതിക്കപ്പുറത്തൊരു വിഷയത്തിലേക്ക് കാര്യങ്ങള്‍ പോകരുത് എന്ന് ശഠിക്കുന്നതും അതുകൊണ്ടാവണം. അഴിമതി മുഖ്യവിഷമായി കണ്ട് രാഷ്ട്രീയ രംഗത്ത് സജീവമല്ലാത്തവര്‍ നടത്തുന്ന പ്രക്ഷോഭമെന്നതിലുപരി, അരാഷ്ട്രീയതയെ രാഷ്ട്രീയവത്കരിക്കുകയും അതിനെ വരേണ്യവിഭാഗത്തിന്റെയോ സംഘ് പരിവാറിന്റെ തന്നെയോ ആലയില്‍ കൊണ്ടുപോയി കെട്ടുകയാണ് ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശ്രീ ശ്രീ രവിശങ്കര്‍, ബാബ രാംദേവ് പോലുള്ളവരുടെ സമര മുഖത്തെ സാന്നിധ്യവും വന്ദേ മാതര, ഭാരത് മാതാ കീ ജയ് വിളികളും സ്വാഭാവികമായി സംഭവിക്കുന്നതല്ല, മറിച്ച് സൂക്ഷ്മമായ ആസൂത്രണത്തിന്റെ നടപ്പാക്കലുകളാണ്. രാജ്യം അന്നാക്ക് പിന്നില്‍ ഒന്നിക്കുന്നുവെന്ന മാധ്യമ വാക്യങ്ങള്‍ക്കൊപ്പം വന്ദേ മാതര, ഭാരത് മാതാ കീ ജയ് വിളികള്‍ കൂടിയാകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷം ആര്‍ക്ക് മുതലെടുക്കാന്‍ പാകത്തിലുള്ളതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
1969ലാണ് ലോക്പാലെന്ന ആശയം ആദ്യമായി മുന്നോട്ടുവെക്കപ്പെടുന്നത്. അന്ന് തൊട്ടിന്നോളം പല തവണ ഇത് പാര്‍ലിമെന്റിന്റെ മുന്നില്‍ വന്നു. 1989ലെ വി പി സിംഗ് സര്‍ക്കാര്‍ പ്രധാനമന്ത്രിയെക്കൂടി ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴും ലോക്പാല്‍ ബില്ല് കൊണ്ടുവന്നിരുന്നു. പക്ഷേ, ഇതുവരെ പാസ്സാക്കാന്‍ സാധിച്ചില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തിലുള്ള ആത്മാര്‍ഥതക്ക് ഈ ചരിത്രം മാത്രം മതി തെളിവിന്.
1969ല്‍ ലോക്പാല്‍ മുന്നോട്ടുവെക്കപ്പെടുമ്പോള്‍ അതിന് സാംഗത്യമുണ്ടായിരുന്നു. അഴിമതി ഇത്രമാത്രം വൈവിധ്യവത്കരിക്കപ്പെട്ടിരുന്നില്ല. അഴിമതിയുടെ സാധ്യതകളെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ഇത്രമാത്രം അറിവ് ലഭിച്ചിരുന്നുമില്ല. ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. അഴിമതിയുടെ അനന്ത സാധ്യതകളാണ് മുന്നിലുള്ളത്. പണത്തിന്റെ അധികൃതവും അനധികൃതവുമായ ഉത്പാദനത്തിന് മാര്‍ഗങ്ങള്‍ ഏറെയുണ്ട്. അതെല്ലാം പരമാവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഓഹരി വിപണി ഉദാഹരണമായി എടുത്താല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ രജിസ്ട്രേഷനെടുക്കാതെ തന്നെ നിക്ഷേപം നടത്താന്‍ അവസരം നല്‍കിയിരിക്കുന്നു പുതിയ പരിഷ്കാരങ്ങള്‍. ഈ വഴി ഉപയോഗപ്പെടുത്തി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നുണ്ട്. മൌറീഷ്യസിലോ സിംഗപ്പൂരിലോ ചെറിയ ധനകാര്യ സ്ഥാപനം രജിസ്റര്‍ ചെയ്യാന്‍ പണവും സ്വാധീനവുമുള്ളവര്‍ക്ക് എളുപ്പത്തില്‍ സാധിക്കും. നികുതി വെട്ടിച്ചോ അഴിമതി നടത്തിയോ സമ്പാദിച്ച പണം ആ ധനകാര്യ സ്ഥാപനത്തിലേക്ക് എത്തിക്കാനും ബുദ്ധിമുട്ടില്ല. വിദേശ ധനകാര്യ സ്ഥാപനം നേരിട്ട് ഓഹരി വിപണിയില്‍ നടത്തുന്ന നിക്ഷേപമായി ഇത് തിരിച്ചെത്തിച്ച് നിയമ വിധേയ മൂലധനമാക്കി മാറ്റാന്‍ പ്രയാസവുമില്ല. ഇന്ത്യയില്‍ സ്വന്തം പേരിലോ ബിനാമി പേരിലോ ആരംഭിക്കുന്ന സ്ഥാപനങ്ങളിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായും ഈ പണം കൊണ്ടുവരാം. ഇത്തരത്തിലുള്ള അനവധിയായ മാര്‍ഗങ്ങള്‍ തടയാന്‍ അന്നാ ഹസാരെ മുന്നോട്ടുവെക്കുന്ന ലോക്പാലിന് സാധിക്കുമോ? അത്തരം ഇടപാടുകള്‍ കണ്ടെത്തിയാല്‍ തന്നെ അന്വേഷണം നടത്താന്‍ സാധിക്കുമോ? പ്രധാനമന്ത്രിയും നീതിന്യായ സംവിധാനത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളിലുള്ളവരും അടക്കം നിയമത്തിന്റെ പരിധിയില്‍ വരണമെന്നാണ് അന്നാ ഹസാരെ ആവശ്യപ്പെടുന്നത്. ഈ നിയമവും അതിന്റെ ഭാഗമായി സ്ഥാപിക്കപ്പെടുന്ന അന്വേഷണ, പ്രോസിക്യൂഷന്‍ സംവിധാനവും വിചാരിച്ചാല്‍ അന്വേഷിച്ച് കണ്ടെത്താവുന്ന അഴിമതികളാണോ ടെലികോം, കോമണ്‍വെല്‍ത്ത് ഇടപാടുകളില്‍ നടന്നത്. സി ബി ഐ, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെല്ലാം പലവിധത്തില്‍ അന്വേഷണം നടത്തിയിട്ടും എത്തും പിടിയും കിട്ടാതെ കിടക്കുന്ന ഇടപാടുകള്‍. ഇവ അന്വേഷിക്കാന്‍ പാകത്തില്‍ ലോക്പാലിനെ ശക്തമാക്കണമെന്നാണ് ആവശ്യമെങ്കില്‍ അത് നടപ്പാകാന്‍ ഇടയില്ലാത്ത സംഗതിയാണെന്ന് നിസ്സംശയം പറയാം.
സര്‍ക്കാര്‍ സര്‍വീസിലെ താഴേത്തട്ടിലുള്ളവരുടെ അഴിമതി നിയന്ത്രിക്കാന്‍ ഏതെങ്കിലും നിയമ സംവിധാനത്തിന് സാധിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഈ അഴിമതി തടയാന്‍ നിലവില്‍ തന്നെ നിയമവും അതിന്റെ ഭാഗമായ സംവിധാനങ്ങളുമുണ്ട്. എന്നിട്ടും അഴിമതി വര്‍ധിക്കുന്നു. ഇന്ത്യന്‍ ജനതയില്‍, ഉപഭോക്താക്കളില്‍ അഴിമതി ഒരു ശീലമായി മാറിയെന്നതാണ് ഈ വര്‍ധനക്ക് കാരണം. അഴിമതി എന്ന വിശാല നിര്‍വചനത്തില്‍ ഉള്‍ക്കൊള്ളുന്ന സംഗതികള്‍ ഏതെങ്കിലും ഒരു പക്ഷത്തിന്റെ മാത്രം സൃഷ്ടിയാണെന്ന് ധരിക്കുന്നത് അബദ്ധമായിരിക്കും. ഇത് ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയാണ്. അതിലെ ഏറ്റവും ഉയര്‍ന്ന ശ്രേണിയില്‍ രാഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ ഉയര്‍ന്ന ഉദ്യോഗസ്ഥരോ ഒക്കെ ഉണ്ടാകുന്നുവെന്ന് മാത്രം. അവിടെ സംഭവിക്കുന്ന അഴിമതി സ്വാഭാവികമായും വലുതായിരിക്കും. ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കൈക്കൂലി നല്‍കുന്നത് മുതല്‍ മന്ത്രി സ്ഥാനത്തിന് സ്വാധീനം ചെലുത്തുന്നത് വരെയുള്ള കാര്യങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഈ പ്രക്രിയയില്‍ അസ്വാരസ്യങ്ങളുണ്ടാവുമ്പോള്‍ ചിലത് പുറത്തേക്ക് വരുന്നുവെന്ന് മാത്രം. ഇത് തീര്‍ത്തും ഇല്ലാതാക്കുക എന്നത് സങ്കല്‍പ്പം മാത്രമാണ്. വലിയൊരളവ് നിയന്ത്രിക്കാന്‍ സാധിക്കുമായിരിക്കും. പാര്‍ലിമെന്റിന്റെയും ജൂഡീഷ്യറിയുടെയുമൊക്കെ മുകളില്‍ പരമോന്നത സമിതിയെന്ന ഭാവത്തില്‍ ലോക്പാലുണ്ടായത് കൊണ്ട് മാത്രം നിയന്ത്രണം സാധിക്കില്ലെന്ന് മനസ്സിലാക്കാന്‍ ഇതിനകം നിലവില്‍ വന്ന, ലോകായുക്ത മുതല്‍ വിജിലന്‍സ് കമ്മീഷന്‍ വരെയുള്ള സംവിധാനങ്ങളുടെ പരാജയങ്ങള്‍ തന്നെ ധാരാളം. സര്‍ക്കാറുദ്യോഗസ്ഥരുടെയോ മന്ത്രിമാരുടെയോ കാര്യത്തില്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങാമെന്നതും അന്വേഷണവും വിചാരണ നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട് എന്നതുമാണ് ലോക് പാല്‍ വരുമ്പോള്‍ എടുത്ത് പറയാവുന്ന മാറ്റം. ഈ മാറ്റം പുതിയൊരു വെള്ളാന വരാതെ തന്നെ  സാധ്യമാക്കാവുന്നതേയുള്ളൂ. നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തുകയും കോടതി അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ വിപുലമാക്കുകയും ചെയ്താല്‍ മതി.
നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ആര്‍ ബാലകൃഷ്ണ പിള്ള അഴിമതി കാട്ടിയെന്ന് രണ്ട് ദശാബ്ദത്തിന് ശേഷമാണെങ്കിലും പരമോന്നത കോടതിയുടെ വിധിയുണ്ടായത്. ആ വിധി നടപ്പാക്കാതിരിക്കുമ്പോള്‍ കാഴ്ചക്കാരായി ഒരു ജനത ഇരിക്കുന്നുവെന്നത് തന്നെ അഴിമതിയോട് എത്രമാത്രം സമരസപ്പെട്ടുകഴിഞ്ഞുവെന്നതിന് തെളിവാണ്. സംസ്ഥാന സര്‍ക്കാര്‍ കാട്ടിയത് സ്വജനപക്ഷപാതമാണെന്ന് വിധിക്കപ്പെട്ടാല്‍ തന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ വീണ്ടും ജനവിധി തേടുകയാണെങ്കില്‍ വോട്ടര്‍മാര്‍ അത് പരിഗണിക്കുക പോലും ചെയ്യുമെന്ന് തോന്നുന്നില്ല. സ്വന്തം കാര്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന, അതിലുപരി തൊട്ടയല്‍പക്കക്കാരനെന്ന പ്രതീതി നിലനിര്‍ത്തുന്ന ഒരാള്‍ അധികാര സ്ഥാനത്തുണ്ടാകുക എന്നതിനാകും അവര്‍ പ്രാമുഖ്യം നല്‍കുക എന്നുറപ്പ്. ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയനായി ജയിലിലും പുറത്തുമായി കഴിഞ്ഞിരുന്ന കാലത്ത് പപ്പു യാദവിനെ ലോക് സഭയിലേക്ക് തിരഞ്ഞെടുത്തയക്കാന്‍  ഇന്ത്യന്‍ ജനതക്ക് പ്രയാസമുണ്ടായില്ല. 1984ലെ സിഖ് വംശഹത്യയില്‍ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പിന്നീട്  ജനപ്രതിനിധിയും മന്ത്രിയുമൊക്കെയായി. ഗുജറാത്ത് വംശഹത്യക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി ഭൂരിപക്ഷമുയര്‍ത്തി അധികാരത്തില്‍ തിരിച്ചെത്തി. ഈ രണ്ട് വംശഹത്യകളുടെ ഇരകളും ബന്ധുക്കളും നീതി തേടി അലഞ്ഞപ്പോള്‍ ഒരു സത്യഗ്രഹവും രാജ്യത്ത് ഉയര്‍ന്നുവന്നില്ല. അതിനേക്കാള്‍ വലുതാണ് ഇപ്പോഴത്തെ കോഴയാരോപണങ്ങളെന്ന് ഗണിക്കപ്പെടുന്നുവെങ്കില്‍ ആ വാദത്തില്‍ നാം കാണുന്നതിനേക്കാളേറെ പുഴുക്കുത്തുണ്ട്. അതുകൊണ്ടാണ് ദശകം പിന്നിട്ട, സഹജീവികളുടെ ജീവന്റെ വില സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഇറോം ശര്‍മിളയുടെ സത്യഗ്രഹത്തിന് അന്നാ ഹസാരെയുടെ ഭീഷണിപ്പെടുത്തല്‍ സത്യഗ്രഹത്തിന്റെ വില ലഭിക്കാതെ പോകുന്നത്.
അഴിമതി നടന്നതിന് ശേഷം കണ്ടെത്തി ശിക്ഷിക്കാനുള്ള സംവിധാനമാണോ വേണ്ടത് അഴിമതി നിയന്ത്രിക്കാന്‍ സാധിക്കുന്ന സാഹചര്യമാണോ വേണ്ടത് എന്നതാണ് പ്രധാനം. രണ്ടാമത്തെ സാധ്യത അന്നാ ഹസാരെയുടെയും കൂട്ടരുടെയും ശ്രദ്ധയിലേയില്ല, ഭരണകൂടത്തിന്റെയും. അഴിമതി നിയന്ത്രിക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെങ്കില്‍ നയ പരിപാടികളില്‍ ആകപ്പാടെയുള്ള പൊളിച്ചെഴുത്ത് അനിവാര്യമായി വരും. പഴുതുകള്‍ അടച്ചുള്ള നിയമ സംവിധാനങ്ങളുടെ ഏകോപനത്തിലൂടെ മാത്രമേ അത് സാധ്യമാകുകയുമുള്ളൂ. വിവരാവകാശ നിയമം പ്രാബല്യത്തിലായത് അതിലൊരു പ്രധാന ചുവടുവെപ്പാണ്. ക്രമക്കേടും അഴിമതിയും സംബന്ധിച്ച വിവരങ്ങള്‍ പുറത്തറിയിക്കുന്നവര്‍ക്ക് നിയമത്തിന്റെ സംരക്ഷണം നല്‍കാനുള്ള നിയമത്തിനും ഇതില്‍ ശ്രദ്ധേയമായ പങ്കുവഹിക്കാനാകും. സര്‍ക്കാര്‍ സേവനങ്ങള്‍ പൌരന്റെ അവകാശമാക്കാനുള്ള നിയമം കൊണ്ടുവരുന്നതും ഗുണപ്രദമാണ്. സേവനങ്ങള്‍ക്കായി കൈക്കൂലി നല്‍കേണ്ടി വരുന്ന അവസ്ഥ കുറച്ചൊക്കെ ഇല്ലാതാകും. ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തിലാക്കുകയും അത് ഉപയോഗിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന രാഷ്ട്രീയ പ്രക്രിയക്കാണ് തുടക്കമിടേണ്ടത്. അത് നടക്കണമെങ്കില്‍ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇച്ഛാശക്തിയുണ്ടാകണം.  അതില്ലാതെ വരുമ്പോവാണ് ശക്തമായ ലോക് പാലിലൂടെ അഴിമതിയെ വേരോടെ പിഴുതെറിയൂ എന്നൊക്കെയുള്ള മുദ്രാവാക്യങ്ങളുമായി അന്നാ ഹസാരെയെപ്പോലുള്ളവര്‍ വേദി കൈയടക്കുന്നത്. ബാബ രാംദേവിനെപ്പോലുള്ളവര്‍ ഏതാനും ദിവസത്തേക്കാണെങ്കില്‍ കൂടി കേന്ദ്ര കഥാപാത്രമാകുകയും പ്രതിലോമകരവും വര്‍ഗീയതയില്‍ അധിഷ്ഠിതവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഏതാനും ദിവസത്തേക്ക് ലഭിക്കുന്ന വലിയ മാധ്യമ ശ്രദ്ധ തുടര്‍ കാലത്തെ പ്രചാരണങ്ങള്‍ക്കുള്ള വലിയ ഊര്‍ജം അവര്‍ക്ക് ലഭ്യമാക്കുന്നുണ്ട് എന്നത് തിരിച്ചറിയപ്പെടുകയും വേണം.

ലോകവാഴികളുടെ നട്ടെല്ല് ഇളകുന്നു -- രാജീവ് ശങ്കരന്‍ (രിസാലയില്‍ നിന്ന് )

1949 മുതല്‍ 1997 വരെ അമേരിക്കയില്‍ നിന്ന് ഇസ്റാഈലിലേക്ക് ഒഴുകിയത് 1.34 ലക്ഷം കോടി ഡോളറാണ്. അതായത് ഒരു ഇസ്റാഈല്‍ പൌരന് വേണ്ടി അമേരിക്കയിലെ നികുതി ദായകര്‍ ചെലവിട്ടത് 23,240 ഡോളര്‍. 1997 മുതലിങ്ങോട്ടുള്ള 14 വര്‍ഷത്തിനിടെ വായ്പയായും തിരിച്ചടവ് വേണ്ടാത്ത ധനസഹായമായും പ്രതിരോധ മേഖലയിലെ സംയുക്ത ഗവേഷണ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായമായും ഒഴുകിയ സഹസ്ര കോടി ഡോളറുകള്‍ പുറമെയുണ്ട്. അടുത്ത വര്‍ഷം സൈനിക സഹായമായി നല്‍കുന്നത് 300 കോടി ഡോളര്‍.  2013 മുതല്‍ 18 വരെ ഓരോ വര്‍ഷവും 315 കോടി വീതം നല്‍കുന്നതിനും കരാറുണ്ട്. വായ്പകളുടെ തിരിച്ചടവില്‍ ഇസ്റാഈല്‍ ഒരിക്കല്‍ പോലും വീഴ്ച വരുത്തയിട്ടില്ല. കാരണം തിരിച്ചടവ് തുടങ്ങിയിട്ടേ ഇല്ല എന്നത് തന്നെ.
1967ലെ അധിനിവേശത്തിന് ഒരുക്കുകയായിരുന്നു അതുവരെയുള്ള സഹായത്തിന്റെ ലക്ഷ്യം. കടന്നുകയറിയ ഭൂമി നിലനിര്‍ത്താന്‍ വേണ്ടി  പിന്നെയുള്ള സഹായങ്ങള്‍. ഒരു ദശകത്തിനിടെ അഫ്ഗാനിസ്ഥാനിലും ഇറാഖിലും ആക്രമണത്തിന് നേതൃത്വം നല്‍കി. യമന്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഭീകര വിരുദ്ധമെന്ന പേരിലുള്ള ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചു, പണം കൊണ്ട് സഹായിച്ചു. പാക്കിസ്ഥാനില്‍ അപ്രഖ്യാപിത ആക്രമണം നടത്തി. ഇറാഖില്‍ എണ്ണയായിരുന്നു ലക്ഷ്യമെങ്കില്‍ അഫ്ഗാനില്‍ ധാതുസമ്പത്തായിരുന്നു ഉന്നം. നേരിട്ടും അല്ലാതെയും ചോരപ്പുഴകള്‍ ഒഴുക്കി, സമ്പത്തും സ്വാധീനവും വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിട്ടൊടുവില്‍ ഇപ്പോള്‍ അമേരിക്ക എത്തി നില്‍ക്കുന്ന സ്ഥാനം ഒരു പാപ്പരുടേതാണ്. ആസ്തിയേക്കാളധികം ബാധ്യതകളുള്ള, ഭാവിയില്‍ കടം വീട്ടാന്‍ സാധിക്കുമെന്ന് ഉറപ്പില്ലാത്ത പാപ്പര്‍. ഒരാള്‍  കടക്കെണിയില്‍ അകപ്പെട്ടാല്‍ ലോകത്തെല്ലായിടത്തും പൊതുവായി സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇയാളുടെ ആസ്തിയുടെ മൂല്യം ഇടിയും. കടക്കാരന്‍ അത്യാവശ്യക്കാരനാണ് എന്നതിനാല്‍ വാങ്ങാനെത്തുന്നയാള്‍ മൂല്യം കുറക്കും. ഇയാളുടെ കടക്കാരനായുള്ളവര്‍ തിരികെ കൊടുക്കാന്‍ മടിക്കും. കിട്ടാനുള്ള കടം പിരിച്ചെടുക്കുന്നതിന് നിയമപരമായി എന്തെങ്കിലും ചെയ്യാനുള്ള ശേഷി ഇയാള്‍ക്ക് ഉണ്ടാകുകയുമില്ല.  അമേരിക്ക മാത്രമല്ല ആക്രമണ മുഖങ്ങളില്‍ ഒപ്പം നിന്ന/നില്‍ക്കുന്ന ഇതര യൂറോപ്യന്‍ രാജ്യങ്ങളും ഇതേ അവസ്ഥയിലാണിന്ന്. എളുപ്പത്തില്‍ കരകയറാന്‍ സാധിക്കാത്ത കയം. ഒരുപക്ഷേ, കരകയറാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ മുങ്ങാന്‍ സാധ്യതയുള്ള കയം.
കടവും ഊഹക്കച്ചടവും2001ല്‍ മിച്ചമായിരുന്ന അമേരിക്കന്‍ ബജറ്റിനെ കമ്മിയിലേക്കും പിന്നെ റെക്കോഡ് കമ്മിയിലേക്കും നയിച്ചത് അഫ്ഗാന്‍, ഇറാഖ് ആക്രമണങ്ങള്‍ക്ക് വേണ്ടിവന്ന ചെലവാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ജോര്‍ജ് ബുഷ് അധികാരമൊഴിഞ്ഞ 2008ല്‍ 45,000ത്തിലേറെ കോടി ഡോളറായിരുന്നു കമ്മി. ഇപ്പോള്‍ തുടരുന്ന മാന്ദ്യത്തിന് തുടക്കമായത് ആ വര്‍ഷമായിരുന്നു. പൌരന്‍മാര്‍ക്ക് നികുതിയിളവുകള്‍ പ്രഖ്യാപിച്ചും പാപ്പരായ ബേങ്കുകള്‍ക്കും വ്യവസായ ശാലകള്‍ക്കും വാരിക്കോരി പണം നല്‍കിയും വിപണിയില്‍ പണമെത്തിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു അന്ന്. ഇതോടെ കമ്മി കുതിച്ചുയര്‍ന്നു. ബരാക് ഒബാമ അധികാരമേറ്റ 2009ല്‍ കമ്മി 1.41 ലക്ഷം കോടിയായി ഉയര്‍ന്നു. പിന്നീടിങ്ങോട്ട് ലക്ഷം കോടിയില്‍ കുറഞ്ഞിട്ടില്ല കമ്മി. ആക്രമണങ്ങളുടെ പ്രതിഫലമായി ഉയര്‍ന്ന ഈ കമ്മിക്കൊപ്പം കാലങ്ങളായി തുടര്‍ന്നിരുന്ന വിപണി അധിഷ്ഠിതമായ സാമ്പത്തിക നയം സൃഷ്ടിച്ച കെണി കൂടി ചേര്‍ന്നപ്പോഴാണ് പാപ്പരെന്ന സ്ഥാനത്തേക്ക് അമേരിക്ക എത്തിപ്പെടുന്നത്.
വ്യവസായം, വാണിജ്യം, കൃഷി, സേവനം തുടങ്ങി സര്‍വ ഉത്പാദന മേഖലകളിലെയും ആകെ വരുമാനം കണക്കാക്കിയാണ് ഒരു രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ഗ്രോസ് ഡൊമസ്റിക് പ്രൊഡക്ട് - ജി ഡി പി) കണക്കാക്കുന്നത്. പരമ്പരാഗതമോ നവീനമോ ആയ ഉത്പാദന മേഖലകള്‍ക്ക് പുറത്ത് ധനകാര്യ ഉത്പന്നങ്ങളുടെ വിപണന ശൃംഖല സൃഷ്ടിക്കുകയാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥ ചെയ്തത്.  അത് സാധ്യമാകും വിധത്തില്‍ സാമ്പത്തിക മേഖലയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. ജനങ്ങളുടെ കൈയില്‍ പണമുണ്ടാകുകയും അത് ചെലവഴിക്കപ്പെടുകയും ചെയ്യുക എന്നതാണ് രാജ്യത്തിന്റെ പ്രധാന ധനകാര്യ പ്രവൃത്തി എന്ന നില സൃഷ്ടിച്ചു. ഇങ്ങനെ ചെലവഴിക്കപ്പെടുന്ന പണം ഏതാനും കമ്പനികളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ആ കമ്പനികള്‍ക്ക് ഇതര രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരങ്ങളുണ്ടാക്കി. ഊതിപ്പെരുപ്പിച്ച കണക്കുകളുടെയും സമാന്യ ബുദ്ധിക്ക് ദഹിക്കാത്ത സങ്കല്‍പ്പങ്ങളുടെയും അടിസ്ഥാനത്തില്‍ ഊഹ വിപണികള്‍ സൃഷ്ടിച്ചു. ഓഹരി, അവധി എന്ന് തുടങ്ങി പലത്. ഇത്തരം വിപണികള്‍ക്ക് പരമാവധി സ്വാതന്ത്യ്രം അനുവദിച്ചു. വാണിജ്യ, വ്യവസായ മേഖലകളില്‍ അതിരുകള്‍ അപ്രസക്തമാണെന്നും അവ അപ്രസക്തമാക്കിയാല്‍ മാത്രമേ വികസനം സാധ്യമാകൂ എന്നും വാദിച്ച് വിജയം കണ്ടു. അങ്ങനെ ധനകാര്യ ഉത്പന്ന ശൃംഖലകള്‍ എല്ലായിടത്തേക്കും പടര്‍ത്തി. തുടക്കത്തില്‍ ഇതിനെ എതിര്‍ത്തു നിന്ന് കമ്മ്യൂണിസ്റ് രാജ്യങ്ങള്‍ക്ക് വരെ ഈ ശൃംഖലയില്‍ കണ്ണികളാകേണ്ടിവന്നു. പൌര സ്വാതന്ത്യ്രം, മനുഷ്യാവകാശം, ലിംഗ സമത്വം എന്ന് തുടങ്ങിയ ആശയങ്ങളൊക്കെ ഇതിനായി ഉപയോഗിക്കപ്പെട്ടു. ഏകാധിപത്യ ഭരണകൂടങ്ങളെന്ന ആരോപണവും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തി. വഴങ്ങാതെ നിന്ന സ്ഥലങ്ങളില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഇളക്കിവിടാന്‍ യത്നിച്ചു. ചില നേതാക്കളെ വധിക്കുകയോ വധിക്കാന്‍ ശ്രമിക്കുകയോ ചെയ്തു. വര്‍ഷങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ഈ ശൃംഖലയുടെ കടക്കല്‍ കത്തിവീണുവെന്ന് തിരിച്ചറിയുന്നത് 2007 ഡിസംബറിലാണ്.
ശൃംഖലയുടെ ആദ്യത്തെ കണ്ണി വായ്പയെടുക്കുന്നവനാണ്. പല വായ്പക്കാരുണ്ടായപ്പോള്‍ ആ വായ്പകളെല്ലാം ചേര്‍ത്ത് മറ്റൊരു ധനകാര്യ ഉത്പന്നമാക്കി തൊട്ടു മുകളിലുള്ള ധനകാര്യ സ്ഥാപനത്തിന് വില്‍ക്കാന്‍ ബേങ്കുകള്‍ക്ക് അനുമതി നല്‍കി. രണ്ടാം ഘട്ട ഉത്പന്നങ്ങള്‍ കുമിഞ്ഞുകൂടിയപ്പോള്‍ അവ ചേര്‍ത്ത് പുതിയ ഉത്പന്നമുണ്ടാക്കി വീണ്ടും വില്‍ക്കാന്‍ അനുവദിച്ചു. അങ്ങനെ കടത്തിന്റെ ശ്രേണി സൃഷ്ടിച്ച് അത് വിറ്റും വാങ്ങിയും പണം സമാഹരിച്ചു. ഈ വിപണനത്തില്‍ തടസ്സങ്ങളുണ്ടായത് ശൃംഖലയില്‍ പ്രഥമ സ്ഥാനത്തുള്ള വായ്പക്കാരന്‍ തിരിച്ചടവില്‍ വീഴ്ച വരുത്താന്‍ തുടങ്ങിയപ്പോഴാണ്. പരമ്പരാഗത ഉത്പാദന മേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ കാണിക്കാതിരുന്നതാണ് വായ്പയെടുത്തവന്റെ പോക്കറ്റ് കാലിയാക്കിയത്. കൂടുതല്‍ പേര്‍ തിരിച്ചടവ് മുടക്കിയതോടെയാണ് 2008ല്‍ മാന്ദ്യമായി പുറത്തേക്ക് എത്തിയ ഭവന വായ്പാ പ്രതിസന്ധി ഉടലെടുത്തത്. അതിന്റെ ആഘാതം ലീമാന്‍ ബ്രദേഴ്സ് ബേങ്കിന്റെ തകര്‍ച്ചയായി ലോകം അറിഞ്ഞത്. ഭവന വായ്പാ തിരിച്ചടവ് മുടങ്ങിയതിലൂടെ ആരംഭിച്ച പ്രതിസന്ധി ഇതര നിര്‍മാണ മേഖലകളിലേക്ക് വൈകാതെ വ്യാപിച്ചു. നിര്‍മാണ മേഖല സ്തംഭനത്തിലേക്ക് നീങ്ങിയതോടെ അതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ പ്രതിസന്ധിയിലായി. അങ്ങനെ ആണവ റിയാക്ടറിലെ അണു വിഭജനം പോലൊരു തുടര്‍ പ്രക്രിയയായി മാറി. പ്രസിദ്ധ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സിന് പാപ്പരാണെന്ന് സ്വയം സമ്മതിക്കേണ്ടിവന്നതൊക്കെ ഈ ചെയിന്‍ റിയാക്ഷന്റെ ഫലമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വന്‍തോതില്‍ വായ്പ നല്‍കിയും വിവിധ സ്ഥാപനങ്ങളുടെ ഭൂരിപക്ഷ ഓഹരികള്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്നും ദേശസാത്കരണത്തിന്റെ മാതൃകയിലാണ് പ്രതിസന്ധിയെ ബരാക് ഒബാമ ഭരണകൂടം നേരിട്ടത്. ഒപ്പം ജനങ്ങളുടെ കൈവശം പണമുണ്ടെന്ന് ഉറപ്പാക്കാന്‍ നികുതികള്‍ വെട്ടിക്കുറച്ചു. ഇത്തരം നടപടികളുടെ തുടര്‍ച്ചയായി മാന്ദ്യം അവസാനിച്ചുവെന്ന് 2009ല്‍ അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ ഇത് പുറം പൂച്ച് മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. മാന്ദ്യം അവസാനിച്ചതിന് ശേഷവും അമേരിക്കയില്‍ ബേങ്കുകള്‍ പൂട്ടിക്കൊണ്ടിരുന്നു. വായ്പാ മേഖലയിലെ പ്രതിസന്ധി രൂക്ഷമായി തുടരുകയും ചെയ്തിരുന്നു. ഇത് മറച്ചുവെച്ച് അന്താരാഷ്ട്ര രംഗത്തുള്ള സ്വാധീനം നിലനിര്‍ത്താനാണ് അമേരിക്കന്‍ ഭരണകൂടം ശ്രമിച്ചത്. മേനി നഷ്ടപ്പെടാതിരിക്കാനായി വീണ്ടും വീണ്ടും കടമെടുത്തു. കടത്തിന്റെ പരിധി പലകുറി ഉയര്‍ത്താന്‍ യു എസ് കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. ആസ്തിക്ക് ആനുപാതികമായല്ലാതെ കടം സ്വീകരിക്കുന്ന ഏതൊരു വ്യക്തിയെയും പോലെ ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാത്ത സ്ഥിതിയിലെത്തി. 2008ല്‍ നികുതികള്‍ ഇളവ് ചെയ്ത് നല്‍കിയാണ് പ്രതിസന്ധി നേരിടാന്‍ ശ്രമിച്ചത് എങ്കില്‍ ഇപ്പോള്‍ പ്രതിസന്ധി പരിഹരിക്കാനായി നികുതികള്‍ വര്‍ധിപ്പിക്കണമെന്നാണ് ഒബാമ ഭരണകൂടം പറയുന്നത്. 2008ല്‍ രാജ്യത്തെ ജനങ്ങളും സ്ഥാപനങ്ങളുമാണ് പ്രതിസന്ധി നേരിട്ടിരുന്നത്. അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ കടവും ആനുകൂല്യങ്ങളും നല്‍കി. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാറും രാജ്യവും തന്നെയാണ് കടക്കെണിയില്‍പ്പെട്ടിരിക്കുന്നത്. അത് പരിഹരിക്കണമെങ്കില്‍ രാജ്യത്തിന്റെ ഖജനാവില്‍ നീക്കിയിരുപ്പ് വേണം. ആ നീക്കിയിരുപ്പ് ഉണ്ടാക്കുന്നതിനാണ് നികുതി കൂട്ടണമെന്ന് പറയുന്നത്.
കടപ്പത്രങ്ങള്‍
കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങള്‍ മുതല്‍ അമേരിക്ക വരെയുള്ള രാജ്യങ്ങള്‍ വരെ പൊതു വിപണിയില്‍ നിന്ന് പണം സമാഹരിക്കുന്നതിനായി പുറപ്പെടുവിക്കുന്നതാണ് കടപ്പത്രങ്ങള്‍. അഞ്ച് വര്‍ഷം കാലാവധിയുള്ള കടപ്പത്രങ്ങളുണ്ട്. 25 വര്‍ഷം വരെ കാലാവധിയുള്ളവയുമുണ്ട്. പത്ത് രൂപ മൂല്യമുള്ള അഞ്ച് വര്‍ഷം കാലാവധിയുള്ള കടപ്പത്രമാണ് വാങ്ങുന്നത് എന്ന് സങ്കല്‍പ്പിക്കുക. അഞ്ച് വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ ഇത്  തിരികെ വാങ്ങും. പത്ത് രൂപയുടെ കടപ്പത്രം അഞ്ച് വര്‍ഷത്തിന് ശേഷം പന്ത്രണ്ടര രൂപക്ക് തിരിച്ചെടുക്കാന്‍ സര്‍ക്കാറിന് തീരുമാനിക്കാം. ഇക്കാര്യം കടപ്പത്രം പുറപ്പെടുവിക്കുമ്പോള്‍ തന്നെ പ്രഖ്യാപിച്ചിരിക്കും. നേരത്തെ പറഞ്ഞ ധനകാര്യ ഉത്പന്ന ശൃംഖലയില്‍പ്പെടുന്നതാണ് ഇതും. ഖജനാവില്‍ പണം തികയാതെ വന്നതോടെ അമേരിക്ക കടപ്പത്രങ്ങളിലൂടെ ധനസമാഹരണം നടത്തി. രാജ്യത്തിനകത്തുള്ള സ്ഥാപനങ്ങളും വ്യക്തികളും മാത്രമല്ല വിദേശ രാജ്യങ്ങളും അമേരിക്കയുടെ കടപ്പത്രങ്ങള്‍ വാങ്ങി. വലിയ സാമ്പത്തിക ശക്തി എന്ന നിലക്ക് ഈ കടപ്പത്രങ്ങള്‍ക്ക് വലിയ വിശ്വാസ്യതയുണ്ടായിരുന്നു. നിശ്ചിത കാലത്തിന് ശേഷം നിശ്ചിത തുക ഇനാമായി നല്‍കി കടപ്പത്രം തിരിച്ചെടുക്കുക എന്ന സമ്പ്രാദയത്തിനൊപ്പം ഓഹരി വിപണികള്‍ക്ക് സമാനമായ കടപ്പത്ര വിപണി അമേരിക്ക ഇതിനിടെ സൃഷ്ടിച്ചു. സാമ്പത്തിക വളര്‍ച്ചാ നിരക്ക്, ബജറ്റ് കമ്മി, കൂടുതല്‍ കടപ്പത്രങ്ങള്‍ സ്വന്തമാക്കിയിരിക്കുന്ന കമ്പനികള്‍ നേടുന്ന ലാഭം എന്ന് തുടങ്ങി വിവിധങ്ങളായ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ കടപ്പത്രങ്ങളുടെ വില ഉയരുകയും താഴുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. കടപ്പത്രങ്ങളുടെ മൂല്യം കൂടുമ്പോള്‍ അത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്തായി വ്യാഖ്യാനിക്കപ്പെട്ടു.
ബജറ്റ് കമ്മിയും പൊതു കടവും ഉയരുകയും ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഇടിയുകയും ചെയ്തതോടെ കാര്യങ്ങള്‍ ഇവിടെയും അപകടത്തിലായി. അതിന്റെ ബാക്കിയായാണ് സ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ അമേരിക്കയുടെ ക്രഡിറ്റ് റേറ്റിംഗ് താഴ്ത്തിയത്. അമേരിക്കക്ക് ഇനിയും കടം നല്‍കുന്നവര്‍ കുറച്ചുകൂടെ കരുതലെടുക്കണമെന്നാണ് ഇതിലൂടെ സൂചിപ്പിച്ചത്. കൃത്യ സമയത്ത് വായ്പാ തിരിച്ചടവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്ന സ്ഥിതി ഖജനാവിനില്ല. സാമ്പത്തിക കാര്യങ്ങളില്‍ ഇനിയും വിശ്വസിക്കാവുന്ന രാജ്യമല്ല അമേരിക്ക എന്ന് അര്‍ഥം. സര്‍ക്കാര്‍ നേരിട്ട് വാങ്ങുന്ന വായ്പകളെ മാത്രമല്ല, ഇതര ഏജന്‍സികള്‍ വഴി വാങ്ങുന്ന വായ്പകളെയും ഇത് ബാധിക്കും. ഇതര ഏജന്‍സികള്‍ വായ്പ വാങ്ങുമ്പോള്‍ ഗ്യാരണ്ടി സര്‍ക്കാറാണ്. സ്വയം പാപ്പരായി നില്‍ക്കുന്നയാളിന്റെ ഗ്യാരണ്ടി ആരും സ്വീകരിക്കില്ലല്ലോ.
പൊള്ളയായ അവകാശവാദങ്ങള്‍
അമേരിക്ക സമ്പദ് ശക്തിയായി തുടരുമെന്നും പരിധി ഇനിയും ഉയര്‍ത്തി കടമെടുക്കല്‍ തുടരുമെന്നും പ്രസിഡന്റ് ബരാക് ഒബാമയും മറ്റും അവകാശപ്പെടുന്നുണ്ട്. ബജറ്റ് കമ്മിയും പൊതു കടവും കുറക്കാനും നടപടി സ്വീകരിക്കുമെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത് അത്ര എളുപ്പമല്ല. ചെലവ് ചുരുക്കുകയും നികുതി വരുമാനം കൂട്ടുകയുമാണ് സര്‍ക്കാറിന് മുന്നിലുള്ള വഴി. ഇത് രണ്ടും എളുപ്പമല്ല.  ചെലവ് ചുരുക്കല്‍ ജനങ്ങളെ നേരിട്ട്  ബാധിക്കും. അതുണ്ടാക്കുന്ന അതൃപ്തി രാഷ്ട്രീയ, ഭരണ നേതൃത്വം അനുഭവിക്കേണ്ടിയും വരും. നികുതി കൂട്ടുമ്പോഴും ഇത് തന്നെയാകും സംഭവിക്കുക. രണ്ട് നടപടികളും നിലവില്‍ തന്നെ താഴ്ന്നനിലയിലുള്ള വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുന്നതാണ്. ചെലവ് ചുരുക്കിയാല്‍ ജനങ്ങളുടെ കൈകളിലെത്തുന്ന പണം കുറയും. ഉപഭോക്താക്കള്‍ കമ്പോളത്തില്‍ പണം ചെലവഴിക്കുന്നത് കുരയും. അമേരിക്കന്‍ സാമ്പത്തിക ഇടപാടുകളുടെ 70 ശതമാനവും ഉപഭോക്താക്കള്‍ കമ്പോളത്തില്‍ നടത്തുന്ന ചെലവാണെന്നിരിക്കെ, ചെലവ് ചുരുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ സാമ്പത്തിക വളര്‍ച്ചയെ കുത്തനെ ഇടിക്കുമെന്ന് ഉറപ്പ്. നികുതികള്‍ വര്‍ധിപ്പിച്ചാല്‍ ഉത്പാദനവും ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയും ഒരു പോലെ കുറയും. അപ്പോഴും സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിയും. അതായത് സാമ്പത്തിക വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തിക്കൊണ്ട് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുക പ്രയാസം.
ഇപ്പോഴത്തെ പൊതുകടം രാജ്യത്തിന്റെ ഒരു വര്‍ഷത്തെ ആകെ ആഭ്യന്തര ഉത്പാദനത്തിന് തുല്യമാണെന്നാണ് കണക്കുകള്‍ പറയുന്നത്. അഞ്ച് വര്‍ഷത്തിനപ്പുറത്ത് ആഭ്യന്തര ഉത്പാദനത്തിന്റെ 81 ശതമാനം വരെയാകും കടമെന്ന് സ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പറയുന്നു. പത്ത് വര്‍ഷത്തിനപ്പുറത്ത് ഇത് 93 ശതമാനം വരെയായി ഉയരാം. അതായത് വരുന്ന പത്ത് വര്‍ഷത്തേക്ക് അമേരിക്കയുടെ കടം കുറയുമെന്ന പ്രതീക്ഷയില്ല.  കടം പെരുകിയാല്‍, അത് തിരിച്ചടക്കാനുള്ള ശേഷി കുറയുന്നുവെന്ന് വന്നാല്‍ വ്യക്തികളുടെ കാര്യത്തില്‍ സംഭവിക്കുന്നത് പോലെ ആസ്തികളുടെ മൂല്യം കുറയും. അമേരിക്കയുടെ പക്കലുള്ള ഏറ്റവും വലിയ ആസ്തി ഡോളറാണ്. അതിനെ ആഗോള വിനിമയത്തിന്റെ അടിസ്ഥാനമാക്കി നിലനിര്‍ത്താന്‍ സാധിക്കുന്നുവെന്നതാണ്. എല്ലാ രാജ്യങ്ങളും അവരുടെ കരുതല്‍ ശേഖരം ഡോളറില്‍ സൂക്ഷിക്കുന്നുവെന്നതാണ്. ഡോളറിന്റെ മൂല്യം കുറഞ്ഞാല്‍ ഇത്തരം സ്ഥാനങ്ങളില്‍ നിന്നെല്ലാം അത് പിഴുതെറിയപ്പെടും. ക്രഡിറ്റ് റേറ്റിംഗ് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടുപിറകെ കരുതല്‍ ശേഖരം ഡോളറില്‍ നിന്ന് മാറ്റണമെന്ന് ചൈന ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. കരുതല്‍ ശേഖരം മറ്റൊരു കറന്‍സിയിലേക്ക് മാറുകയാണെങ്കില്‍ ആഗോള വിനിമയത്തിന്റെ അടിസ്ഥാനം ഈ കറന്‍സിയായി മാറും. ഈ കറന്‍സിയുടെ മൂല്യത്തിനനുസരിച്ച് പണം നല്‍കാന്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നിര്‍ബന്ധിതമാകും. 10 ഡോളറിന് പുറപ്പെടുവിച്ച കടപ്പത്രം പത്ത് വര്‍ഷം കഴിഞ്ഞ് 15 ഡോളര്‍ നല്‍കി തിരികെ വാങ്ങാന്‍ ഇപ്പോള്‍ സാധിക്കുമെന്ന് കരുതുക. കരുതല്‍ കറന്‍സി മാറിയാല്‍ പത്ത് വര്‍ഷം കഴിഞ്ഞ് അമേരിക്ക കടപ്പത്രം തിരികെ വാങ്ങുമ്പോള്‍ പുതിയ കരുതല്‍ കറന്‍സിയുടെ മൂല്യത്തിനനുസരിച്ച് കൂടുതല്‍ ഡോളര്‍ നല്‍കാന്‍ അമേരിക്ക നിര്‍ബന്ധിതമാകുമെന്ന് അര്‍ഥം.
സമാനമായ സാഹചര്യം തന്നെയാണ് ഇറ്റലി, സ്പെയിന്‍, ഗ്രീസ്, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങള്‍ നേരിടുന്നത്. ബ്രിട്ടന്‍ ഇത്രയും അപകടത്തിലല്ലെങ്കിലും അവിടെയും സാമ്പത്തിക ഞെരുക്കം ശക്തമാണ്. യൂറോപ്യന്‍ യൂനിയനില്‍ ജര്‍മനി മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കുന്നത്. പക്ഷേ, ഒരൊറ്റ തൊഴുത്തായതിനാല്‍ അണുബാധ ജര്‍മനിയെ ബാധിക്കാന്‍ താമസമുണ്ടാകില്ല. കൊന്നും വെന്നും പിടിച്ചുപറിച്ചും ഭീഷണിപ്പെടുത്തിയും സമ്പത്തും അധികാരവും കൈക്കലാക്കാന്‍ തിരക്ക് കൂട്ടിയിരുന്നവര്‍ സ്വന്തം മടിശ്ശീല കീറിപ്പോയത് അറിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും അവഗണിച്ചു. പാപ്പരായെന്ന് തിരിച്ചറിഞ്ഞിട്ടും അത് അംഗീകരിക്കാന്‍ മടിക്കുന്ന മിഥ്യാഭിമാനമാണ് ഇപ്പോള്‍ കാണുന്നത്. അത് അധികകാലം നിലനിര്‍ത്താനാകുകയുമില്ല.