*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Saturday, December 10, 2011

ശാസ്ത്ര ലോകത്തിനു വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും അടിത്തറ സൃഷ്ട്ടിക്കുകയും ചെയ്ത മുസ്ലിം പണ്ഡിതന്മാര്‍ -1

Jabir ibnu hayyan
1-ജാബിര്‍ ഇബ്നു ഹയ്യാന്‍
കര്‍മ മേഖല : രസതന്ത്രം , ആസ്ട്രോളജി , ഫിലോസഫി , ഫിസിസ്റ്റ് , ഫാര്‍മസിസ്റ്റ് , ആല്‍കെമിസ്റ്റ് , ജിയോളജി 
ജീവിത കാലഘട്ടം :722 AD - 804 AD
ടൂസിലാണ് ജാബിര്‍ ഇബ്നു ഹയ്യാന്‍ പഠനം പൂര്‍ത്തിയാക്കിയത്  . പിന്നീട് അദ്ദേഹം കൂഫയിലേക്ക് പോയി. ആദ്യത്തെ പ്രാക്റ്റിക്കല്‍ alchemist എന്നാണു ജാബിര്‍ ഇബ്നു ഹയ്യാന്‍ അറിയപ്പെടുന്നത് . നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടെയാണ് ഹയ്യാന്‍ .  Kitab al-Kimya, Kitab al-Sab'een, Book of the Kingdom, Book of the Balances , Book of Eastern Mercury, എന്നിവ  അവയില്‍ ചിലതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്കി പീഡിയയില്‍ തിരയുക

2-അല്‍ - അസ്മഇ
Al-Asmai
ജീവിത കാലഘട്ടം : 740 AD -823 AD
കര്‍മ മേഖല : ജന്തു ശാസ്ത്രം ,സസ്യ ശാസ്ത്രം ,മൃഗ പരിപാലനം  ,ഫിലോസഫര്‍  
രചനകള്‍  : Kitab al-Ibil,Kitab al-Khalil,Kitab al-Wuhush, Kitab al-Sha'et ,Kitab Khalq al-Insan
ജനനം : ബസ്ര (ഇറാഖ്)
കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്കി പീഡിയയില്‍ തിരയുക


al-khwarizmi


 3-അല്‍ - ഖുവാരിസ്മി
ജീവിത കാലഘട്ടം : 780 AD- 850 AD
 കര്‍മ മേഖല : ഗണിത ശാസ്ത്രം, ഗോള ശാസ്ത്രം ( ആള്‍ജിബ്രയുടെ ഉപജ്ഞ്യാതാവ്), ജിയോഗ്രഫി .അരിത്തമെറ്റിക് , ട്രിഗ്നോമെട്രി
ലോക പ്രശസ്ത്തമായ ഒരുപാട് ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടെയാണ്  ഖുവാരിസ്മി.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്കി പീഡിയയില്‍ തിരയുക 


Al-Jahiz
4 - അംര്‍ ഇബ്നു ബഹര്‍ അല്‍ ജാഹിള്
ജീവിത കാലഘട്ടം : 776  AD  -868  AD
കര്‍മ മേഖല : ജന്തു ശാസ്ത്ത്രം , അറബി വ്യാകരണം
ജനനം :ബസ്ര (ഇറാഖ് )
രചനകള്‍ :Kitab al-Hayawan (Book of Animals),Kitab al-Bukhala (Book of Misers) also (Avarice & the Avaricious),Kitab al-Bayan wa al-Tabyin (The Book of eloquence and demonstration),Kitab Moufakharat al Jawari wal Ghilman (The book of dithyramb of concubines and ephebes),Risalat mufakharat al-sudan 'ala al-bidan (Treatise on Blacks).... 
കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്കി പീഡിയയില്‍ തിരയുക

Al -kindi
5 - ഇബ്നു ഇസ്ഹാഖ് അല്‍ -കിന്ദി
ജീവിത കാലഘട്ടം :  800  AD  -873  AD  
ജനനം : കൂഫ ,ഇറാഖ് 
കര്‍മ മേഖല : തത്വ ചിന്ത ,വൈദ്യ ശാസ്ത്രം ,ഊര്‍ജ്ജ തന്ത്രം ,ഗണിതം ,പ്രകാശ ശാസ്ത്രം , ലോഹ ശാസ്ത്രം .
കൂടുതല്‍ വിവരങ്ങള്‍ക്ക് വിക്കി പീഡിയയില്‍ തിരയുക



Friday, December 9, 2011

ചേനക്കാര്യങ്ങള്‍ക്കായുള്ള കിടപ്പ് -- രാജീവ് ശങ്കരന്‍

ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചിട്ട് വര്‍ഷം പത്ത് കഴിഞ്ഞു. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സംശയം തോന്നുന്നവരെ കസ്റഡിയിലെടുക്കാനോ വെടിവെച്ച് കൊല്ലാനോ സൈനികര്‍ക്ക് അധികാരം നല്‍കുന്നതാണ് നിയമം. ഇത്തരം നടപടികള്‍ സ്വീകരിക്കുന്ന സൈനികര്‍ക്ക് പ്രോസിക്യൂഷനില്‍ നിന്ന് സംരക്ഷണം നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഈ പരിരക്ഷയുടെ മറവില്‍ സൈനികര്‍ 'ഏറ്റുമുട്ടല്‍' കൊലകളും ബലാത്സംഗങ്ങളും പതിവാക്കിയതോടെയാണ് ഇറോം ശര്‍മിള നിരാഹാര സമരം തുടങ്ങിയത്. അറസ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ബലം പ്രയോഗിച്ച് ജീവന്‍രക്ഷാ ദ്രാവകങ്ങള്‍ നല്‍കി ഭരണകൂടം ശര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുന്നു.
സഹജീവികളുടെ ജീവന്‍ സൈനികരുടെ വിനോദോപാധിയാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇറോം ശര്‍മിളയുടെ സമരം ടെലിവിഷന്‍ ക്യാമറകളുടെ വെള്ളിവെളിച്ചത്തിലില്ല. ഒറ്റപ്പെട്ട കൂട്ടായ്മകള്‍ ഈ ആവശ്യത്തെ പിന്തുണക്കാന്‍ രംഗത്തുവരാറുണ്ട്. അതിനപ്പുറത്ത് ഇപ്പോള്‍ കാണുന്നത് പോലൊരു വലിയ പ്രചാരണത്തിന്റെ പിന്‍ബലം ഈ സമരത്തിന് ലഭിക്കാറില്ല. അര്‍ണാബ് ഗോസ്വാമിയോ രാജ്ദീപ് സര്‍ദേശായിയോ ബര്‍ഖാ ദത്തോ ഇപ്പോള്‍ കാണിക്കുന്ന അമിത വികാര പ്രകടനം ശര്‍മിള ഉന്നയിക്കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടുമില്ല. വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളൊന്നും അതൊരു സജീവ വിഷയമായി എടുക്കുകയോ പാര്‍ലിമെന്റിനെ പ്രകമ്പനം കൊള്ളിക്കുകയോ ചെയ്യാറില്ല. അഴിമതി തടയാന്‍ ശക്തമായ ഒരു നിയമത്തിന് വേണ്ടി വാതോരാതെ പ്രസംഗിക്കുന്ന അന്നാ ഹസാരെയോ ഒപ്പം നില്‍ക്കുന്നവരോ ഒരു ജനതയുടെ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി നടത്തുന്ന സമരത്തെ ഇതുവരെ കണ്ടതായി നടിച്ചിട്ടുമില്ല.
ഇടമലയാര്‍ അഴിമതിക്കേസില്‍ ആര്‍ ബിലകൃഷ്ണ പിള്ള കുറ്റക്കാരനെന്ന് കണ്ടെത്തുകയും  ഒരു വര്‍ഷത്തെ തടവിന് വിധിക്കുകയും ചെയ്തത് സുപ്രീം കോടതിയാണ്. നിയമപ്രകാരം അനുവദിക്കാവുന്ന പരോളും അതിനപ്പുറമുള്ള പ്രത്യേക പരോളും, ശിക്ഷ വിധിച്ച് അഞ്ച് മാസത്തിനിടെ നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ രോഗിയാണെന്ന കാരണം പറഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പിള്ള.
ചെറു ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാട്ടുന്ന സ്വജനപക്ഷപാതത്തിന് തെളിവാണ് ബാലകൃഷ്ണ പിള്ളയുടെ ഈ സുഖ ജീവിതം. സ്വജനപക്ഷപാതം അഴിമതി നിരോധ നിയമപ്രകാരം കൂറ്റകരമാണ് ഈ രാജ്യത്ത്.
കുരിയാര്‍കുറ്റി - കാരപ്പാറ ജലസേചന പദ്ധതിയിലെ അഴിമതിക്കേസില്‍ വിചാരണ ആരംഭിക്കും മുമ്പ് ടി എം ജേക്കബിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി വിധി ശരിവെച്ചത് അടുത്ത ദിവസമാണ്. കേസില്‍ തെളിവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. കുറച്ച് നാള്‍ മുമ്പ് വരെ ടി എം ജേക്കബിന് വേണ്ടി വാദിച്ച വക്കീലാണ് ഏറ്റവും ഒടുവില്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായി തെളിവില്ലെന്ന്  ബോധിപ്പിച്ചത്. അതിലൊരു അപാകതയും സുപ്രീം കോടതിക്ക് തോന്നിയില്ല. അഴിമതിക്ക് തെളിവില്ലെന്ന് പരാതിക്കാര്‍ തന്നെ വാദിക്കുമ്പോള്‍ അപാകത തോന്നേണ്ട കാര്യമില്ലല്ലോ!
ശിക്ഷിക്കപ്പെട്ടയാള്‍ക്ക് അതില്‍ നിന്ന് ഒഴിവ് നല്‍കുക, അഴിമതി പരിശോധിക്കേണ്ടവര്‍ തന്നെ അതിന് തയ്യാറാകാതിരിക്കുക ഇതെല്ലാം നടക്കുന്നത് നിയമത്തിന്റെ അഭാവം കൊണ്ടല്ല. നിയമത്തെ അതിലംഘിച്ച് സ്വന്തം പക്ഷത്തു നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്.
ശക്തമായ ലോക്പാലെന്ന മുദ്രാവാക്യം ഉയര്‍ത്തി അന്നാ ഹസാരെ ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭത്തെയും അതിന് ലഭിക്കുന്ന/ലഭ്യമാക്കുന്ന ജനപിന്തുണയെയും പരിശോധിക്കുമ്പോള്‍ മുകളില്‍ വിവരിച്ച സംഭവങ്ങള്‍ ഓര്‍മയിലുണ്ടാകുന്നത് നന്നായിരിക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച് മുമ്പും നിരാഹാര സമരം നടത്തിയിട്ടുണ്ട് അന്നാ ഹസാരെ. അന്നൊന്നും ഇത്രയും വലിയ ജനവികാരം ഉയര്‍ന്നിട്ടില്ല. രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സ്, കോമണ്‍വെല്‍ത്ത് ഗെയിംസ് ഒരുക്കങ്ങള്‍, ആദര്‍ശ് ഫ്ളാറ്റ് എന്ന് തുടങ്ങിയ കൊടിയ അഴിമതിയുടെ ബിംബങ്ങള്‍ മുന്നില്‍ വരികയും അതില്‍ പങ്കാളികളാകാത്തവര്‍ കുറവെന്ന ധാരണ ശക്തമാകുകയും ചെയ്തത് ജനവികാരം ശക്തമായതിന്റെ കാരണങ്ങളിലൊന്നാണ്. അന്നാ ഹസാരെ മുന്നില്‍ നിന്ന് സമരം ചെയ്യുമ്പോള്‍ അതിനെ തങ്ങളുടെ സങ്കല്‍പ്പത്തിലുള്ള ദേശീയതയുമമായി കൂട്ടിച്ചേര്‍ക്കാന്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍ എസ് എസ്) നടത്തുന്ന ശ്രമങ്ങളും തെരുവിലേക്ക് ജനങ്ങളെ നയിക്കുന്നുണ്ട്.
അഴിമതിയുടെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള പരാധീനത മറച്ചുവെക്കാന്‍ (ടെലികോം, കോമണ്‍വെല്‍ത്ത്, ആദര്‍ശ് എന്ന് തുടങ്ങി ഏതഴിമതി എടുത്താലും ബി ജെ പി നേതാക്കളുടെ കൂടി പങ്കാളിത്തമുണ്ട്) ബി ജെ പിക്ക് സാധിക്കില്ല എന്നത് കൊണ്ടാണ് ആര്‍ എസ് എസ് നേരിട്ട് രംഗത്തുവന്നിരിക്കുന്നത്. എല്ലാറ്റിനുമുപരി ഇത് ഇടത്തരക്കാരിലെ മേല്‍ത്തട്ടുകാരുടെയോ സമ്പന്നരുടെയോ സമരമാണ്. തങ്ങളുടെ റേറ്റിംഗിനെ ഉയര്‍ത്താന്‍ സഹായിക്കുന്നവരാണ് സമരത്തിലുള്ളത് എന്നതുകൊണ്ടാണ് ടെലിവിഷന്‍ ചാനലുകള്‍ നിരന്തര സംപ്രേഷണത്തിന് തയ്യാറാകുന്നത്. ഇന്റര്‍നെറ്റിലൂടെ ആശയ വിനിമയത്തിന് സൌകര്യമുള്ളവരുടെ സോഷ്യല്‍ ഗാതറിംഗ് മാത്രമാണ് അന്നാ ഹസാരെക്ക് മുദ്രാവാക്യം മുഴക്കുന്ന യുവക്കൂട്ടങ്ങള്‍. ഇത്തരക്കാരിലൂടെയാണ് ആര്‍ എസ് എസ് തങ്ങളുടെ രാഷ്ട്രീയാധികാര സാക്ഷാത്കാരം സാധ്യമാകുമെന്ന് ധരിച്ചിരിക്കുന്നത്. അത് തിരിച്ചറിയുന്നതുകൊണ്ടാണ് നരേന്ദ്ര മോഡിയെ പ്രശംസിക്കാന്‍ അന്നാ ഹസാരെ മടിക്കാത്തത്.  അദ്ദേഹത്തിന്റെ പക്ഷത്ത് നില്‍ക്കുന്ന ഇതര പരിഷ്കരണവാദികളെല്ലാം അഴിമതിക്കപ്പുറത്തൊരു വിഷയത്തിലേക്ക് കാര്യങ്ങള്‍ പോകരുത് എന്ന് ശഠിക്കുന്നതും അതുകൊണ്ടാവണം. അഴിമതി മുഖ്യവിഷമായി കണ്ട് രാഷ്ട്രീയ രംഗത്ത് സജീവമല്ലാത്തവര്‍ നടത്തുന്ന പ്രക്ഷോഭമെന്നതിലുപരി, അരാഷ്ട്രീയതയെ രാഷ്ട്രീയവത്കരിക്കുകയും അതിനെ വരേണ്യവിഭാഗത്തിന്റെയോ സംഘ് പരിവാറിന്റെ തന്നെയോ ആലയില്‍ കൊണ്ടുപോയി കെട്ടുകയാണ് ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശ്രീ ശ്രീ രവിശങ്കര്‍, ബാബ രാംദേവ് പോലുള്ളവരുടെ സമര മുഖത്തെ സാന്നിധ്യവും വന്ദേ മാതര, ഭാരത് മാതാ കീ ജയ് വിളികളും സ്വാഭാവികമായി സംഭവിക്കുന്നതല്ല, മറിച്ച് സൂക്ഷ്മമായ ആസൂത്രണത്തിന്റെ നടപ്പാക്കലുകളാണ്. രാജ്യം അന്നാക്ക് പിന്നില്‍ ഒന്നിക്കുന്നുവെന്ന മാധ്യമ വാക്യങ്ങള്‍ക്കൊപ്പം വന്ദേ മാതര, ഭാരത് മാതാ കീ ജയ് വിളികള്‍ കൂടിയാകുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷം ആര്‍ക്ക് മുതലെടുക്കാന്‍ പാകത്തിലുള്ളതാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
1969ലാണ് ലോക്പാലെന്ന ആശയം ആദ്യമായി മുന്നോട്ടുവെക്കപ്പെടുന്നത്. അന്ന് തൊട്ടിന്നോളം പല തവണ ഇത് പാര്‍ലിമെന്റിന്റെ മുന്നില്‍ വന്നു. 1989ലെ വി പി സിംഗ് സര്‍ക്കാര്‍ പ്രധാനമന്ത്രിയെക്കൂടി ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴും ലോക്പാല്‍ ബില്ല് കൊണ്ടുവന്നിരുന്നു. പക്ഷേ, ഇതുവരെ പാസ്സാക്കാന്‍ സാധിച്ചില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തിലുള്ള ആത്മാര്‍ഥതക്ക് ഈ ചരിത്രം മാത്രം മതി തെളിവിന്.
1969ല്‍ ലോക്പാല്‍ മുന്നോട്ടുവെക്കപ്പെടുമ്പോള്‍ അതിന് സാംഗത്യമുണ്ടായിരുന്നു. അഴിമതി ഇത്രമാത്രം വൈവിധ്യവത്കരിക്കപ്പെട്ടിരുന്നില്ല. അഴിമതിയുടെ സാധ്യതകളെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ഇത്രമാത്രം അറിവ് ലഭിച്ചിരുന്നുമില്ല. ഇന്ന് അവസ്ഥ മാറിയിരിക്കുന്നു. അഴിമതിയുടെ അനന്ത സാധ്യതകളാണ് മുന്നിലുള്ളത്. പണത്തിന്റെ അധികൃതവും അനധികൃതവുമായ ഉത്പാദനത്തിന് മാര്‍ഗങ്ങള്‍ ഏറെയുണ്ട്. അതെല്ലാം പരമാവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഓഹരി വിപണി ഉദാഹരണമായി എടുത്താല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ രജിസ്ട്രേഷനെടുക്കാതെ തന്നെ നിക്ഷേപം നടത്താന്‍ അവസരം നല്‍കിയിരിക്കുന്നു പുതിയ പരിഷ്കാരങ്ങള്‍. ഈ വഴി ഉപയോഗപ്പെടുത്തി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നുണ്ട്. മൌറീഷ്യസിലോ സിംഗപ്പൂരിലോ ചെറിയ ധനകാര്യ സ്ഥാപനം രജിസ്റര്‍ ചെയ്യാന്‍ പണവും സ്വാധീനവുമുള്ളവര്‍ക്ക് എളുപ്പത്തില്‍ സാധിക്കും. നികുതി വെട്ടിച്ചോ അഴിമതി നടത്തിയോ സമ്പാദിച്ച പണം ആ ധനകാര്യ സ്ഥാപനത്തിലേക്ക് എത്തിക്കാനും ബുദ്ധിമുട്ടില്ല. വിദേശ ധനകാര്യ സ്ഥാപനം നേരിട്ട് ഓഹരി വിപണിയില്‍ നടത്തുന്ന നിക്ഷേപമായി ഇത് തിരിച്ചെത്തിച്ച് നിയമ വിധേയ മൂലധനമാക്കി മാറ്റാന്‍ പ്രയാസവുമില്ല. ഇന്ത്യയില്‍ സ്വന്തം പേരിലോ ബിനാമി പേരിലോ ആരംഭിക്കുന്ന സ്ഥാപനങ്ങളിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായും ഈ പണം കൊണ്ടുവരാം. ഇത്തരത്തിലുള്ള അനവധിയായ മാര്‍ഗങ്ങള്‍ തടയാന്‍ അന്നാ ഹസാരെ മുന്നോട്ടുവെക്കുന്ന ലോക്പാലിന് സാധിക്കുമോ? അത്തരം ഇടപാടുകള്‍ കണ്ടെത്തിയാല്‍ തന്നെ അന്വേഷണം നടത്താന്‍ സാധിക്കുമോ? പ്രധാനമന്ത്രിയും നീതിന്യായ സംവിധാനത്തിലെ ഉയര്‍ന്ന സ്ഥാനങ്ങളിലുള്ളവരും അടക്കം നിയമത്തിന്റെ പരിധിയില്‍ വരണമെന്നാണ് അന്നാ ഹസാരെ ആവശ്യപ്പെടുന്നത്. ഈ നിയമവും അതിന്റെ ഭാഗമായി സ്ഥാപിക്കപ്പെടുന്ന അന്വേഷണ, പ്രോസിക്യൂഷന്‍ സംവിധാനവും വിചാരിച്ചാല്‍ അന്വേഷിച്ച് കണ്ടെത്താവുന്ന അഴിമതികളാണോ ടെലികോം, കോമണ്‍വെല്‍ത്ത് ഇടപാടുകളില്‍ നടന്നത്. സി ബി ഐ, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെല്ലാം പലവിധത്തില്‍ അന്വേഷണം നടത്തിയിട്ടും എത്തും പിടിയും കിട്ടാതെ കിടക്കുന്ന ഇടപാടുകള്‍. ഇവ അന്വേഷിക്കാന്‍ പാകത്തില്‍ ലോക്പാലിനെ ശക്തമാക്കണമെന്നാണ് ആവശ്യമെങ്കില്‍ അത് നടപ്പാകാന്‍ ഇടയില്ലാത്ത സംഗതിയാണെന്ന് നിസ്സംശയം പറയാം.
സര്‍ക്കാര്‍ സര്‍വീസിലെ താഴേത്തട്ടിലുള്ളവരുടെ അഴിമതി നിയന്ത്രിക്കാന്‍ ഏതെങ്കിലും നിയമ സംവിധാനത്തിന് സാധിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഈ അഴിമതി തടയാന്‍ നിലവില്‍ തന്നെ നിയമവും അതിന്റെ ഭാഗമായ സംവിധാനങ്ങളുമുണ്ട്. എന്നിട്ടും അഴിമതി വര്‍ധിക്കുന്നു. ഇന്ത്യന്‍ ജനതയില്‍, ഉപഭോക്താക്കളില്‍ അഴിമതി ഒരു ശീലമായി മാറിയെന്നതാണ് ഈ വര്‍ധനക്ക് കാരണം. അഴിമതി എന്ന വിശാല നിര്‍വചനത്തില്‍ ഉള്‍ക്കൊള്ളുന്ന സംഗതികള്‍ ഏതെങ്കിലും ഒരു പക്ഷത്തിന്റെ മാത്രം സൃഷ്ടിയാണെന്ന് ധരിക്കുന്നത് അബദ്ധമായിരിക്കും. ഇത് ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയാണ്. അതിലെ ഏറ്റവും ഉയര്‍ന്ന ശ്രേണിയില്‍ രാഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ ഉയര്‍ന്ന ഉദ്യോഗസ്ഥരോ ഒക്കെ ഉണ്ടാകുന്നുവെന്ന് മാത്രം. അവിടെ സംഭവിക്കുന്ന അഴിമതി സ്വാഭാവികമായും വലുതായിരിക്കും. ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കൈക്കൂലി നല്‍കുന്നത് മുതല്‍ മന്ത്രി സ്ഥാനത്തിന് സ്വാധീനം ചെലുത്തുന്നത് വരെയുള്ള കാര്യങ്ങള്‍ ഇതിലുള്‍പ്പെടുന്നു. ഈ പ്രക്രിയയില്‍ അസ്വാരസ്യങ്ങളുണ്ടാവുമ്പോള്‍ ചിലത് പുറത്തേക്ക് വരുന്നുവെന്ന് മാത്രം. ഇത് തീര്‍ത്തും ഇല്ലാതാക്കുക എന്നത് സങ്കല്‍പ്പം മാത്രമാണ്. വലിയൊരളവ് നിയന്ത്രിക്കാന്‍ സാധിക്കുമായിരിക്കും. പാര്‍ലിമെന്റിന്റെയും ജൂഡീഷ്യറിയുടെയുമൊക്കെ മുകളില്‍ പരമോന്നത സമിതിയെന്ന ഭാവത്തില്‍ ലോക്പാലുണ്ടായത് കൊണ്ട് മാത്രം നിയന്ത്രണം സാധിക്കില്ലെന്ന് മനസ്സിലാക്കാന്‍ ഇതിനകം നിലവില്‍ വന്ന, ലോകായുക്ത മുതല്‍ വിജിലന്‍സ് കമ്മീഷന്‍ വരെയുള്ള സംവിധാനങ്ങളുടെ പരാജയങ്ങള്‍ തന്നെ ധാരാളം. സര്‍ക്കാറുദ്യോഗസ്ഥരുടെയോ മന്ത്രിമാരുടെയോ കാര്യത്തില്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങാമെന്നതും അന്വേഷണവും വിചാരണ നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട് എന്നതുമാണ് ലോക് പാല്‍ വരുമ്പോള്‍ എടുത്ത് പറയാവുന്ന മാറ്റം. ഈ മാറ്റം പുതിയൊരു വെള്ളാന വരാതെ തന്നെ  സാധ്യമാക്കാവുന്നതേയുള്ളൂ. നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരുത്തുകയും കോടതി അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ വിപുലമാക്കുകയും ചെയ്താല്‍ മതി.
നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ആര്‍ ബാലകൃഷ്ണ പിള്ള അഴിമതി കാട്ടിയെന്ന് രണ്ട് ദശാബ്ദത്തിന് ശേഷമാണെങ്കിലും പരമോന്നത കോടതിയുടെ വിധിയുണ്ടായത്. ആ വിധി നടപ്പാക്കാതിരിക്കുമ്പോള്‍ കാഴ്ചക്കാരായി ഒരു ജനത ഇരിക്കുന്നുവെന്നത് തന്നെ അഴിമതിയോട് എത്രമാത്രം സമരസപ്പെട്ടുകഴിഞ്ഞുവെന്നതിന് തെളിവാണ്. സംസ്ഥാന സര്‍ക്കാര്‍ കാട്ടിയത് സ്വജനപക്ഷപാതമാണെന്ന് വിധിക്കപ്പെട്ടാല്‍ തന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ വീണ്ടും ജനവിധി തേടുകയാണെങ്കില്‍ വോട്ടര്‍മാര്‍ അത് പരിഗണിക്കുക പോലും ചെയ്യുമെന്ന് തോന്നുന്നില്ല. സ്വന്തം കാര്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന, അതിലുപരി തൊട്ടയല്‍പക്കക്കാരനെന്ന പ്രതീതി നിലനിര്‍ത്തുന്ന ഒരാള്‍ അധികാര സ്ഥാനത്തുണ്ടാകുക എന്നതിനാകും അവര്‍ പ്രാമുഖ്യം നല്‍കുക എന്നുറപ്പ്. ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയനായി ജയിലിലും പുറത്തുമായി കഴിഞ്ഞിരുന്ന കാലത്ത് പപ്പു യാദവിനെ ലോക് സഭയിലേക്ക് തിരഞ്ഞെടുത്തയക്കാന്‍  ഇന്ത്യന്‍ ജനതക്ക് പ്രയാസമുണ്ടായില്ല. 1984ലെ സിഖ് വംശഹത്യയില്‍ ആരോപണ വിധേയരായ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും പിന്നീട്  ജനപ്രതിനിധിയും മന്ത്രിയുമൊക്കെയായി. ഗുജറാത്ത് വംശഹത്യക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി ഭൂരിപക്ഷമുയര്‍ത്തി അധികാരത്തില്‍ തിരിച്ചെത്തി. ഈ രണ്ട് വംശഹത്യകളുടെ ഇരകളും ബന്ധുക്കളും നീതി തേടി അലഞ്ഞപ്പോള്‍ ഒരു സത്യഗ്രഹവും രാജ്യത്ത് ഉയര്‍ന്നുവന്നില്ല. അതിനേക്കാള്‍ വലുതാണ് ഇപ്പോഴത്തെ കോഴയാരോപണങ്ങളെന്ന് ഗണിക്കപ്പെടുന്നുവെങ്കില്‍ ആ വാദത്തില്‍ നാം കാണുന്നതിനേക്കാളേറെ പുഴുക്കുത്തുണ്ട്. അതുകൊണ്ടാണ് ദശകം പിന്നിട്ട, സഹജീവികളുടെ ജീവന്റെ വില സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഇറോം ശര്‍മിളയുടെ സത്യഗ്രഹത്തിന് അന്നാ ഹസാരെയുടെ ഭീഷണിപ്പെടുത്തല്‍ സത്യഗ്രഹത്തിന്റെ വില ലഭിക്കാതെ പോകുന്നത്.
അഴിമതി നടന്നതിന് ശേഷം കണ്ടെത്തി ശിക്ഷിക്കാനുള്ള സംവിധാനമാണോ വേണ്ടത് അഴിമതി നിയന്ത്രിക്കാന്‍ സാധിക്കുന്ന സാഹചര്യമാണോ വേണ്ടത് എന്നതാണ് പ്രധാനം. രണ്ടാമത്തെ സാധ്യത അന്നാ ഹസാരെയുടെയും കൂട്ടരുടെയും ശ്രദ്ധയിലേയില്ല, ഭരണകൂടത്തിന്റെയും. അഴിമതി നിയന്ത്രിക്കാന്‍ പാകത്തിലുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടണമെങ്കില്‍ നയ പരിപാടികളില്‍ ആകപ്പാടെയുള്ള പൊളിച്ചെഴുത്ത് അനിവാര്യമായി വരും. പഴുതുകള്‍ അടച്ചുള്ള നിയമ സംവിധാനങ്ങളുടെ ഏകോപനത്തിലൂടെ മാത്രമേ അത് സാധ്യമാകുകയുമുള്ളൂ. വിവരാവകാശ നിയമം പ്രാബല്യത്തിലായത് അതിലൊരു പ്രധാന ചുവടുവെപ്പാണ്. ക്രമക്കേടും അഴിമതിയും സംബന്ധിച്ച വിവരങ്ങള്‍ പുറത്തറിയിക്കുന്നവര്‍ക്ക് നിയമത്തിന്റെ സംരക്ഷണം നല്‍കാനുള്ള നിയമത്തിനും ഇതില്‍ ശ്രദ്ധേയമായ പങ്കുവഹിക്കാനാകും. സര്‍ക്കാര്‍ സേവനങ്ങള്‍ പൌരന്റെ അവകാശമാക്കാനുള്ള നിയമം കൊണ്ടുവരുന്നതും ഗുണപ്രദമാണ്. സേവനങ്ങള്‍ക്കായി കൈക്കൂലി നല്‍കേണ്ടി വരുന്ന അവസ്ഥ കുറച്ചൊക്കെ ഇല്ലാതാകും. ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തിലാക്കുകയും അത് ഉപയോഗിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുക എന്ന രാഷ്ട്രീയ പ്രക്രിയക്കാണ് തുടക്കമിടേണ്ടത്. അത് നടക്കണമെങ്കില്‍ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇച്ഛാശക്തിയുണ്ടാകണം.  അതില്ലാതെ വരുമ്പോവാണ് ശക്തമായ ലോക് പാലിലൂടെ അഴിമതിയെ വേരോടെ പിഴുതെറിയൂ എന്നൊക്കെയുള്ള മുദ്രാവാക്യങ്ങളുമായി അന്നാ ഹസാരെയെപ്പോലുള്ളവര്‍ വേദി കൈയടക്കുന്നത്. ബാബ രാംദേവിനെപ്പോലുള്ളവര്‍ ഏതാനും ദിവസത്തേക്കാണെങ്കില്‍ കൂടി കേന്ദ്ര കഥാപാത്രമാകുകയും പ്രതിലോമകരവും വര്‍ഗീയതയില്‍ അധിഷ്ഠിതവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഏതാനും ദിവസത്തേക്ക് ലഭിക്കുന്ന വലിയ മാധ്യമ ശ്രദ്ധ തുടര്‍ കാലത്തെ പ്രചാരണങ്ങള്‍ക്കുള്ള വലിയ ഊര്‍ജം അവര്‍ക്ക് ലഭ്യമാക്കുന്നുണ്ട് എന്നത് തിരിച്ചറിയപ്പെടുകയും വേണം.

ലോകവാഴികളുടെ നട്ടെല്ല് ഇളകുന്നു -- രാജീവ് ശങ്കരന്‍ (രിസാലയില്‍ നിന്ന് )

1949 മുതല്‍ 1997 വരെ അമേരിക്കയില്‍ നിന്ന് ഇസ്റാഈലിലേക്ക് ഒഴുകിയത് 1.34 ലക്ഷം കോടി ഡോളറാണ്. അതായത് ഒരു ഇസ്റാഈല്‍ പൌരന് വേണ്ടി അമേരിക്കയിലെ നികുതി ദായകര്‍ ചെലവിട്ടത് 23,240 ഡോളര്‍. 1997 മുതലിങ്ങോട്ടുള്ള 14 വര്‍ഷത്തിനിടെ വായ്പയായും തിരിച്ചടവ് വേണ്ടാത്ത ധനസഹായമായും പ്രതിരോധ മേഖലയിലെ സംയുക്ത ഗവേഷണ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായമായും ഒഴുകിയ സഹസ്ര കോടി ഡോളറുകള്‍ പുറമെയുണ്ട്. അടുത്ത വര്‍ഷം സൈനിക സഹായമായി നല്‍കുന്നത് 300 കോടി ഡോളര്‍.  2013 മുതല്‍ 18 വരെ ഓരോ വര്‍ഷവും 315 കോടി വീതം നല്‍കുന്നതിനും കരാറുണ്ട്. വായ്പകളുടെ തിരിച്ചടവില്‍ ഇസ്റാഈല്‍ ഒരിക്കല്‍ പോലും വീഴ്ച വരുത്തയിട്ടില്ല. കാരണം തിരിച്ചടവ് തുടങ്ങിയിട്ടേ ഇല്ല എന്നത് തന്നെ.
1967ലെ അധിനിവേശത്തിന് ഒരുക്കുകയായിരുന്നു അതുവരെയുള്ള സഹായത്തിന്റെ ലക്ഷ്യം. കടന്നുകയറിയ ഭൂമി നിലനിര്‍ത്താന്‍ വേണ്ടി  പിന്നെയുള്ള സഹായങ്ങള്‍. ഒരു ദശകത്തിനിടെ അഫ്ഗാനിസ്ഥാനിലും ഇറാഖിലും ആക്രമണത്തിന് നേതൃത്വം നല്‍കി. യമന്‍, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഭീകര വിരുദ്ധമെന്ന പേരിലുള്ള ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചു, പണം കൊണ്ട് സഹായിച്ചു. പാക്കിസ്ഥാനില്‍ അപ്രഖ്യാപിത ആക്രമണം നടത്തി. ഇറാഖില്‍ എണ്ണയായിരുന്നു ലക്ഷ്യമെങ്കില്‍ അഫ്ഗാനില്‍ ധാതുസമ്പത്തായിരുന്നു ഉന്നം. നേരിട്ടും അല്ലാതെയും ചോരപ്പുഴകള്‍ ഒഴുക്കി, സമ്പത്തും സ്വാധീനവും വര്‍ധിപ്പിക്കാന്‍ ശ്രമിച്ചിട്ടൊടുവില്‍ ഇപ്പോള്‍ അമേരിക്ക എത്തി നില്‍ക്കുന്ന സ്ഥാനം ഒരു പാപ്പരുടേതാണ്. ആസ്തിയേക്കാളധികം ബാധ്യതകളുള്ള, ഭാവിയില്‍ കടം വീട്ടാന്‍ സാധിക്കുമെന്ന് ഉറപ്പില്ലാത്ത പാപ്പര്‍. ഒരാള്‍  കടക്കെണിയില്‍ അകപ്പെട്ടാല്‍ ലോകത്തെല്ലായിടത്തും പൊതുവായി സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇയാളുടെ ആസ്തിയുടെ മൂല്യം ഇടിയും. കടക്കാരന്‍ അത്യാവശ്യക്കാരനാണ് എന്നതിനാല്‍ വാങ്ങാനെത്തുന്നയാള്‍ മൂല്യം കുറക്കും. ഇയാളുടെ കടക്കാരനായുള്ളവര്‍ തിരികെ കൊടുക്കാന്‍ മടിക്കും. കിട്ടാനുള്ള കടം പിരിച്ചെടുക്കുന്നതിന് നിയമപരമായി എന്തെങ്കിലും ചെയ്യാനുള്ള ശേഷി ഇയാള്‍ക്ക് ഉണ്ടാകുകയുമില്ല.  അമേരിക്ക മാത്രമല്ല ആക്രമണ മുഖങ്ങളില്‍ ഒപ്പം നിന്ന/നില്‍ക്കുന്ന ഇതര യൂറോപ്യന്‍ രാജ്യങ്ങളും ഇതേ അവസ്ഥയിലാണിന്ന്. എളുപ്പത്തില്‍ കരകയറാന്‍ സാധിക്കാത്ത കയം. ഒരുപക്ഷേ, കരകയറാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ മുങ്ങാന്‍ സാധ്യതയുള്ള കയം.
കടവും ഊഹക്കച്ചടവും2001ല്‍ മിച്ചമായിരുന്ന അമേരിക്കന്‍ ബജറ്റിനെ കമ്മിയിലേക്കും പിന്നെ റെക്കോഡ് കമ്മിയിലേക്കും നയിച്ചത് അഫ്ഗാന്‍, ഇറാഖ് ആക്രമണങ്ങള്‍ക്ക് വേണ്ടിവന്ന ചെലവാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ജോര്‍ജ് ബുഷ് അധികാരമൊഴിഞ്ഞ 2008ല്‍ 45,000ത്തിലേറെ കോടി ഡോളറായിരുന്നു കമ്മി. ഇപ്പോള്‍ തുടരുന്ന മാന്ദ്യത്തിന് തുടക്കമായത് ആ വര്‍ഷമായിരുന്നു. പൌരന്‍മാര്‍ക്ക് നികുതിയിളവുകള്‍ പ്രഖ്യാപിച്ചും പാപ്പരായ ബേങ്കുകള്‍ക്കും വ്യവസായ ശാലകള്‍ക്കും വാരിക്കോരി പണം നല്‍കിയും വിപണിയില്‍ പണമെത്തിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു അന്ന്. ഇതോടെ കമ്മി കുതിച്ചുയര്‍ന്നു. ബരാക് ഒബാമ അധികാരമേറ്റ 2009ല്‍ കമ്മി 1.41 ലക്ഷം കോടിയായി ഉയര്‍ന്നു. പിന്നീടിങ്ങോട്ട് ലക്ഷം കോടിയില്‍ കുറഞ്ഞിട്ടില്ല കമ്മി. ആക്രമണങ്ങളുടെ പ്രതിഫലമായി ഉയര്‍ന്ന ഈ കമ്മിക്കൊപ്പം കാലങ്ങളായി തുടര്‍ന്നിരുന്ന വിപണി അധിഷ്ഠിതമായ സാമ്പത്തിക നയം സൃഷ്ടിച്ച കെണി കൂടി ചേര്‍ന്നപ്പോഴാണ് പാപ്പരെന്ന സ്ഥാനത്തേക്ക് അമേരിക്ക എത്തിപ്പെടുന്നത്.
വ്യവസായം, വാണിജ്യം, കൃഷി, സേവനം തുടങ്ങി സര്‍വ ഉത്പാദന മേഖലകളിലെയും ആകെ വരുമാനം കണക്കാക്കിയാണ് ഒരു രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ഗ്രോസ് ഡൊമസ്റിക് പ്രൊഡക്ട് - ജി ഡി പി) കണക്കാക്കുന്നത്. പരമ്പരാഗതമോ നവീനമോ ആയ ഉത്പാദന മേഖലകള്‍ക്ക് പുറത്ത് ധനകാര്യ ഉത്പന്നങ്ങളുടെ വിപണന ശൃംഖല സൃഷ്ടിക്കുകയാണ് മുതലാളിത്ത സമ്പദ് വ്യവസ്ഥ ചെയ്തത്.  അത് സാധ്യമാകും വിധത്തില്‍ സാമ്പത്തിക മേഖലയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നു. ജനങ്ങളുടെ കൈയില്‍ പണമുണ്ടാകുകയും അത് ചെലവഴിക്കപ്പെടുകയും ചെയ്യുക എന്നതാണ് രാജ്യത്തിന്റെ പ്രധാന ധനകാര്യ പ്രവൃത്തി എന്ന നില സൃഷ്ടിച്ചു. ഇങ്ങനെ ചെലവഴിക്കപ്പെടുന്ന പണം ഏതാനും കമ്പനികളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ആ കമ്പനികള്‍ക്ക് ഇതര രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരങ്ങളുണ്ടാക്കി. ഊതിപ്പെരുപ്പിച്ച കണക്കുകളുടെയും സമാന്യ ബുദ്ധിക്ക് ദഹിക്കാത്ത സങ്കല്‍പ്പങ്ങളുടെയും അടിസ്ഥാനത്തില്‍ ഊഹ വിപണികള്‍ സൃഷ്ടിച്ചു. ഓഹരി, അവധി എന്ന് തുടങ്ങി പലത്. ഇത്തരം വിപണികള്‍ക്ക് പരമാവധി സ്വാതന്ത്യ്രം അനുവദിച്ചു. വാണിജ്യ, വ്യവസായ മേഖലകളില്‍ അതിരുകള്‍ അപ്രസക്തമാണെന്നും അവ അപ്രസക്തമാക്കിയാല്‍ മാത്രമേ വികസനം സാധ്യമാകൂ എന്നും വാദിച്ച് വിജയം കണ്ടു. അങ്ങനെ ധനകാര്യ ഉത്പന്ന ശൃംഖലകള്‍ എല്ലായിടത്തേക്കും പടര്‍ത്തി. തുടക്കത്തില്‍ ഇതിനെ എതിര്‍ത്തു നിന്ന് കമ്മ്യൂണിസ്റ് രാജ്യങ്ങള്‍ക്ക് വരെ ഈ ശൃംഖലയില്‍ കണ്ണികളാകേണ്ടിവന്നു. പൌര സ്വാതന്ത്യ്രം, മനുഷ്യാവകാശം, ലിംഗ സമത്വം എന്ന് തുടങ്ങിയ ആശയങ്ങളൊക്കെ ഇതിനായി ഉപയോഗിക്കപ്പെട്ടു. ഏകാധിപത്യ ഭരണകൂടങ്ങളെന്ന ആരോപണവും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തി. വഴങ്ങാതെ നിന്ന സ്ഥലങ്ങളില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ ഇളക്കിവിടാന്‍ യത്നിച്ചു. ചില നേതാക്കളെ വധിക്കുകയോ വധിക്കാന്‍ ശ്രമിക്കുകയോ ചെയ്തു. വര്‍ഷങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ഈ ശൃംഖലയുടെ കടക്കല്‍ കത്തിവീണുവെന്ന് തിരിച്ചറിയുന്നത് 2007 ഡിസംബറിലാണ്.
ശൃംഖലയുടെ ആദ്യത്തെ കണ്ണി വായ്പയെടുക്കുന്നവനാണ്. പല വായ്പക്കാരുണ്ടായപ്പോള്‍ ആ വായ്പകളെല്ലാം ചേര്‍ത്ത് മറ്റൊരു ധനകാര്യ ഉത്പന്നമാക്കി തൊട്ടു മുകളിലുള്ള ധനകാര്യ സ്ഥാപനത്തിന് വില്‍ക്കാന്‍ ബേങ്കുകള്‍ക്ക് അനുമതി നല്‍കി. രണ്ടാം ഘട്ട ഉത്പന്നങ്ങള്‍ കുമിഞ്ഞുകൂടിയപ്പോള്‍ അവ ചേര്‍ത്ത് പുതിയ ഉത്പന്നമുണ്ടാക്കി വീണ്ടും വില്‍ക്കാന്‍ അനുവദിച്ചു. അങ്ങനെ കടത്തിന്റെ ശ്രേണി സൃഷ്ടിച്ച് അത് വിറ്റും വാങ്ങിയും പണം സമാഹരിച്ചു. ഈ വിപണനത്തില്‍ തടസ്സങ്ങളുണ്ടായത് ശൃംഖലയില്‍ പ്രഥമ സ്ഥാനത്തുള്ള വായ്പക്കാരന്‍ തിരിച്ചടവില്‍ വീഴ്ച വരുത്താന്‍ തുടങ്ങിയപ്പോഴാണ്. പരമ്പരാഗത ഉത്പാദന മേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ കാണിക്കാതിരുന്നതാണ് വായ്പയെടുത്തവന്റെ പോക്കറ്റ് കാലിയാക്കിയത്. കൂടുതല്‍ പേര്‍ തിരിച്ചടവ് മുടക്കിയതോടെയാണ് 2008ല്‍ മാന്ദ്യമായി പുറത്തേക്ക് എത്തിയ ഭവന വായ്പാ പ്രതിസന്ധി ഉടലെടുത്തത്. അതിന്റെ ആഘാതം ലീമാന്‍ ബ്രദേഴ്സ് ബേങ്കിന്റെ തകര്‍ച്ചയായി ലോകം അറിഞ്ഞത്. ഭവന വായ്പാ തിരിച്ചടവ് മുടങ്ങിയതിലൂടെ ആരംഭിച്ച പ്രതിസന്ധി ഇതര നിര്‍മാണ മേഖലകളിലേക്ക് വൈകാതെ വ്യാപിച്ചു. നിര്‍മാണ മേഖല സ്തംഭനത്തിലേക്ക് നീങ്ങിയതോടെ അതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ പ്രതിസന്ധിയിലായി. അങ്ങനെ ആണവ റിയാക്ടറിലെ അണു വിഭജനം പോലൊരു തുടര്‍ പ്രക്രിയയായി മാറി. പ്രസിദ്ധ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സിന് പാപ്പരാണെന്ന് സ്വയം സമ്മതിക്കേണ്ടിവന്നതൊക്കെ ഈ ചെയിന്‍ റിയാക്ഷന്റെ ഫലമാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വന്‍തോതില്‍ വായ്പ നല്‍കിയും വിവിധ സ്ഥാപനങ്ങളുടെ ഭൂരിപക്ഷ ഓഹരികള്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്നും ദേശസാത്കരണത്തിന്റെ മാതൃകയിലാണ് പ്രതിസന്ധിയെ ബരാക് ഒബാമ ഭരണകൂടം നേരിട്ടത്. ഒപ്പം ജനങ്ങളുടെ കൈവശം പണമുണ്ടെന്ന് ഉറപ്പാക്കാന്‍ നികുതികള്‍ വെട്ടിക്കുറച്ചു. ഇത്തരം നടപടികളുടെ തുടര്‍ച്ചയായി മാന്ദ്യം അവസാനിച്ചുവെന്ന് 2009ല്‍ അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ ഇത് പുറം പൂച്ച് മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. മാന്ദ്യം അവസാനിച്ചതിന് ശേഷവും അമേരിക്കയില്‍ ബേങ്കുകള്‍ പൂട്ടിക്കൊണ്ടിരുന്നു. വായ്പാ മേഖലയിലെ പ്രതിസന്ധി രൂക്ഷമായി തുടരുകയും ചെയ്തിരുന്നു. ഇത് മറച്ചുവെച്ച് അന്താരാഷ്ട്ര രംഗത്തുള്ള സ്വാധീനം നിലനിര്‍ത്താനാണ് അമേരിക്കന്‍ ഭരണകൂടം ശ്രമിച്ചത്. മേനി നഷ്ടപ്പെടാതിരിക്കാനായി വീണ്ടും വീണ്ടും കടമെടുത്തു. കടത്തിന്റെ പരിധി പലകുറി ഉയര്‍ത്താന്‍ യു എസ് കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. ആസ്തിക്ക് ആനുപാതികമായല്ലാതെ കടം സ്വീകരിക്കുന്ന ഏതൊരു വ്യക്തിയെയും പോലെ ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാത്ത സ്ഥിതിയിലെത്തി. 2008ല്‍ നികുതികള്‍ ഇളവ് ചെയ്ത് നല്‍കിയാണ് പ്രതിസന്ധി നേരിടാന്‍ ശ്രമിച്ചത് എങ്കില്‍ ഇപ്പോള്‍ പ്രതിസന്ധി പരിഹരിക്കാനായി നികുതികള്‍ വര്‍ധിപ്പിക്കണമെന്നാണ് ഒബാമ ഭരണകൂടം പറയുന്നത്. 2008ല്‍ രാജ്യത്തെ ജനങ്ങളും സ്ഥാപനങ്ങളുമാണ് പ്രതിസന്ധി നേരിട്ടിരുന്നത്. അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ കടവും ആനുകൂല്യങ്ങളും നല്‍കി. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാറും രാജ്യവും തന്നെയാണ് കടക്കെണിയില്‍പ്പെട്ടിരിക്കുന്നത്. അത് പരിഹരിക്കണമെങ്കില്‍ രാജ്യത്തിന്റെ ഖജനാവില്‍ നീക്കിയിരുപ്പ് വേണം. ആ നീക്കിയിരുപ്പ് ഉണ്ടാക്കുന്നതിനാണ് നികുതി കൂട്ടണമെന്ന് പറയുന്നത്.
കടപ്പത്രങ്ങള്‍
കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങള്‍ മുതല്‍ അമേരിക്ക വരെയുള്ള രാജ്യങ്ങള്‍ വരെ പൊതു വിപണിയില്‍ നിന്ന് പണം സമാഹരിക്കുന്നതിനായി പുറപ്പെടുവിക്കുന്നതാണ് കടപ്പത്രങ്ങള്‍. അഞ്ച് വര്‍ഷം കാലാവധിയുള്ള കടപ്പത്രങ്ങളുണ്ട്. 25 വര്‍ഷം വരെ കാലാവധിയുള്ളവയുമുണ്ട്. പത്ത് രൂപ മൂല്യമുള്ള അഞ്ച് വര്‍ഷം കാലാവധിയുള്ള കടപ്പത്രമാണ് വാങ്ങുന്നത് എന്ന് സങ്കല്‍പ്പിക്കുക. അഞ്ച് വര്‍ഷത്തിന് ശേഷം സര്‍ക്കാര്‍ ഇത്  തിരികെ വാങ്ങും. പത്ത് രൂപയുടെ കടപ്പത്രം അഞ്ച് വര്‍ഷത്തിന് ശേഷം പന്ത്രണ്ടര രൂപക്ക് തിരിച്ചെടുക്കാന്‍ സര്‍ക്കാറിന് തീരുമാനിക്കാം. ഇക്കാര്യം കടപ്പത്രം പുറപ്പെടുവിക്കുമ്പോള്‍ തന്നെ പ്രഖ്യാപിച്ചിരിക്കും. നേരത്തെ പറഞ്ഞ ധനകാര്യ ഉത്പന്ന ശൃംഖലയില്‍പ്പെടുന്നതാണ് ഇതും. ഖജനാവില്‍ പണം തികയാതെ വന്നതോടെ അമേരിക്ക കടപ്പത്രങ്ങളിലൂടെ ധനസമാഹരണം നടത്തി. രാജ്യത്തിനകത്തുള്ള സ്ഥാപനങ്ങളും വ്യക്തികളും മാത്രമല്ല വിദേശ രാജ്യങ്ങളും അമേരിക്കയുടെ കടപ്പത്രങ്ങള്‍ വാങ്ങി. വലിയ സാമ്പത്തിക ശക്തി എന്ന നിലക്ക് ഈ കടപ്പത്രങ്ങള്‍ക്ക് വലിയ വിശ്വാസ്യതയുണ്ടായിരുന്നു. നിശ്ചിത കാലത്തിന് ശേഷം നിശ്ചിത തുക ഇനാമായി നല്‍കി കടപ്പത്രം തിരിച്ചെടുക്കുക എന്ന സമ്പ്രാദയത്തിനൊപ്പം ഓഹരി വിപണികള്‍ക്ക് സമാനമായ കടപ്പത്ര വിപണി അമേരിക്ക ഇതിനിടെ സൃഷ്ടിച്ചു. സാമ്പത്തിക വളര്‍ച്ചാ നിരക്ക്, ബജറ്റ് കമ്മി, കൂടുതല്‍ കടപ്പത്രങ്ങള്‍ സ്വന്തമാക്കിയിരിക്കുന്ന കമ്പനികള്‍ നേടുന്ന ലാഭം എന്ന് തുടങ്ങി വിവിധങ്ങളായ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ കടപ്പത്രങ്ങളുടെ വില ഉയരുകയും താഴുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. കടപ്പത്രങ്ങളുടെ മൂല്യം കൂടുമ്പോള്‍ അത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്തായി വ്യാഖ്യാനിക്കപ്പെട്ടു.
ബജറ്റ് കമ്മിയും പൊതു കടവും ഉയരുകയും ആഭ്യന്തര വളര്‍ച്ചാ നിരക്ക് ഇടിയുകയും ചെയ്തതോടെ കാര്യങ്ങള്‍ ഇവിടെയും അപകടത്തിലായി. അതിന്റെ ബാക്കിയായാണ് സ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ അമേരിക്കയുടെ ക്രഡിറ്റ് റേറ്റിംഗ് താഴ്ത്തിയത്. അമേരിക്കക്ക് ഇനിയും കടം നല്‍കുന്നവര്‍ കുറച്ചുകൂടെ കരുതലെടുക്കണമെന്നാണ് ഇതിലൂടെ സൂചിപ്പിച്ചത്. കൃത്യ സമയത്ത് വായ്പാ തിരിച്ചടവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്ന സ്ഥിതി ഖജനാവിനില്ല. സാമ്പത്തിക കാര്യങ്ങളില്‍ ഇനിയും വിശ്വസിക്കാവുന്ന രാജ്യമല്ല അമേരിക്ക എന്ന് അര്‍ഥം. സര്‍ക്കാര്‍ നേരിട്ട് വാങ്ങുന്ന വായ്പകളെ മാത്രമല്ല, ഇതര ഏജന്‍സികള്‍ വഴി വാങ്ങുന്ന വായ്പകളെയും ഇത് ബാധിക്കും. ഇതര ഏജന്‍സികള്‍ വായ്പ വാങ്ങുമ്പോള്‍ ഗ്യാരണ്ടി സര്‍ക്കാറാണ്. സ്വയം പാപ്പരായി നില്‍ക്കുന്നയാളിന്റെ ഗ്യാരണ്ടി ആരും സ്വീകരിക്കില്ലല്ലോ.
പൊള്ളയായ അവകാശവാദങ്ങള്‍
അമേരിക്ക സമ്പദ് ശക്തിയായി തുടരുമെന്നും പരിധി ഇനിയും ഉയര്‍ത്തി കടമെടുക്കല്‍ തുടരുമെന്നും പ്രസിഡന്റ് ബരാക് ഒബാമയും മറ്റും അവകാശപ്പെടുന്നുണ്ട്. ബജറ്റ് കമ്മിയും പൊതു കടവും കുറക്കാനും നടപടി സ്വീകരിക്കുമെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത് അത്ര എളുപ്പമല്ല. ചെലവ് ചുരുക്കുകയും നികുതി വരുമാനം കൂട്ടുകയുമാണ് സര്‍ക്കാറിന് മുന്നിലുള്ള വഴി. ഇത് രണ്ടും എളുപ്പമല്ല.  ചെലവ് ചുരുക്കല്‍ ജനങ്ങളെ നേരിട്ട്  ബാധിക്കും. അതുണ്ടാക്കുന്ന അതൃപ്തി രാഷ്ട്രീയ, ഭരണ നേതൃത്വം അനുഭവിക്കേണ്ടിയും വരും. നികുതി കൂട്ടുമ്പോഴും ഇത് തന്നെയാകും സംഭവിക്കുക. രണ്ട് നടപടികളും നിലവില്‍ തന്നെ താഴ്ന്നനിലയിലുള്ള വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുന്നതാണ്. ചെലവ് ചുരുക്കിയാല്‍ ജനങ്ങളുടെ കൈകളിലെത്തുന്ന പണം കുറയും. ഉപഭോക്താക്കള്‍ കമ്പോളത്തില്‍ പണം ചെലവഴിക്കുന്നത് കുരയും. അമേരിക്കന്‍ സാമ്പത്തിക ഇടപാടുകളുടെ 70 ശതമാനവും ഉപഭോക്താക്കള്‍ കമ്പോളത്തില്‍ നടത്തുന്ന ചെലവാണെന്നിരിക്കെ, ചെലവ് ചുരുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ സാമ്പത്തിക വളര്‍ച്ചയെ കുത്തനെ ഇടിക്കുമെന്ന് ഉറപ്പ്. നികുതികള്‍ വര്‍ധിപ്പിച്ചാല്‍ ഉത്പാദനവും ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയും ഒരു പോലെ കുറയും. അപ്പോഴും സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിയും. അതായത് സാമ്പത്തിക വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തിക്കൊണ്ട് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുക പ്രയാസം.
ഇപ്പോഴത്തെ പൊതുകടം രാജ്യത്തിന്റെ ഒരു വര്‍ഷത്തെ ആകെ ആഭ്യന്തര ഉത്പാദനത്തിന് തുല്യമാണെന്നാണ് കണക്കുകള്‍ പറയുന്നത്. അഞ്ച് വര്‍ഷത്തിനപ്പുറത്ത് ആഭ്യന്തര ഉത്പാദനത്തിന്റെ 81 ശതമാനം വരെയാകും കടമെന്ന് സ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ പറയുന്നു. പത്ത് വര്‍ഷത്തിനപ്പുറത്ത് ഇത് 93 ശതമാനം വരെയായി ഉയരാം. അതായത് വരുന്ന പത്ത് വര്‍ഷത്തേക്ക് അമേരിക്കയുടെ കടം കുറയുമെന്ന പ്രതീക്ഷയില്ല.  കടം പെരുകിയാല്‍, അത് തിരിച്ചടക്കാനുള്ള ശേഷി കുറയുന്നുവെന്ന് വന്നാല്‍ വ്യക്തികളുടെ കാര്യത്തില്‍ സംഭവിക്കുന്നത് പോലെ ആസ്തികളുടെ മൂല്യം കുറയും. അമേരിക്കയുടെ പക്കലുള്ള ഏറ്റവും വലിയ ആസ്തി ഡോളറാണ്. അതിനെ ആഗോള വിനിമയത്തിന്റെ അടിസ്ഥാനമാക്കി നിലനിര്‍ത്താന്‍ സാധിക്കുന്നുവെന്നതാണ്. എല്ലാ രാജ്യങ്ങളും അവരുടെ കരുതല്‍ ശേഖരം ഡോളറില്‍ സൂക്ഷിക്കുന്നുവെന്നതാണ്. ഡോളറിന്റെ മൂല്യം കുറഞ്ഞാല്‍ ഇത്തരം സ്ഥാനങ്ങളില്‍ നിന്നെല്ലാം അത് പിഴുതെറിയപ്പെടും. ക്രഡിറ്റ് റേറ്റിംഗ് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടുപിറകെ കരുതല്‍ ശേഖരം ഡോളറില്‍ നിന്ന് മാറ്റണമെന്ന് ചൈന ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. കരുതല്‍ ശേഖരം മറ്റൊരു കറന്‍സിയിലേക്ക് മാറുകയാണെങ്കില്‍ ആഗോള വിനിമയത്തിന്റെ അടിസ്ഥാനം ഈ കറന്‍സിയായി മാറും. ഈ കറന്‍സിയുടെ മൂല്യത്തിനനുസരിച്ച് പണം നല്‍കാന്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നിര്‍ബന്ധിതമാകും. 10 ഡോളറിന് പുറപ്പെടുവിച്ച കടപ്പത്രം പത്ത് വര്‍ഷം കഴിഞ്ഞ് 15 ഡോളര്‍ നല്‍കി തിരികെ വാങ്ങാന്‍ ഇപ്പോള്‍ സാധിക്കുമെന്ന് കരുതുക. കരുതല്‍ കറന്‍സി മാറിയാല്‍ പത്ത് വര്‍ഷം കഴിഞ്ഞ് അമേരിക്ക കടപ്പത്രം തിരികെ വാങ്ങുമ്പോള്‍ പുതിയ കരുതല്‍ കറന്‍സിയുടെ മൂല്യത്തിനനുസരിച്ച് കൂടുതല്‍ ഡോളര്‍ നല്‍കാന്‍ അമേരിക്ക നിര്‍ബന്ധിതമാകുമെന്ന് അര്‍ഥം.
സമാനമായ സാഹചര്യം തന്നെയാണ് ഇറ്റലി, സ്പെയിന്‍, ഗ്രീസ്, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങള്‍ നേരിടുന്നത്. ബ്രിട്ടന്‍ ഇത്രയും അപകടത്തിലല്ലെങ്കിലും അവിടെയും സാമ്പത്തിക ഞെരുക്കം ശക്തമാണ്. യൂറോപ്യന്‍ യൂനിയനില്‍ ജര്‍മനി മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കുന്നത്. പക്ഷേ, ഒരൊറ്റ തൊഴുത്തായതിനാല്‍ അണുബാധ ജര്‍മനിയെ ബാധിക്കാന്‍ താമസമുണ്ടാകില്ല. കൊന്നും വെന്നും പിടിച്ചുപറിച്ചും ഭീഷണിപ്പെടുത്തിയും സമ്പത്തും അധികാരവും കൈക്കലാക്കാന്‍ തിരക്ക് കൂട്ടിയിരുന്നവര്‍ സ്വന്തം മടിശ്ശീല കീറിപ്പോയത് അറിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും അവഗണിച്ചു. പാപ്പരായെന്ന് തിരിച്ചറിഞ്ഞിട്ടും അത് അംഗീകരിക്കാന്‍ മടിക്കുന്ന മിഥ്യാഭിമാനമാണ് ഇപ്പോള്‍ കാണുന്നത്. അത് അധികകാലം നിലനിര്‍ത്താനാകുകയുമില്ല.

We are the 99% : വാള്‍സ്ട്രീറ്റ് കുലുക്കുന്നതാരാണ്? -- ശാഹിദ (രിസാലയില്‍ നിന്ന് )

വാള്‍സ്ട്രീറ്റ് കീഴടക്കാനിറങ്ങിയ ഒരു വീട്ടമ്മ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ പ്ളക്കാര്‍ഡില്‍ വ്യവസ്ഥിതിയോട് ആവശ്യപ്പെടുന്നത് ഇത്രമാത്രമാണ്: 'All I want is a roof over my head, Food on the table and the dignity of honest paycheck'ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിനെ ആഗോള മുതലാളിത്തത്തിന്റെ ശ്രീകോവില്‍ എന്നാണ് വിശേഷിപ്പിക്കാറ്. മുതലാളിത്തത്തിന്റെ ജിഹ്വയുടെ പേര്‍ തന്നെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്നാണല്ലൊ. അതിസമ്പന്നരുടെയും കോര്‍പ്പറേറ്റ് ചക്രവര്‍ത്തിമാരുടെയും  ഈ ആസ്ഥാനത്തിരുന്നാണ് ഏതാനും വമ്പ•ാര്‍  ലോക സമ്പദ്ഘടനയുടെ ചുക്കാന്‍ പിടിക്കുന്നത്. അവിടെ ചെറിയൊരു ഇലയനങ്ങിയാല്‍ ലോകത്താകമാനം അതിന്റെ അലയൊലി കേള്‍ക്കാം. യുഎസ് ഭരണകര്‍ത്താക്കളുടെയും മാധ്യമങ്ങളുടെയും സുരക്ഷാസേനയുടെയും മുഖ്യദൌത്യം തന്നെ സമ്പന്നരുടെ ഈ സാമ്രാജ്യത്തെ ഊനം തട്ടാതെ കാത്തുസൂക്ഷിക്കലാണ്. എന്നാല്‍ 'പാവനമായ' ഈ മുതലാളിത്തെരുവില്‍നിന്നും വിപ്ളവത്തിന്റെ പടഹധ്വനി കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുകയാണവിടെ. ഈജിപ്തിലെ തഹ്രീരി സ്ക്വയറിനെ അനുസ്മരിപ്പിക്കുമാറ് വാള്‍സ്ട്രീറ്റിലെ 'ലിബര്‍ട്ടി പ്ളാസ'യിലേക്ക്് ജനം ഒഴുകുകയാണ്. യുവാക്കളും വിദ്യാര്‍ഥികളും തൊഴിലാളികളും എഴുത്തുകാരും സിനിമക്കാരും ട്രേഡ്യൂനിയന്‍ നേതാക്കളും ബുദ്ധിജീവികളുമൊക്കെയുണ്ട് അക്കൂട്ടത്തില്‍. അവരുടെ ലക്ഷ്യം വാള്‍സ്ട്രീറ്റ് കീഴടക്കുകയാണ്. തങ്ങളുടെ പ്രക്ഷോഭത്തിന് അവര്‍ നാമകരണം ചെയ്തിരിക്കുന്നത് ഒക്കുപൈ വാള്‍സ്ട്രീറ്റ്  (Occupy Wall Street ) എന്നാണ്. സെപ്റ്റംബര്‍ 17ന് വാന്‍കോവറിലെ ചെറിയൊരു ഗ്രൂപ്പ് തുടങ്ങിവച്ച പ്രതിഷേധ സമരം രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും കാട്ടുതീ പോലെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെയായി 208 സിറ്റികളില്‍ സമരമുഖം തുറന്നിട്ടുണ്ടെന്ന് ഈമാസം അഞ്ചിന് ദി ഗാര്‍ഡിയന്‍ പത്രം രേഖപ്പെടുത്തുകയുണ്ടായി. 'ഒക്കുപൈ ചിക്കാഗോ, ഒക്കുപൈ ഫ്ളോറിഡ.....അങ്ങനെ പരന്നൊഴുകുകയാണ് ജനകീയ പ്രതിഷേധം. പോലിസ് കരുതലോടെയാണ് നീങ്ങുന്നത്. ആദ്യ ദിവസം വാള്‍സ്ട്രീറ്റില്‍നിന്ന് എഴുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു നീക്കിയപ്പോള്‍ പിറ്റേന്ന് ആയിരങ്ങളാണ് 'ജനാധിപത്യോല്‍സവം' കൊണ്ടാടാന്‍ എത്തിയത്. ദിവസം കഴിയുന്തോറും വിവിധ കേന്ദ്രങ്ങളില്‍നിന്ന് പ്രക്ഷോഭകര്‍ക്ക് പിന്തുണയും പ്രോല്‍സാഹനവും ലഭിച്ചുകൊണ്ടിരിക്കയാണ്. കാത്തിരുന്ന അവസരമായാണ് ട്രേഡ് യൂനിയനുകളും ചെറിയ ചെറിയ തൊളിലാളി സംഘങ്ങളും ഈ മുതലാളിത്തവിരുദ്ധ, കോര്‍പ്പറേറ്റ് വിരുദ്ധ ജനമുന്നേറ്റത്തെ കാണുന്നത്.വാള്‍സ്ട്രീറ്റിനെ ഞെട്ടിച്ച ഈ ജനകീയ സമരത്തിന്റെ പൊരുള്‍ അന്വേഷിച്ചിറങ്ങിയാല്‍ നാം ചെന്നെത്തുക മുതലാളിത്തത്തിന്റെ കരാഹസ്തങ്ങളില്‍പ്പെട്ട് പിടിയുന്ന വലിയൊരു വിഭാഗം ജനതയുടെ ആത്മരോഷത്തിലാണ്. ലാഭത്തില്‍ മാത്രം കണ്ണുനട്ട് ദുരയുടെ എല്ലാ സീമകളും അതിലംഘിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റ് ദുശ്ശക്തികള്‍ക്കെതിരെയാണ് വാള്‍സ്ട്രീറ്റില്‍ രോഷം പതഞ്ഞുപൊങ്ങുന്നത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വന്‍കിട ബാങ്കുകള്‍ക്കെതിരെ ഉയരുന്ന മുദ്രാവാക്യങ്ങളില്‍ വലിയൊരു തിരിച്ചറിവിന്റെ പ്രതിധ്വനിയുണ്ട്. അപ്രകാരം തന്നെ, മുതലാളിത്ത താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ ഭരണയന്ത്രം ചലിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വവും അറബ് വസന്തത്തിന്റെ പടിഞ്ഞാറന്‍ വകഭേദം കണ്ട് നടുങ്ങുകയാണ്. കുത്തക കമ്പനികളുടെ ദുരയും ചൂഷണവും, സാമ്പത്തികമായ അസമത്വം, പെരുകിവരുന്ന തൊഴിലില്ലായ്മ - ഇവക്കെതിരെയാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നത്. 'വാള്‍സ്ട്രീറ്റ് ഇസ് ഔവര്‍ സ്ട്രീറ്റ്' (വാള്‍സ്ട്രീറ്റ് ഞങ്ങളുടെ തെരുവാണ്) എന്ന മുദ്രാവാക്യം ഉള്‍വഹിക്കുന്ന ജനാധിപത്യവീര്യമായിരിക്കും ഭാവിയില്‍ അമേരിക്കയുടെയും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും ഭാവി നിര്‍ണയിക്കുക. സാമ്പത്തിക ജനാധിപത്യത്തിന്റെ അഭാവത്തില്‍ രാഷ്ട്രീയ ജനാധിപത്യം നിരര്‍ഥകമാണെന്ന് ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിവ് നേടിയിരിക്കയാണ് യു.എസ് പൌര•ാര്‍. 25 ദശലക്ഷത്തിലേറെ മനുഷ്യര്‍ അമേരിക്കയില്‍ തൊഴില്‍രഹിതരാണ്. 50 ദശലക്ഷത്തിനപ്പുറം ആരോഗ്യഇന്‍ഷുറന്‍സ് ഇല്ലാതെ കഷ്ടപ്പെടുന്നു. 100 ദശലക്ഷം ദാരിദ്യ്രത്തിന്റെ പിടിയിലാണ്. ഈ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ലിബര്‍ട്ടി പ്ളാസയിലെ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്നു.  400 അതിസമ്പന്നരുടെ സമ്പാദ്യം  രാജ്യത്തെ 180 ദശലക്ഷം മനുഷ്യരുടെ മൊത്തം സമ്പാദ്യത്തെ കവച്ചുവയ്ക്കുന്നതാണെന്ന കണ്ടെത്തല്‍ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം മുതലാളിത്തമാണെന്ന വിചാരം സംക്രമിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഉപഭോഗതൃഷ്ണ (Consumerism) സൃഷ്ടിച്ചുവിടുന്ന ജീവിതഭാവനകളും ജീവിതകാമനകളുമാണ് മുതലാളിത്തം ചൂഷണോപാധിയാക്കുന്നതെന്നും 99 ശതമാനത്തിന്റെ വിഹിതമാണ് ഏതാനും കോര്‍പ്പറേറ്റ് കഴുക•ാര്‍ സ്വന്തമാക്കിവച്ചിരിക്കുന്നതെന്നുമുള്ള തിരിച്ചറിവില്‍നിന്നാണ് 'ണല മൃല വേല 99%' എന്ന ബാനര്‍ തലക്കെട്ട് രൂപം കൊള്ളുന്നത്. ആധുനിക ജീവിതത്തിന്റെ വ്യര്‍ഥതകളില്‍നിന്നാണ് കോര്‍പ്പറേറ്റ് ഭീമ•ാര്‍ ഊര്‍ജം സമ്പാദിക്കുന്നതെന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു വ്യവസ്ഥിതിയാണ് രാജ്യത്തിന് കരണീയമെന്നും വിവേകശാലികള്‍ ചിന്തിച്ചുതുടങ്ങിയിക്കുന്നു എന്നത് മുതലാളിത്തത്തിന്റെ മരണമണി മുഴങ്ങാന്‍ സമയമായി എന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാള്‍സ്ട്രീറ്റ് കീഴടക്കാനിറങ്ങിയ ഒരു വീട്ടമ്മ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ പ്ളക്കാര്‍ഡില്‍ വ്യവസ്ഥിതിയോട് ആവശ്യപ്പെടുന്നത് ഇത്രമാത്രമാണ്: 'All I want is a roof over my head, Food on the table and the dignity of honest paycheck'- ആകെക്കുടി എനിക്കു വേണ്ടത് തലക്കുമീതെ ഒരു കൂരയും തീന്‍മേശയില്‍ കുറച്ചു ഭക്ഷണവും മാന്യമായ ശമ്പളത്തിലൂടെയുള്ള അന്തസ്സുമാണ്. ലോകം കീഴടക്കാനും ഭൂഗോളം കരവലയത്തില്‍ ഒതുക്കാനും ഏത് ധ്രുവത്തില്‍ കിടക്കുന്ന വിഭവങ്ങളും രാജ്യത്തേക്ക് നിര്‍വിഘ്നം ഒഴുക്കാനും തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും സൈന്യത്തെ വിന്യസിക്കുകയും പോര്‍വിമാനങ്ങളെ സജ്ജമാക്കുകയും ചെയ്ത ഒരു സൂപ്പര്‍ പവറിന്റെ അകത്തളങ്ങളില്‍നിന്ന് കേള്‍ക്കുന്ന ഈ ദീനരോദനം നീതിരഹിതമായ ഒരു വ്യവസ്ഥിതിയുടെയും ചൂഷണം മുഖമുദ്രയാക്കിയ ഒരു സമ്പദ്ഘടനയുടെയും ബാക്കിപത്രമാണ്. ഈജിപ്തിലെയും തുണീഷ്യയിലെയും ലിബിയയിലെയും രാഷ്ട്രീയ സ്വേച്ഛാധിപതികളെക്കാള്‍ അപകടകരം ജനായത്ത ക്രമത്തിന്റെ തണലില്‍ കൊഴുത്തുവളരുന്ന സാമ്പത്തിക ഏകാധിപതികളാണെന്ന അമേരിക്കക്കാരന്റെ സത്യസാക്ഷ്യമാണ് വാള്‍സ്ട്രീറ്റിലേക്ക് അവരെ ആനയിച്ചത്. അറബ് വസന്തം സ്വപ്നം കാണുന്ന പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും ജനതയെ പോലെ മുതലാളിത്തത്തിന്റെ ഭീകരതയില്‍നിന്ന് മോചനം തേടുന്ന അമേരിക്കക്കാരന്റെ സ്വപ്നത്തിലും സമത്വത്തിന്റെ ഒരു വസന്തം വിരിഞ്ഞുകൂടായ്കയില്ല. മുതലാളിത്തത്തിന്റെ കാപട്യങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ കണ്ടുപിടിക്കപ്പെടുമെന്നും അതിനെതിരായ ജനരോഷം രാഷ്ട്രീയ അട്ടിമറികള്‍ക്ക് വഴിവയ്ക്കുമെന്നും പ്രവചിച്ചവര്‍ നിരവധിയാണ്. മോസ്കോയിലെ ചത്വരങ്ങളില്‍നിന്ന് ലെനിന്റെയും സ്റ്റാലിന്റെയും പ്രതിമകള്‍ പിഴുതെറിയുന്ന കാഴ്ച കണ്ട നമ്മുടെ തലമുറക്ക് വാള്‍സ്ട്രീറ്റില്‍നിന്ന് ആഗോളകുത്തകകളുടെ ആസ്ഥാനങ്ങള്‍ ഇടിച്ചുനിരപ്പാക്കുന്ന ലൈവ് ഷോട്ടുകള്‍ കാണാന്‍ സാധിക്കുമെന്നു തന്നെയാണ് ശാഹിദ് കിനാവ് കാണുന്നത്. ന്യൂയോര്‍ക്കിലെങ്ങും മുഴങ്ങിക്കേട്ട 'വി വാണ്ട് ഡമോക്രസി; നോട്ട് കോര്‍പ്പറേറ്റോക്രസി' എന്ന മുദ്രാവാക്യം ഉറക്കം കെടുത്തേണ്ടത് വാസ്തവത്തില്‍ ആഗോള മുതലാളിത്തത്തിന് കൂട്ടുകിടക്കുന്ന രാഷ്ട്രീയമേലാള•ാരുടേതാണ്; ഒപ്പം, കോര്‍പ്പറേറ്റ് -രാഷ്ട്രീയ അവിഹിതങ്ങള്‍ക്ക് കൂട്ടിക്കൊടുപ്പുകാരായി ദാസ്യവേല ചെയ്യുന്ന മീഡിയയുടെയും. രണ്ടാം ലോകയുദ്ധത്തിനു ശേഷം നിലവില്‍വന്ന ആഗോള സമ്പദ് വ്യവസ്ഥയുടെ പൊള്ളത്തരങ്ങളും അതിലടങ്ങിയ കെണിവെപ്പുകളും ലോകം നേരിട്ടനുഭവിച്ചത് ഈയിടെ ഉണ്ടായ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയോടെയാണ്. വന്‍ശക്തികള്‍ കാട്ടിക്കൂട്ടുന്ന സകല പാപങ്ങളുടെയും ശമ്പളം കൊടുത്തുതീര്‍ക്കേണ്ടിവരുന്നത് ഭൂമുഖത്തെ മുഴുവന്‍ മനുഷ്യജീവികളുമാണ്. ബദല്‍ സമ്പദ് വ്യവസ്ഥ കണ്ടുപിടിക്കുകയേ നിര്‍വാഹമുള്ളൂ എന്ന സന്ദേശം നാടാകെ കൈമാറപ്പെടുമ്പോഴാണ് കൂടുതല്‍ കെണിവെപ്പുകളുമായി വന്‍ശക്തികള്‍ വല വീശുന്നത്. കൊളോണിയലിസവും ഇംപീരിയലിസവും നെയ്തെടുത്ത ചൂഷണോപാധികളില്‍നിന്ന് മൂന്നാം ലോകത്തെ ഓരോ രാജ്യവും, ജനായത്ത ഇച്ഛാശക്തിയോടെ മെല്ലെ മെല്ലെ തല പുറത്തേക്ക് നീട്ടുമ്പോള്‍ അത് പടിഞ്ഞാറന്‍ മേലാള•ാരുടെ കാലിന്നടിയില്‍നിന്നാണ് മണ്ണിളക്കുന്നത്. ഐ.എം.എഫിനെ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ കൈവിട്ടപ്പോള്‍ നഷ്ടം കുന്നുകൂടിയത് അമേരിക്കന്‍ അക്കൌണ്ടിലാണ്. എല്ലാറ്റിനുമൊടുവില്‍ പശ്ചിമേഷ്യയും ഐ.എം.എഫിന്റെ സഹായം നിരസിച്ചിരിക്കയാണ്. രാഷ്ട്രീയ കാലുഷ്യത്തിനിടയിലും ഈജിപ്ത്, ഹിലരി ക്ളിന്റണ്‍ കെയ്റോ വരെ വന്ന് തളികയില്‍ വച്ചുകൊടുത്ത ഉദാര വായ്പ ആര്‍ജവത്തോടെ വേണ്ടെന്നു പറഞ്ഞിരിക്കയാണ്. ഏതെല്ലാം ചൂഷണോപാധികളി•ലാണോ അമേരിക്കന്‍ സാമ്രാജ്യം കെട്ടിപ്പടുത്തത് അവയെല്ലാം ഒന്നിനുപിറകെ മറ്റൊന്നായി ഇളക്കിമാറ്റുമ്പോള്‍ അന്തിമ തകര്‍ച്ച സ്വാഭാവികമാണ്. ബ്രിട്ടീഷ് സാമ്രാജ്യം സഞ്ചരിച്ച അതേ വഴിയിലൂടെയാണ് യാങ്കിസാമ്രാജ്യവും ചലിക്കുന്നത്. വാള്‍സ്ട്രീറ്റിലെ നിലവിളി ഒരു ജനതയുടെ നിലനില്‍പിനുള്ള പോരാട്ടത്തിനപ്പുറം ഒരു വ്യവസ്ഥിതിയുടെ പതനത്തിന്റെ ആരംഭമാണ്. ഒരു സുപ്രഭാതത്തില്‍ അത് പൂര്‍ത്തിയാകില്ല എന്നതിന് ചരിത്രം പാഠമായി നമ്മുടെ മുന്നിലുണ്ട്.

യോസേഫ് ഫറവോന്റെ മേലധികാരിയോ? -- അല്‍മുന്‍ജിദ് : എം എസ് ബുഖാരി വള്ളിക്കാട് (രിസാലയില്‍ നിന്ന് )

യൂസുഫ് നബി(അ)മിനെ കുറിച്ച് അല്‍മുന്‍ജിദ് നല്‍കുന്ന വിവരണത്തിന്റെ ആധാരം ബൈബിള്‍ തന്നെയാണ്, നോക്കാം : "യൂസുഫ് (അല്‍ഖര്‍നു 13 ഖ.മീ) ഹുവ ഇബ്നു യഅ്ഖൂബ വ റഹീല്‍ വ അബൂ മനസ്സം വ ഇഫ്റായീം, അലാ മാ ജാഅ് ഫിത്തൌറാതി ബാഅഹു ഇഖ്വതുഹൂ ഹസദന്‍ ഇലാ തുജ്ജാരി ഇസ്മാഈലിയ്യീന്‍. തവസ്സറ ലി ഫിര്‍ഔന മിസ്വ്റ വ തവല്ലാ ശുഊനല്‍ ഇആശതി അയ്യാമല്‍ മജാഅതി. ജാഅ ദിക്റുഹൂ ഫില്‍ ഖുര്‍ആന്‍. വഹുവല്‍ മഅ്റൂഫു ബി യൂസുഫുല്‍ ഹസന്‍ (അല്‍ മുന്‍ജിദ് ഫില്‍ അഅ്ലാം, പേ. 755) അര്‍ത്ഥം : "യോസേഫ് (ക്രി.മു പതിമൂന്നാം നൂറ്റാണ്ട്) ന്യായപ്രമാണത്തില്‍ വന്നിട്ടുള്ളതു പ്രകാരം യാക്കോബിന്റെയും റാഹേലിന്റെയും പുത്രനും മനശ്ശെയുടെയും എഫ്റയീമിന്റെയും പിതാവും. തന്റെ സഹോദരങ്ങള്‍ അസൂയ നിമിത്തം അവനെ യിശ്മയേല്യരായ വാണിഭക്കാര്‍ക്കു വിറ്റു. മിസ്രയീമിലെ ഫറവോന്റെ മേലധികാരിയാവുകയും ക്ഷാമത്തിന്റെ കാലങ്ങളില്‍ ഉപജീവനത്തിന്റെ കാര്യങ്ങള്‍ നോക്കിനടത്തുകയും ചെയ്തു. ഖുര്‍ആനില്‍ അദ്ദേഹത്തെ പറ്റി പരാമര്‍ശം വന്നിട്ടുണ്ട്. നല്ലവനായ യോസേഫ് എന്ന പേരില്‍ അറിയപ്പെടുന്നത് അദ്ദേഹമാണ്. (അല്‍ മുന്‍ജിദ് നാമകോശം പേ. 755)
യോസേഫ് ജീവിച്ചിരുന്നത് ഏത് കാലത്താണ്? വേദശബ്ദ രത്നാകരം ബൈബിള്‍ നിഘണ്ടുവില്‍ ക്രി മു 1720-1550 കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന ഹിക്സൊസ് വംശത്തിലെ അപ്പൊഫിസ് അഥവാ അപ്പോ രണ്ടാമന്റെ കാലത്താണ് യോസോഫ് മിസ്രയിമിലേക്ക് വരുന്നത്. അഥവാ പതിനെട്ടാം നൂറ്റാണ്ടില്‍! തിരുവനന്തപുരത്തെ ജലിലേരീ ജൃല ഠൃൌ പ്രസാധനം ചെയ്ത യോസേഫിന്റെ ജീവിതം എന്ന പുസ്തകത്തില്‍ '3600 വര്‍ഷങ്ങള്‍ക്കു മുമ്പ് ബിസി 1746നും 1636നും മധ്യേ ജീവിച്ചിരുന്ന' വ്യക്തിത്വമാണ് യോസേഫ് എന്നു പരിചയപ്പെടുത്തുന്നു. ഈജിപ്തിന്റെ ചരിത്രം പഠിക്കുമ്പോഴും അതു തന്നെയാണ് മനസ്സിലാകുന്നത്. പിന്നെയെന്തുകൊണ്ടാണ് അല്‍മുന്‍ജിദ് നിഘണ്ടു യോസേഫിനെ പതിമൂന്നാം നൂറ്റാണ്ടിലേക്ക് വലിച്ചുകൊണ്ടു വരുന്നത്. രസകരമായ ആധാരമാക്കി രചിക്കപ്പെട്ട അല്‍മുന്‍ജിദ് നിഘണ്ടുവും നേരിടുന്ന സ്വത്വ പ്രതിസന്ധിയെ വെളിപ്പെടുത്തുന്നു.
അല്‍മുന്‍ജിദ് നിഘണ്ടു രേഖപ്പെടുത്തുന്നതു പ്രകാരം യോസേഫ് മിസ്രയിമിലെ ഫറോവയുടെ മേലധികാരിയായിരുന്നു. ബൈബിളിലും അതു രേഖപ്പെടുത്തിയിട്ടുണ്ട്. "പിന്നെ ഫറവോന്‍ യോസേഫിനോടു ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവന്‍ ഒരുത്തനുമില്ല. നീ എന്റെ ഗൃഹത്തിനു മേലധികാരിയാകും; നിന്റെ വാക്ക് എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനം കൊണ്ടു മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും എന്നു പറഞ്ഞു. ഇതാ, മിസ്രയീം ദേശത്തിനൊക്കെയും ഞാന്‍ നിന്നെ മേലധികാരി ആക്കിയിരുന്നു, എന്നും ഫറവോന്‍ യോസേഫിനോടു പറഞ്ഞു.'' (ഉത്പത്തി 41/39-41) ഉത്പത്തി പുസ്തകത്തിലെ നാല്പതും നാല്പത്തി ഒന്നും അധ്യായത്തില്‍ മാത്രം യോസേഫിന്റെ കാലത്തെ രാജാവിനെ തൊണ്ണൂറു തവണ ബൈബിള്‍ ഫറവോന്‍  എന്നു തന്നെ അഭിസംബോധന ചെയ്യുന്നു. പുറപ്പാട് പുസ്തകത്തില്‍ മോശെയുടെ കാലത്തെ രാജാവിനെ ഫറവോന്‍ എന്ന് നൂറ്റി ഇരുപത് തവണയും സംബോധന ചെയ്തിട്ടുണ്ട്. 'ഈജിപ്തിനെ കുറിച്ചുള്ള ആധുനികവും പൌരാണികവുമായ പഠനങ്ങളെല്ലാം യോസേഫിന്റെ കാലത്തെ രാജാവിനെ ഫറവോന്‍ എന്ന് വിളിക്കുന്നത് തെറ്റാണെന്ന് സ്ഥാപിക്കുന്നു.'
ഈജിപ്തിന്റെ പൌരാണിക ചരിത്രത്തെ മുപ്പതു രാജവംശങ്ങളുടെ (ഉ്യിമശെേര) കാലഘട്ടങ്ങളായി വിഭജിച്ചു കൊണ്ടാണ് അന്വേഷിക്കുന്നത്. ബിസി മുന്നൂറുകള്‍ക്ക് മുമ്പ് ജീവിച്ച ഈജിപ്ത്യന്‍ ചരിത്രകാരന്‍ങമിരവീേ ആണ് രാജാക്ക•ാരുടെ ഈ പട്ടിക തയ്യാറാക്കുന്നത്. ബിസി 3100 മുമ്പുള്ള കാലഘട്ടത്തെ കുറിച്ച് പരാമര്‍ശിക്കുന്ന യാതൊരുവിധ രേഖകളും ലഭ്യമല്ലാത്തതിനാല്‍ 'രാജവംശങ്ങള്‍ക്കു മുമ്പുള്ള യുഗം' (ജൃലറ്യിമശെേര ഋൃമ) എന്നാണ് വിളിക്കുന്നത്.
 പ്രസ്തുത പട്ടക നിക്കോളസ് ക്രിമല്‍ അ ഒശീൃ്യ ീള അിരശലി ഋഴ്യു; (ആഹമരസംലഹഹ ുൌയഹശവെലൃ, ഛഃളീൃറ) എന്ന പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്.
ഈ പട്ടികയിലെ ഏതു രാജവംശം മുതലാണ് ഫറോവ എന്ന പേരില്‍ ഈജിപ്തിലെ ഭരണാധികാരികള്‍ക്ക് വിളിക്കപ്പെട്ടത് എന്ന് വിശദമായി മനസ്സിലാക്കാനാവുന്നുണ്ട്. ഹാര്‍പേഴ്സ് ബൈബിള്‍ ഡിക്ഷണറിയുടെ വിശദീകരണം നോക്കുക : "പെര്‍ (ജലൃ) എന്നും 'ആ (മമ)' എന്നുമുള്ള രണ്ട് ഈജിപ്ഷ്യന്‍ പദങ്ങളില്‍ നിന്നാണ് ഈ പദം നിഷ്പന്നമായിരിക്കുന്നത്. 'മഹാഭവനം' (ഏൃലമ വീൌലെ) എന്നാണ് ഈ ഈജിപ്ഷ്യന്‍ പദസമുച്ചയത്തിന്റെ യഥാര്‍ത്ഥസാരം. ക്രിസ്തുവിന് മുമ്പ് മൂന്നാം സഹസ്രാബ്ദം മുതല്‍ രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യ പകുതി വരെ ഈ നാമമുപയോഗിച്ചിരുന്നത് രാജകൊട്ടാരത്തെ സുചിപ്പിക്കാനായിരുന്നു. പതിനെട്ടാം രാജവംശത്തിലെ  തുത്മോസ് മൂന്നാമന്റെ (ഠവൌാീലെ കകക 15041450 ആര) കാലം മുതല്‍ ജലൃമമ രാജാവിനെ തന്നെ വിളിക്കുന്ന നാമമായിത്തീര്‍ന്നു. ഇരുപത്തിരണ്ടാം രാജവംശത്തിലെ  ശോഷെന്‍ക് ഒന്നാമന്റെ (ടവീവെലൌൂ ക  945924 ആര) കാലം മുതല്‍ രാജനാമത്തോടൊപ്പം ബൈബിളില്‍ കാണുന്നതുപോലെ ഫറോവയെന്ന് ചേര്‍ത്തു വിളിക്കുന്ന സമ്പ്രദായമുണ്ടായി (ഉദാ: ഫറോവാ ശോഷെന്‍ക് (ഒമൃുലൃ' ആശയഹല ഉശരശീിേമ്യൃ ജമഴല 781)
മലയാളത്തിലെ ഏറ്റവും ആധികാരിക ബൈബിള്‍ നിഘണ്ടു എന്ന വിശേഷിപ്പിക്കപ്പെടുന്ന വേദശബ്ദ രത്നാകരം നല്‍കുന്ന വിശദീകരണവും ഇതിനു സമാനമാണ്. "ഫറവോ ഈജിപ്തിലെ രാജാവ്; മഹാഭവനം' എന്ന് അര്‍ത്ഥമുള്ള ഒരു പദത്തില്‍ നിന്നു ഉരുത്തിരിഞ്ഞ സ്ഥാനനാമമാണ് ഫറവോ. ക്രി. മു മൂന്നാം സഹസ്രാബ്ദം മുതല്‍ ഉപയോഗമുണ്ടായിരുന്നെങ്കിലും ക്രി.മു 1500 വരെ ആ പദം രാജാവിനെ സൂചിപ്പിച്ചിരുന്നില്ല. കൊട്ടാരം, ഡര്‍ബാര്‍ അഥവാ രാജസദസ്സ് എന്നായിരുന്നു ആദ്യത്തെ അര്‍ത്ഥം. വ്യക്തിനാമത്തോടൊപ്പം ഫറവോ (ഉദാ: ഫറവോ നെക്കോ, ഫറവോ ഹോഫ്റ) എന്ന് ചേര്‍ക്കുന്ന രീതി ക്രി.മു 945 മുതല്‍ തുടങ്ങി (വേദശബ്ദ രത്നാകരം പേ. 445)
പുതിയ രാജത്വകാലത്ത് (ചലം ഗശിഴറീാ), പതിനെട്ടാം രാജവംശത്തിന്റെ ഭരണകാലത്താണ് ഈജിപ്തിലെ രാജാക്ക•ാരെ ഫറോവ എന്ന് വിളിക്കാന്‍  ആരംഭിച്ചത് എന്ന് ഋിര്യരഹീുമറശമ ആൃശമിിേശരമ (ലലറശശീിേ ജവമൃീമവ)യും രേഖപ്പെടുത്തുന്നു. ദി ഫങ്ക് ആന്റ് വാഗ്നല്‍സ് ന്യൂ എന്‍സൈക്ളേപീഡിയ (കിളീ ജമലറശമ 2.0, ഋലറശശീിേ  ജവമൃീമവ), നെല്‍സണ്‍സ് ഇല്ലസ്ട്രേറ്റഡ് ബൈബിള്‍ ഡിക്ഷണറി (ടൃ. ഒലൃയലൃ ഘീരസ്യലൃ, ഏലിലൃമഹ ഋറശീൃ, 1986വേ ഋറശശീിേ, ജവമൃീമവ) എന്നീ ആധികാരിക ബൈബിള്‍ ഡിക്ഷണറികളിലെല്ലാം ക്രി.മു പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പ് ഫറോവ എന്ന പേരില്‍ രാജാക്ക•ാര്‍ അഭിസംബോധന ചെയ്യപ്പെട്ടിരുന്നില്ല എന്ന വ്യക്തമാക്കുന്നു. ആൃശമിേശരമ  ഞലമറ്യ ഞലളലൃലിരല ഋിര്യരഹീുമലറശമ യില്‍ ബിസി 1500 മുതല്‍ 343 വരെയാണ് ഫറോവ എന്ന പേര് ഈജിപ്ഷ്യന്‍ രാജാക്ക•ാര്‍ക്ക് ഉപയോഗിച്ചിരുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. (ഢീഹൌാല ഢശശ ുമഴല 262)
ഈജിപ്തിലെ രാജവംശ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ യോസേഫിന്റെ കാലഘട്ടം അന്വേഷിക്കുമ്പോള്‍, "യോസേഫ് മിസ്രയീം ദേശത്തു വരുമ്പോള്‍ ഭരണാധികാരി ആരായിരുന്നു എന്ന സുപ്രധാന ചോദ്യത്തിന്റെ ഉത്തരം പ്രസക്തമാണ്. ബൈബിള്‍ പണ്ഡിത•ാരുടെ വിശദീകരണത്തില്‍ ഹിക്സോസ് രാജവംശത്തിന്റെ കാലത്താണ് യോസേഫ് മിസ്രയീം ദേശത്തെത്തിയത്. (ചലഹീി' ശഹഹൌൃമലേറ ആശയഹല ഉശരശീിേമ്യൃ, ഋഴ്യു  ുലഴല 324, ഠവല ചലം ഖലൃീാല ആശയഹശരമഹ ഇീാാലിമ്യൃേ, ുലഴല 37, ണശഹഹശമാ ചലശഹ' ഛില ഢീഹൌാല ആശയഹല ഇീാാലിമ്യൃേ, ''ഏലിലശെ, ഠവല ടീൃ്യ ീള ഖീലുെവ'', ുമഴല 63, എന്നിവയിലെല്ലാം ഇക്കാരം വ്യക്തമാക്കിയിട്ടുണ്ട്. ആരാണ് ഹിക്സൊസ് വംശം? അല്‍മുന്‍ജിദ് നിഘണ്ടു നല്‍കുന്ന വിശദീകരണം "ഹിക്സൂസ് ആവില്‍ റുആത് (ഒ്യസീ) ഇസ്മുല്‍ അത്വ്ലഖഹുല്‍ മിസ്വരിയ്യൂനുല്‍ അഖ്ദമൂന്‍ അലാ മലൂകില്‍ ഖബാഇലില്‍ ഇസിയൂയതി ല്ലതീ ഗ്വസത് മിസ്വ്റ ഫില്‍ ഖര്‍നി 18 ഖ.മീ വ അസ്സസത് ഫീഹാ സലാലതയ്നി 15 വ 16 (1675 (?) 1580 ഖ.മീ) ഖാമ അലയ്ഹിം ഉമറാഉ സ്സലാലതി 17 ഫീ തീബതി വ ത്വറദഹും നഹാഇയന്‍ മിന്‍ മിസ്വ്റ അല്‍ ഫിര്‍ഔനു അഹ്മുസ് അവ്വല്‍ വ അസ്സസ സ്സലാലത 18. ഫീ അഹ്ദിഹിം ഇസ്തഖര്‍റ ബനൂ ഇസ്റാഈല്‍ ഫീ മിസ്വ്റ വ നസഹൂ അന്‍ഹാ ബഅ്ദ സവാലി മുന്‍കിഹം. തുത്വ്ലിഖ അലയ്ഹിം ഖത്വഅന്‍ ഇസ്മുല്‍ മുലൂകിര്‍ റുആതി.'' (അല്‍ മുന്‍ജിദ് ഫില്‍ അഅ്ലാം, പേ. 729) അര്‍ത്ഥം : 'ഹിക്സൊസ് അല്ലെങ്കില്‍ ഇടയന്‍മാര്‍ ക്രി.മു പതിനെട്ടാം നൂറ്റാണ്ടില്‍ മിസ്രയീമിനോട് യുദ്ധം ചെയ്യുകയും പതിനഞ്ചും പതിനാറും രാജവംശങ്ങള്‍ (ക്രി.മു 1657 - 1580) സംസ്ഥാപിക്കുകയും ചെയ്ത ഏഷ്യാറ്റിക് ഗോത്രക്കാരായ രാജാക്ക•ാര്‍ക്ക് പുരാതന മിസ്രയീംകാര്‍ പൊതുവായി പ്രയോഗിച്ചിരുന്ന പേര്. പതിനേഴാം രാജവംശത്തിലെ സേനാനായകര്‍ തീബില്‍ ഠവലയ വച്ച് അവര്‍ക്കു മേല്‍ വിജയം നേടി. അഹ്മൊസ് ഒന്നാമന്‍ ഫറോവ അവരെ മിസ്രയീമില്‍ നിന്ന് അമൂലാഗ്രം പിഴുതെറിയുകയും പതിനെട്ടാം രാജവംശം സ്ഥാപിക്കുകയും ചെയ്തു. ഹിക്സൊസ് വംശത്തിന്റെ കാലത്ത് യിസ്രയേല്‍ മക്കള്‍ മിസ്രയീമില്‍ സ്ഥിരതാമസമാവുകയും അവരുടെ രാജാധികാരം നഷ്ടപ്പെട്ടതിനു ശേഷം അവിടെ നിന്നു പാലായനം ചെയ്തു പോവുകയും ചെയ്തു. 'ഇടയരാജാക്ക•ാര്‍' എന്ന പേര് തെറ്റായി അവര്‍ക്കു മേല്‍ പറഞ്ഞു വരുന്നു (അല്‍ മുന്‍ജിദ് നാമകോശം, പേ. 729) നടേ സൂചിപ്പിച്ച പോലെ വേദശബ്ദരത്നാകരം - ബൈബിള്‍ നിഘണ്ടുവില്‍ ഹിക്സൊസ് വംശത്തിന്റെ കാലം ക്രി.മു 1720-1550 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആൃശമിിേശരമ ഞലമറ്യ ഞലളലൃലിരല ഋിര്യരഹീുമലറശമ ജ. 5/97 ല്‍ ക്രി.മു 1630 മുതല്‍ 108വര്‍ഷം അവര്‍ മിസ്രയീം ദേശം ഭരിച്ചു എന്നുള്ളതാണ്. ഉപര്യുക്ത നിഗമനങ്ങളെല്ലാം പറയുന്നത് മദ്ധ്യരാജത്വ കാലത്താണ് (ാശററഹല സശിഴറീാ) യോസേഫ് ജീവിച്ചിട്ടുള്ളതെന്നാണ്. ഫറോവ എന്ന് ഈജിപ്തിലെ രാജാക്ക•ാരെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയതാകട്ടെ, പുതിയ രാജത്വകാലത്തെ (ചലം ഗശിഴറീാ) അഹ്മൊസ് ഒന്നാമന്‍ മുതലാണ്! അതായത്, യോസേഫിന്റെ കാലത്തെ രാജാവിനെ ബൈബിളില്‍ ഫറോവ എന്ന് വിളിച്ചത് ചരിത്രപരമായ ഭീമാബദ്ധമാണ് എന്നു സംക്ഷിപ്തം! ആ അബദ്ധമാണ് അല്‍മുന്‍ജിദ് നാമകോശവും ഭക്ഷിക്കുന്നത്. യോസേഫിന്റെ പ്രവാചകത്വ നിയോഗത്തെ വിസ്മരിച്ച അല്‍മുന്‍ജിദ് അദ്ദേഹം ഫറോവയുടെ മേലധികാരിയാണ് എന്ന് പരിചയപ്പെടുത്തുന്നുവല്ലോ. ഈജിപ്ത് രാജവംശങ്ങളെ കുറിച്ചുള്ള ആധുനിക പഠനങ്ങള്‍ ഈ അബദ്ധത്തെ തുറന്നു കാട്ടിയപ്പോള്‍ രക്ഷപ്പെടാന്‍ അല്‍മുന്‍ജിദ് നാമകോശം കണ്ടെത്തിയ കുറുക്കുവിദ്യയാണ് അദ്ദേഹത്തെ പതിമൂന്നാം നൂറ്റാണ്ടുകാരനായി അവതരിപ്പിക്കല്‍! ബിസി പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തിയേഴ് സംവത്സരം ആയിരുന്നു'' (ഉത്പത്തി 47/28) എന്ന് ബൈബിള്‍ പറയുന്നു. പിന്നെയെങ്ങനെ, നൂറ്റിപ്പത്തു സംവത്സരം മാത്രം ജീവിച്ച (ഉത്പത്തി 50/22)  അദ്ദേഹത്തിന്റെ പുത്രന്‍ ബിസി പതിമൂന്നാം നൂറ്റാണ്ടുകാരനായി?
വിശുദ്ധഖുര്‍ആന്‍, മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ, ഈ വിഷയത്തിലും അതിശയിപ്പിക്കുന്ന സൂക്ഷ്മതയും ചരിത്രപരമായ കൃത്യതയും പാലിച്ച് അതിന്റെ ദൈവികത വെളിപ്പെടുത്തുന്നതു കാണാം. മലയാളം ബൈബിളിലെ ഫറവോന്‍, ഇംഗ്ളീഷ് ബൈബിളിലെ ജവമൃീമവ എന്നീ ശബ്ദങ്ങള്‍ തുല്യമായി ഫിര്‍ഔന്‍ എന്നാണ് അറബി ബൈബിളില്‍ പ്രയോഗിച്ചിട്ടുള്ളത്. ബൈബിള്‍ അവതരിപ്പിക്കുന്ന യോസേഫിനെ കുറിച്ച് വിശുദ്ധഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ടെന്നു അല്‍മുന്‍ജിദ് നാമകോശം അവകാശപ്പെടുന്നുണ്ടെങ്കിലും ഉപര്യുക്ത വിവരണത്തില്‍ വിശുദ്ധഖുര്‍ആന്‍ ബൈബിളിനോട് പൂര്‍ണമായും വിയോജിക്കുന്നു. യൂസുഫ് നബി (അ)മിന്റെ സമകാലികനായ ഭരണാധികാരിയെ പലതവണ പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ ഒരിക്കല്‍ പോലും 'ഫിര്‍ഔന്‍' എന്നു വിളിച്ചില്ല. പ്രത്യുത 'മലിക് (രാജാവ്) എന്നാണ് പ്രയോഗിച്ചിരിക്കുന്നത് (നോക്കുക: ഖുര്‍ആന്‍ 12/43-54, 72-76) ഏീീറ ചലം ഇമവീേഹശര ആശയഹല ന്റെ പുതിയ പതിപ്പുകളില്‍ ജവമൃീമവ എന്ന പദം തിരുത്തി പകരം ഗശിഴ എന്നു തന്നെ പ്രയോഗിച്ചത്, ഖുര്‍ആന്റെ വഴിയാണ് ശരിയെന്ന മഹാസത്യത്തെ അംഗീകരിക്കുന്നു.
പുതിയ രാജത്വകാലത്ത് (ചലം ഗശിഴറീാ) ബിസി 1500 മുതല്‍ 343 വരെയുള്ള ഫിര്‍ഔന്‍ എന്ന പേര് രാജാക്ക•ാര്‍ക്ക് ഉപയോഗിക്കപ്പെട്ടിരുന്നത്. അല്‍മുന്‍ജിദ് നാമകോശം തന്നെ പരിചയപ്പെടുത്തുന്നതു പ്രകാരം ബിസി പതിമൂന്നാം നൂറ്റാണ്ടിലാണ് മൂസാനബി(അ) ജീവിച്ചിരുന്നത് (നോക്കുക, അഅ്ലാം പേ. 694) അതായത്, ഫിര്‍ഔന്‍ എന്ന പേര് പ്രചുരപ്രചാരം നേടിയ കാലത്ത്. വിശുദ്ധ ഖുര്‍ആന്‍ മൂസാ നബി(അ)മിന്റെ ജീവചരിത്രവുമായി ബന്ധപ്പെടുത്തി ഇരുപത്തിയേഴ് അധ്യായങ്ങളിലായി എഴുപത്തിയേഴു തവണ 'ഫിര്‍ഔന്‍' എന്നു ഉപയോഗിക്കുന്നു! വിശുദ്ധഖുര്‍ആനിലെ പ്രവാചക കഥകള്‍ ബൈബിള്‍ കോപ്പിയടിച്ചതാണെന്ന ഓറിയന്റലിസ്റ് കുപ്രചരണത്തിന്റെ കൂടി നട്ടെല്ലൊടിക്കുന്നതാണ് ഈ വിശദീകരണം.

ഇസ്ലാം ആശ്ലേഷിച്ച ഫിലിപ്പിനോ നടി പാടില്ല ഹജ്ജ് നിര്‍വ്വഹിച്ചു


വൈകുന്ന നീതി അനീതിയാണ് -- സി ആര്‍ നീലകണ്ഠന്‍ (രിസാലയില്‍ നിന്ന് )

ബാംഗ്ളൂര്‍ സ്ഫോടനപരമ്പരക്കേസില്‍ പ്രതിപ്പട്ടികയിലുള്ള അബ്ദുന്നാസര്‍ മഅ്ദനി ജയിലിലടക്കപ്പെട്ടിട്ട് ആഗസ്റ് പതിനേഴിന് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഒരാള്‍ ശിക്ഷിക്കപ്പെടുന്നതുവരെ കുറ്റവാളിയെന്നു പറയാനാകില്ല. ദീര്‍ഘകാലം വിചാരണ തടവുകാരനായി കഴിഞ്ഞ ശേഷം കുറ്റവിമുക്തനാക്കപ്പെട്ട് വിട്ടയച്ച ചരിത്രം പലര്‍ക്കുമുണ്ട്. മഅ്ദനി തന്നെ ഇതിനുദാഹരണമാണല്ലോ. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതുവര്‍ഷക്കാലമാണ് ഇദ്ദേഹം ജയിലില്‍ കിടന്നത്. ആരെങ്കിലും ബോധപൂര്‍വ്വം ഇപെട്ടതു കൊണ്ടോ നീതിന്യായ സംവിധാനങ്ങളുടെ സ്വാഭാവിക തകരാറുകള്‍ കൊണ്ടോ ആകട്ടെ, ഒരു മനുഷ്യന്റെ ജീവിതത്തില്‍ നിന്നൊരു പതിറ്റാണ്ട് നഷ്ടമാകുമ്പോള്‍ ആ വ്യക്തിയും അദ്ദേഹത്തെ ആശ്രയിക്കുന്ന കുടുംബവും പ്രസ്ഥാനവും അനാവശ്യമായി ശിക്ഷിക്കപ്പെടുന്നതിന് ആരാണ് ഉത്തരവാദിയാകുക.
'താമസിച്ചുകിട്ടുന്ന നീതി നീതിനിഷേധം' ആണെന്ന പഴമൊഴി ഇന്നേറെ പ്രസക്തമാണ്. ഭരണകൂടം ബോധപൂര്‍വ്വം ഇടെപെടുന്നതുമൂലം മുമ്പ് കമ്യൂണിസ്റ് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ നേതാക്കള്‍ അനേകവര്‍ഷം തടവില്‍ കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിലും ഭരണകൂടത്തിലും ആധിപത്യം പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്ക് വിരുദ്ധമായ നിലപാടെടുക്കുന്നവരെ തടവിലിടാന്‍ ഉപയോഗിക്കുന്ന ഒരു മറയായി ഇപ്പോള്‍ ഭീകരവാദം മാറിയിരിക്കുന്നുവെന്നു പറഞ്ഞാലും തെറ്റില്ല. യഥാര്‍ത്ഥത്തില്‍ കുറ്റവാളിയായവര്‍ ഇതിന്റെ മറവില്‍ രക്ഷപ്പെടുന്നുവെന്നും കാണാം. സദ്ദാം ഹുസൈനെ വധിക്കാന്‍ യുഎസ് പ്രയോഗിച്ച തന്ത്രവും ഇതു തന്നെ.
ഭീകരപ്രവര്‍ത്തനം വഴി ജീവനും സ്വത്തിനും വിനാശം വിതക്കാന്‍ ഏതെങ്കിലും വിധത്തില്‍ കാരണക്കാരായ ഒരാളും നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പാടില്ല. ഭീകര പ്രവര്‍ത്തനങ്ങളെ ഒരു മതമോ പ്രത്യയശാസ്ത്രമോ ഉപയോഗിച്ച് ന്യായീകരിക്കാനും പാടില്ല. ഇതിനെതിരെ കടുത്ത നടപടികള്‍ വേണം. പുതിയതായി ഇത്തരം ദൂഷിത വലയങ്ങളിലേക്ക് യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നതു തടയുകയെന്നതും പ്രധാനമാണ്. അതുകൊണ്ടു തന്നെ ഭീകരവാദത്തിനനുകൂലമായി പ്രചാരണം നടത്തുന്നതും കുറ്റകരം തന്നെയാണ്. എന്നാല്‍ ഇതൊന്നും കേവലം വൈകാരികമായോ വ്യക്തിനിഷ്ഠമായോ തീരുമാനിക്കേണ്ട കാര്യങ്ങളുമല്ല. ഏതെങ്കിലും മത-രാഷ്ട്രീയ വിശ്വാസക്കാരെയെല്ലാം തീവ്രവാദികളെന്നു സംശയിക്കുന്നതും ശരിയല്ല. ബിനായക് സെന്‍ കേസില്‍ സുപ്രീംകോടതി തന്നെ നിരീക്ഷിച്ചതുപോലെ ഒരാള്‍ മാവോയിസ്റ് പ്രത്യയശാസ്ത്രത്തിനനുകൂലമായി വായിക്കുന്നതും ചിന്തിക്കുന്നതും ക്രിമിനല്‍ കുറ്റമല്ല, മറിച്ച് ഹിംസയെ ന്യായീകരിക്കുന്നുവെങ്കില്‍ അതു കുറ്റമാണ് എന്നതാണ് സത്യം. ഒരു പ്രതിക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് വസ്തുനിഷ്ഠമായ തെളിവുകളിലൂടെ സ്ഥാപിക്കപ്പെടണം. ഏതെങ്കിലും വിധത്തില്‍ സംശയമുയര്‍ന്നാല്‍ അതിന്റെ ആനുകൂല്യം പ്രതിക്കാണു കിട്ടുക. കാരണം ഒരിക്കല്‍ ശിക്ഷ നടപ്പാക്കിയാല്‍ അതു തിരുത്താനാവില്ലോ? (തടവില്‍ കിടന്ന കാലവും നഷ്ടപ്പെട്ട ജീവനും തിരിച്ചു നല്‍കാനാകുമോ?)
എന്നാല്‍ നീതിപീഠങ്ങള്‍ പോലും പലപ്പോഴും വസ്തുനിഷ്ഠത കൈവിട്ട് വൈകാരികമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. ദില്ലിയിലെ പാര്‍ലമെന്റാക്രമണക്കേസില്‍ പ്രതിയായിരുന്ന പ്രൊഫസര്‍ ഗിലാനിയുടെ അനുഭവം നമുക്കറിയാം. ആ കേസില്‍ പ്രത്യേക കോടതി ഇദ്ദേഹത്തെ വധശിക്ഷക്കു വിധിച്ചു. എന്നാല്‍ മേല്‍ക്കോടതിയിലെത്തിയപ്പോള്‍ കേസ് തകര്‍ന്നുപോയി. ഗിലാനിയെ ശിക്ഷിക്കുന്നതിനുള്ള പ്രധാനതെളിവായിരുന്നത് അദ്ദേഹം ആക്രമണം നടന്ന ദിവസം കാശ്മീരിലെ സഹോദരനുമായി നടത്തിയ സംഭാഷണമാണ്. കാശ്മീരി ഭാഷയില്‍ നടത്തിയ ആ സംഭാഷണം തര്‍ജമചെയ്തതാരാണെന്ന കോടതിയുടെ ചോദ്യമാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയത്. ദില്ലി തെരുവില്‍ പഴം വില്‍ക്കുന്ന കാശ്മീരി പയ്യനാണെന്ന് പോലീസിന്റെ മറുപടി കോടതിയുടെ പരിഹാസത്തിനു പാത്രമായി. വിവിധ കാശ്മീരി പണ്ഡിതര്‍ ദില്ലി നഗരത്തിലുള്ളപ്പോള്‍ ഇത്രനിര്‍ണായകമായ 'തെളിവ്' പരിശോധിക്കാന്‍ അര്‍ദ്ധജ്ഞാനിയായ പയ്യനെ നിയോഗിച്ചത് തെറ്റാണെന്നു കണ്ട് കോടതി തന്നെ അതു പുനഃപരിശോധിക്കാന്‍ ഒരു വിദഗ്ധനോടാവശ്യപ്പെട്ടു. പോലീസിന്റെ തര്‍ജമ തെറ്റായിരുന്നുവെന്നും ഈ കേസുമായി ഗീലാനിയെ ബന്ധപ്പെടുത്താവുന്ന ഒന്നും അതിലില്ലെന്നും കണ്ടെത്തി. പ്രൊഫസറെ കുറ്റവിമുക്തനാക്കി. എന്നാല്‍ കേസന്വേഷണക്കാലത്ത് ഈ പ്രൊഫസറെപ്പറ്റി മാധ്യമങ്ങളില്‍ വന്ന നിരവധി 'അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍' വീണ്ടും വായിച്ചാല്‍ തമാശതോന്നും. ഇദ്ദേഹത്തിന് തീവ്രവാദികളുമായി ദീര്‍ഘകാല ബന്ധമുണ്ട്. ഇടക്കിടക്ക് പാക്കിസ്ഥാന്‍ അധീന കാശ്മീരില്‍ പോകാറുണ്ട്, ജോലിസമയത്തിനു ശേഷം യുവാക്കള്‍ക്ക് തീവ്രവാദക്ളാസുകള്‍ നടത്താറുണ്ട്. തുടങ്ങിയ വാര്‍ത്തകള്‍ പോലീസ് ഭാഷ്യങ്ങളെ ആധാരമാക്കി നടത്തിയ റിപ്പോര്‍ട്ടിങ്ങുകളായിരുന്നുവെന്ന് ഒരു പത്രവും തുറന്നു പറഞ്ഞില്ല. പോലീസ് ഭാഷ്യങ്ങളെ ആധാരമാക്കിയെഴുതിയ മാധ്യമ വിശകലനങ്ങളെല്ലാം സത്യമെന്ന രീതിയില്‍ വായിക്കുന്ന സാധാരണമനുഷ്യര്‍ക്ക് പ്രൊഫ. ഗീലാനിയോട് കടുത്ത ശത്രുത തോന്നിയിരിക്കുമെന്നു തീര്‍ച്ച. ഇതുവഴി ഇദ്ദേഹത്തെ പോലീസ് എത്ര പീഡിപ്പിച്ചാലും അതില്‍ തെറ്റില്ലെന്നവര്‍ കരുതും. ഇവിടെ നിയമങ്ങളും ചട്ടങ്ങളും തെളിവുകളും അപ്രസക്തവും വികാരം പ്രസക്തവുമാകുന്നു. കോയമ്പത്തൂര്‍ കേസിലെ പോലെ ഇപ്പോഴും മേല്‍പറഞ്ഞ രീതിയിലുള്ള വൈകാരികത മഅ്ദനിക്ക് പ്രതികൂലമായ ഘടകമാകുന്നു. ബാംഗ്ളൂര്‍ കേസ് മുന്നോട്ടുപോകുന്നതും ഇതേ രീതിയിലാണ്. കേരളത്തിലെ കക്ഷി-മുന്നണി രാഷ്ട്രീയത്തില്‍ പിഡിപിയും മഅ്ദനിയും നടത്തിയ ഇടപെടലുകളും അവര്‍ക്കു ഗുണമല്ല ചെയ്തെന്നാണ് ഈ ലേഖകന്റെ അഭിപ്രായം (നയംതെറ്റാണെന്നു പറയാന്‍ ഞാനാളല്ല. സിപിഎമ്മിനേയും പിണറായി വിജയനേയും അന്ധമായി ആശ്രയിക്കുകവഴി കേരളീയ പൊതുസമൂഹത്തിന്റെ എതിര്‍പ്പ് ശക്തമായി. നിയമസഭാ തെരഞ്ഞെടുപ്പായപ്പോഴേക്കും സിപിഎം കളംമാറ്റിച്ചവിട്ടുകയും ചെയ്തു. അവരുടെ അജണ്ട മാറി. പിഡിപി പുറത്തുമായി).
ഇപ്പറഞ്ഞതൊന്നും ഒരു ക്രമിനല്‍ കേസിന്റെ ഗതിയെ ബാധിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ കേവലം നിയമത്തിന്റെ പരിധിക്കകത്തു നിന്നുകൊണ്ടല്ല ഇവിടെയെല്ലാം സംഭവിക്കുന്നത്. അഫ്സല്‍ ഗുരുവിനു പാര്‍ലമെന്റാക്രമണക്കേസില്‍ വധശിക്ഷ വിധിക്കുന്നത് 'പൊതുജനവികാരം കണക്കിലെടുത്താണ്' എന്നുള്ള കോടതിപരാമര്‍ശത്തെ അരുന്ധതി റോയി വിമര്‍ശിക്കുന്നുണ്ട്. ഇവിടെ മഅ്ദനിക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ഒരു മനുഷ്യാവകാശ പ്രസ്ഥാനവുമില്ലാതായി. പിഡിപിയിലെ സംഘടനാ പ്രശ്നങ്ങളും തര്‍ക്കങ്ങളുമെല്ലാം ഇതിനു കാരണമായിട്ടുണ്ട്. കേസിന്റെ സത്യാവസ്ഥ തേടിപ്പോയ ഒരു പത്രലേഖികക്കു നേരിടേണ്ടിവന്ന ദുര്യോഗവും നമ്മുടെ മുന്നിലുണ്ടല്ലോ.
ഇതിന്റെയെല്ലാം ദുരിതം പേറേണ്ടിവരുന്നത് അബ്ദുല്‍ന്നാസര്‍ മഅ്ദനി തന്നെയാണ്. അനാവശ്യമായി ഒമ്പതരവര്‍ഷത്തെ ജയില്‍വാസം മൂലം ഉണ്ടായ രോഗങ്ങള്‍ (പ്രമേഹം, ഹൃദയ സംബന്ധമായ തകരാറുകള്‍, സെര്‍വിക്കല്‍ സ്പോജ്ഞലെറ്റിസ്, നടുവേദന മുതലായവ) മൂലം  ജീവിതം ദുസ്സഹമായ ഇദ്ദേഹത്തിന് മനുഷ്യ സാധ്യമായ ചികിത്സകളെങ്കിലും ലഭ്യമാകേണ്ടതല്ലേ? വികലാംഗനായ ഇദ്ദേഹം കുടകു മലകളില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനു പോയി തുടങ്ങിയ കുറ്റാരോപണങ്ങള്‍ കോടതി പരിശോധിക്കട്ടെ. ഈ രോഗപ്രസ്ഥനായ മനുഷ്യന് രാത്രിപോലും ഉറങ്ങാന്‍ കഴിയാത്തവിധം ദിവസംമുഴുവന്‍ മുറിയില്‍ ലൈറ്റിട്ട്  പ്രകാശം സൃഷ്ടിക്കുന്നതും ടോയ്ലറ്റിലും മുറിയിലും കാമറകള്‍ വയ്ക്കുന്നതും ശരിയാണോ? ഏകാന്ത തടവിലുള്ള ഒരു വ്യക്തി എന്തുതരം സുരക്ഷിതത്വ ലംഘനം നടത്താനാണ്? (സുരക്ഷിതത്വ നിയമം പാലിക്കാനാണത്രേ കേമറകളും ലൈറ്റും). സുപ്രീംകോടതിയുടെ കാരുണ്യം കൊണ്ടുകിട്ടിയ നാലാഴ്ചത്തെ ആയുര്‍വ്വേദ ചികിത്സമാത്രമായിരുന്നു ഒരാശ്വാസം. ജാമ്യഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നതുമാത്രമാണ് മഅ്ദനിയുടെ ഏകപ്രതീക്ഷ.
പ്രത്യേക കോടതിയിലാണ് കേസ് വിചാരണ നടക്കുന്നതെങ്കിലും ഇഴഞ്ഞിഴഞ്ഞാണ് മുന്നോട്ടു പോകുന്നത്. ഇതിന് ചില സങ്കീര്‍ണതകള്‍ കാരണമാകുന്നു. രണ്ടു കൂട്ടുപ്രതികള്‍ തടിയന്റവിട നസീറും ഷഫാസും കോഴിക്കോട് ഇരട്ടസ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ടവരാണ്. പ്രധാനപ്രതിയായ വ്യക്തി ഇപ്പോഴും ഗുജറാത്തിലാണ്. കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിക്കല്‍, സാക്ഷി വിസ്താരം, ക്രോസ് വിസ്താരം, തെളിവുകളുടെ പരിശോധന, അന്തിമവാദം മുതലായവ നിരവധി ഘട്ടങ്ങള്‍ ഇനിയും മന്നിലുണ്ട്. നീതിന്യായ സംവിധാനത്തിലെ ഈ സങ്കീര്‍ണതകളുടെ ദുരിതം ഒരു പ്രതി അനുഭവിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. പ്രത്യേക കോടതി ജയിലിനകത്തായതിനാല്‍ പ്രതിഭാഗം വാദിക്കാന്‍ പ്രഗല്‍ഭ അഭിഭാഷകരെ കിട്ടാനും ബുദ്ധിമുട്ടുണ്ട്. ഒരുകാര്യം ആവര്‍ത്തിക്കട്ടെ; മഅ്ദനിയെന്നല്ല, ആരായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിശ്ചയമായും ശിക്ഷിക്കപ്പെടണം. എന്നാല്‍ മുന്‍വിരോധങ്ങളോ മുന്‍ധാരണകളോ മൂലം ഒരാളും പീഡിപ്പിക്കപ്പെടാന്‍ പാടില്ല.

2012 ജനുവരി 30 തിങ്കളാഴ്ച ശഅറെ മുബാറക് മസ്ജിദ് ശിലാസ്ഥാപനം

2012 ജനുവരി 30 തിങ്കളാഴ്ച ശഅറെ മുബാറക് മസ്ജിദ് ശിലാസ്ഥാപനം . സുന്നി ലോകത്തിന്റെ അജയ്യരായ നായകരുടെ കാര്‍മ്മികത്വത്തില്‍ ഇന്ഷാ അല്ലാഹ്.

Sunday, August 21, 2011

ഖമ റുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ അബൂ ദാബി റംസാന്‍ പ്രഭാഷണം

ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് മൊറോക്കോയില്‍

ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്  മൊറോക്കോ ഇന്ത്യന്‍ അംബാസിഡാര്‍ മി. ബ്രിജ് ത്യാഗി കൊപ്പം
മൊറോക്കോയിലെ  ഇന്ത്യന്‍ എംബസിയില്‍ സ്വതന്ത്ര ദിനം ആഘോഷിക്കാന്‍ എത്തിയ മലയാളി സഹോദരങ്ങളോടൊപ്പം




































ഷാഫി സഖാഫി മുണ്ടമ്പ്ര യുടെ ദുബായ് റംസാന്‍ പ്രഭാഷണം

വീഡിയോ സി ഡി.1

വീഡിയോ സി ഡി.2

ദുബായ് ഹോളി ഖുര്‍ആന്‍ മത്സരം

സൗദി
പാകിസ്ഥാന്‍

യു. എ .ഇ


ഖത്തര്‍
കുവൈത്ത്

ഒമാന്‍

ഇന്ത്യയെ പ്രതിനിധികരിച്ചു സുന്നി മര്‍കസ് വിദ്യാര്‍ഥി ഷമീര്‍ രാജ്യാന്തര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നു

Thursday, August 18, 2011

മുജാഹിദ് മുഖ പത്രത്തില്‍ വന്ന കൂരിയാട് മൌലവിയുടെ ലേഖനം....

ഇവര്‍ ഒരേ നാണയത്തിന്റെ ഇരു വശങ്ങള്‍ 

കൂരിയാട് കാക്കനാടിന്റെ യാത്രാ വിവരണത്തില്‍

ചെമ്മാട് യുനിവേര്‍സിറ്റി വൈസ്  ചാന്‍സിലറും  സമസ്ത കേരള ജംയ്യിത്തുല്‍ മു:അല്ലിന്‍ സംസ്ഥാന നേതാവിനെ കുറിച്ച് കേരള സാഹിത്യ അകാദമി അവാര്‍ഡ് ജേതാവ് കാക്കനാടന്‍ കുട ജാദ്രിയുടെ സംഗിതം ( യാത്ര വിവരണം ) പൂര്‍ണ്ണ പുബ്ലികേഷന്‍സ് പ്രസിദ്ധികരിച്ച ലേഖനം
റസൂല്‍ (സ) യുടെ അസാറുകള്‍ നിന്ദിക്കുന്നവരെ അല്ലാഹു (സു) നിന്ദിക്കും

സുന്നി മര്‍കസില്‍ ഉള്ള തിരുകേശം ബാര്‍ബര്‍ ഷോപ്പില്‍ നിന്നും കൊണ്ടുവന്നതാണ് എന്ന് പോലും കൂരിയാട് നദുവി പറഞ്ഞില്ലേ......?


കുരിയാട് നദുവി യെ കുറിച്ച അമുസ്‌ലിമായ കാക്കനാടന്‍ പറഞ്ഞത് കണ്ടില്ലേ....?
അല്ലാഹു (സു) നമ്മെ ഇത്തരം പണ്ഡിതന്മാരെ തൊട്ടു കാത്ത് രക്ഷിക്കട്ടെ....




തെറി വിളിക്കുന്ന തൊട്ടു മുക്കം മൌലവി

കവലകള്‍ തോറും സുന്നി മര്കസിനെയും  കാന്തപുരം ഉസ്താദിനെതിരെയും കുപ്രജരണങ്ങള്‍ നടത്തുന്ന ഇസ്മായീല്‍ മൌലവി തോട്ടുമുക്കത്തെ ശ:അരേ മുബാറക്കിനെതിരെ തെളിവിനെ കുറിച്ച് അനേഷിച്ചപ്പോള്‍ മൌലവി ഭിഷണി പെടുത്തുന്നതും തെറി വിളിക്കുന്നതും കേള്‍ക്കുക 

സുന്നി മര്‍കസില്‍ സനദും തേടി വന്ന ആബിദ് ഹുദവി താച്ചണ്ണക്ക് പ്രിയം മുജാഹിദ് നേതാവ് സാക്കിര്‍ നായിക്കിനോട്

സുന്നി മര്‍കസില്‍ സനദും തേടി വന്ന ആബിദ് ഹുദവി താച്ചണ്ണക്ക് പ്രിയം മുജാഹിദ് നേതാവ് സാക്കിര്‍ നായിക്കിനോട് ...... ഇവരാണോ....? സുന്നി സമൂഹത്തെ നയിക്കേണ്ടത്....?

അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെ പേജ് 

മൌലാന പേരോട് ഉസ്താദിന്റെ മകന്‍ മുഹമ്മദ്‌ മുസ്‌ലിയാര്‍ പേരോട് സംസാരിക്കുന്നു

CD 1

CD 2

മുജഹിദു കുടാരം വിട്ട മൌലവിമാര്‍ നടത്തിയ സുന്നി സമ്മേളനം

CD 1

CD 2

Thursday, July 28, 2011

കണ്ണൂരില്‍ നടന്ന എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക യില്‍ നമ്മുടെ പിഞ്ചു കുഞ്ഞുങ്ങള്‍ വിളിച്ച മുദ്ര വാക്യം നമുക്ക് ഒന്ന് കേള്‍ക്കാം

ഇത്തരം സംഘടന യില്‍ നിന്നും നമ്മുടെ കുട്ടികളെ സംരക്ഷിക്കുക 
തലയില്‍ തൊപ്പിയും വെച്ച സമൂഹത്തിനു മാതൃക കാണിച്ചു കൊടുക്കേണ്ട മക്കള്‍ ചെയ്യുന്നത് സമൂഹം കാണുന്നു എന്ന ബോധം പോലും ഇല്ലാതെ വിളിച്ചു കൂവുന്നത് കണ്ടില്ലേ.....
നമ്മുടെ പിഞ്ചു മക്കളെ സമൂഹത്തിനു ഉപകാരമുള്ള മക്കളായി നാം വളര്‍ത്തുവാന്‍ നാം ശ്രമിക്കുക

നമ്മുടെ എസ് ബി എസ് കുട്ടികള്‍ ഇവര്‍ക്ക് മാതൃക യാണ്
കുത്തുപറമ്പില്‍  നടന്ന എസ് ബി എസ് കണ്ണൂര്‍ ജില്ലാ ബാലാ റാലി പൊതു സമ്മേളനത്തില്‍ എസ് ബി എസ് കുഞ്ഞുക്കള്‍ക്ക് സത്യാ പ്രതിക്ഞ ചൊല്ലി കൊടുക്കുന്നു


കുത്തുപറമ്പില്‍  നടന്ന എസ് ബി എസ് കണ്ണൂര്‍ ജില്ലാ ബാലാ റാലി പൊതു സമ്മേളനത്തില്‍ എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ സിക്രടറി ഷാജഹാന്‍ മിസ്ബാഹി  സംസാരിക്കുന്നു 

ശ: അ രേ മുബാറക് വിഷയത്തില്‍ SK SSF നേതാവ് അലവി ദാരിമി (കൊണ്ടോട്ടി മേഖല മുന്‍ പ്രസിഡണ്ട്‌ )

ശ: അ രേ മുബാറക് വിഷയത്തില്‍  SK SSF നേതാവ് അലവി ദാരിമി (കൊണ്ടോട്ടി മേഖല മുന്‍ പ്രസിഡണ്ട്‌ ) 
സുന്നി ഗ്ലോബല്‍ വോയിസ്‌ അഡ്മിന്‍ ജിഷാന്‍ മാഹി യുമായി സംസാരിക്കുന്നു

ഫോണ്‍ ക്ലിപ്പ് ജിന്ന് വിവാദം ജബ്ബാര്‍ മൌലവി തോറ്റോടിയ പുളിക്കലില്‍ നിന്നും


ശഅ:രേ മുബാറക് കാന്തപുരത്തിന്റെ പടയോട്ടം, വിഘടിതരുടെ നെട്ടോട്ടം ഡോകുമെന്ററി

CD 1

CD 2

സുന്നി മര്‍ക സിലെ തിരു കേശത്തെ കുറിച്ച് സംസ്ഥാനക്കാര്‍ എന്ത് പറയുന്നു.....കാണുക

സംസ്ഥാന നേതാവും എസ് വൈ എഫ്  സ്റ്റേറ്റ്  ജനറല്‍ സിക്രടറിയുമായ നജീബ് മൌലവി തിരുകേശവും  സനദുകളും എന്നാ വിഷയത്തെ കുറിച്ച് സംസാരിക്കുന്നു

വിഘടിതര്‍ തോറ്റോടിയ ശ:അരേ മുബാറക് സംവാദം

CD 1


CD 2

ഉസ്താദ്‌ അലി മുസ്‌ലിയാര്‍ കുമരമ്പത്തൂര്‍ ( മുന്‍ പ്രസിഡണ്ട്‌ യു. എ .ഇ ജമ്മിയ്യത്തുല്‍ ഉലമ) തിരുകേശത്തെ കുറിച്ച്

28 വര്‍ഷം യു. എ .യില്‍  സേവനം ചെയ്തിരുന്ന സമസ്ത മുശാവറ അംഗം   ഉസ്താദ്‌ അലി മുസ്‌ലിയാര്‍ കുമരമ്പത്തൂര്‍ ( മുന്‍ പ്രസിഡണ്ട്‌  യു. എ .ഇ ജമ്മിയ്യത്തുല്‍ ഉലമ)    തിരുകേശത്തെ കുറിച്ച്    സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂം അഡ്മിന്‍ ജിഷാന്‍ മാഹിയുമായി  സംസാരിക്കുന്നു

28 Years UAE Yil Sevanam Cheytha ALI MUSLIYAR KUMARAPATHOOR (MUN PRESIDENT UAE JAMIYATHUL ULAM ) from Sunni Global Voice Class Room on Vimeo.

PMSA തങ്ങള്‍ സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂം അഡ്മിന്‍ ജിഷാന്‍ മഹിയോട് ഫോണില്‍ ചേളാരി വിഭാഗം നടത്തിയ തട്ടിപ്പിനെ കുറിച്ച് തുറന്നു പറയുന്നു

SSF ഇല്‍ നിന്നും രാജി വെച്ച് ചേളാരി വിഭാഗത്തിന്റെ കൂടാരത്തിലേക്ക് പോയി എന്ന് ആരോപിക്കപെടുന്ന PMSA തങ്ങള്‍ സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂം അഡ്മിന്‍ ജിഷാന്‍ മഹിയോട് ഫോണില്‍ ചേളാരി വിഭാഗം നടത്തിയ തട്ടിപ്പിനെ കുറിച്ച് തുറന്നു പറയുന്നു

PMSA THANGALE KURICH NASAR FAISY KOODATHAYI PARANJA PACHA KALLAM SUNNI GLOBAL VOICE ADMIN JISHAN MAHE THELIV SAHITHAM from Sunni Global Voice Class Room on Vimeo.

കൂരിയാട് നദുവി യുടെ നാട്ടില്‍ നടത്തിയ അബ്ദുല്‍ വഹാബ് സഖാഫിയുടെ ശ:അരേ മുബാറക് പ്രഭാഷണം

CD 1

CD 2


CD 3

സ്ത്രീകള്‍ക്ക് നിസ്കരിക്കാന്‍ വീട് ഉത്തമം: മദീന മുനവ്വറ ഷരീഫിലെ ഇമാം

"സ്ത്രീകള്‍ക്ക് നിസ്കരിക്കാന്‍ വീട് ഉത്തമം"
മദീന മുനവ്വറ ഷരീഫിലെ ഇമാം വെള്ളിയാഴ്ച ജുമു ഖുതുബയില്‍ സംസാരിക്കുന്നു

തിരുകേശത്തേ കുറിച്ച് ആരോപിച്ചത് തമാശക്കാണെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

തിരുകേശത്തേ കുറിച്ച് കാന്തപുരം ഉസ്താദിന്റെ മുടിയാണ് എന്നും,അറബി പെണ്ണിന്റെ മുടിയാണ് എന്നും,ലബനാനി പെണ്ണിന്റെ മുടിയാണ് എന്നൊക്കെ പറഞ്ഞത് തമാശക്കാകുന്നു എന്ന് ചേളാരി വിഭാഗം എസ് വൈ എസ് ജനറല്‍ സിക്രടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സുന്നി പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു


Thirukesham Aropanam Thamashakk Vendi Yanu Yennu Ambalkadav Faisy from Sunnikoottam on Vimeo.

ജിഷാന്‍ മാഹിക്ക് വധ ഭീഷണി

ജിഷാന്‍ മാഹി എന്ന സുന്നി പ്രവര്‍ത്തകന്‍ ചേളാരി വിഭാഗം നേതാവ്  ഇസ്മാഈല്‍ തോട്ടുമുക്കം  മൌലവി    രണ്ടു ദിവസം മുമ്പ് അയച്ചു തരാമെന്ന് പറഞ്ഞ തെളിവ് അയച്ചു തരാതിരുന്നപ്പോള്‍ അനേഷിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ കിട്ടിയത് വധ ഭീഷണി യാണ് നമുക്ക് ഒന്ന് കേള്‍ക്കാം



സുന്നി മര്‍കസില്‍ വെച്ച ബിരുദം കിട്ടിയപ്പോള്‍ തിന്ന ചോറിനു പോലും നന്ദി ഇല്ലത്തെ സുന്നി മര്‍ക സിനെയും കാന്തപുരം ഉസ്താദിനേയും തെറി പറയുന്ന ആളാണ്   ഇസ്മാഈല്‍ തോട്ടുമുക്കം

Friday, June 3, 2011

വലിയുല്ലാഹി കുണ്ടൂര്‍ ഉസ്താദ്‌.തെന്നിന്ത്യയുടെ ഗരീബ് നവാസ് -5

വലിയുല്ലാഹി കുണ്ടൂര്‍ ഉസ്താദ്‌.തെന്നിന്ത്യയുടെ ഗരീബ് നവാസ് -4