വാള്‍സ്ട്രീറ്റ് കീഴടക്കാനിറങ്ങിയ ഒരു വീട്ടമ്മ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ പ്ളക്കാര്‍ഡില്‍ വ്യവസ്ഥിതിയോട് ആവശ്യപ്പെടുന്നത് ഇത്രമാത്രമാണ്: 'All I want is a roof over my head, Food on the table and the dignity of honest paycheck'ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിനെ ആഗോള മുതലാളിത്തത്തിന്റെ ശ്രീകോവില്‍ എന്നാണ് വിശേഷിപ്പിക്കാറ്. മുതലാളിത്തത്തിന്റെ ജിഹ്വയുടെ പേര്‍ തന്നെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്നാണല്ലൊ. അതിസമ്പന്നരുടെയും കോര്‍പ്പറേറ്റ് ചക്രവര്‍ത്തിമാരുടെയും ഈ ആസ്ഥാനത്തിരുന്നാണ് ഏതാനും വമ്പ•ാര്‍ ലോക സമ്പദ്ഘടനയുടെ ചുക്കാന്‍ പിടിക്കുന്നത്. അവിടെ ചെറിയൊരു ഇലയനങ്ങിയാല്‍ ലോകത്താകമാനം അതിന്റെ അലയൊലി കേള്‍ക്കാം. യുഎസ് ഭരണകര്‍ത്താക്കളുടെയും മാധ്യമങ്ങളുടെയും സുരക്ഷാസേനയുടെയും മുഖ്യദൌത്യം തന്നെ സമ്പന്നരുടെ ഈ സാമ്രാജ്യത്തെ ഊനം തട്ടാതെ കാത്തുസൂക്ഷിക്കലാണ്. എന്നാല്‍ 'പാവനമായ' ഈ മുതലാളിത്തെരുവില്‍നിന്നും വിപ്ളവത്തിന്റെ പടഹധ്വനി കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുകയാണവിടെ. ഈജിപ്തിലെ തഹ്രീരി സ്ക്വയറിനെ അനുസ്മരിപ്പിക്കുമാറ് വാള്‍സ്ട്രീറ്റിലെ 'ലിബര്‍ട്ടി പ്ളാസ'യിലേക്ക്് ജനം ഒഴുകുകയാണ്. യുവാക്കളും വിദ്യാര്‍ഥികളും തൊഴിലാളികളും എഴുത്തുകാരും സിനിമക്കാരും ട്രേഡ്യൂനിയന്‍ നേതാക്കളും ബുദ്ധിജീവികളുമൊക്കെയുണ്ട് അക്കൂട്ടത്തില്‍. അവരുടെ ലക്ഷ്യം വാള്‍സ്ട്രീറ്റ് കീഴടക്കുകയാണ്. തങ്ങളുടെ പ്രക്ഷോഭത്തിന് അവര്‍ നാമകരണം ചെയ്തിരിക്കുന്നത് ഒക്കുപൈ വാള്‍സ്ട്രീറ്റ് (Occupy Wall Street ) എന്നാണ്. സെപ്റ്റംബര്‍ 17ന് വാന്‍കോവറിലെ ചെറിയൊരു ഗ്രൂപ്പ് തുടങ്ങിവച്ച പ്രതിഷേധ സമരം രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും കാട്ടുതീ പോലെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെയായി 208 സിറ്റികളില്‍ സമരമുഖം തുറന്നിട്ടുണ്ടെന്ന് ഈമാസം അഞ്ചിന് ദി ഗാര്‍ഡിയന്‍ പത്രം രേഖപ്പെടുത്തുകയുണ്ടായി. 'ഒക്കുപൈ ചിക്കാഗോ, ഒക്കുപൈ ഫ്ളോറിഡ.....അങ്ങനെ പരന്നൊഴുകുകയാണ് ജനകീയ പ്രതിഷേധം. പോലിസ് കരുതലോടെയാണ് നീങ്ങുന്നത്. ആദ്യ ദിവസം വാള്‍സ്ട്രീറ്റില്‍നിന്ന് എഴുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു നീക്കിയപ്പോള്‍ പിറ്റേന്ന് ആയിരങ്ങളാണ് 'ജനാധിപത്യോല്‍സവം' കൊണ്ടാടാന്‍ എത്തിയത്. ദിവസം കഴിയുന്തോറും വിവിധ കേന്ദ്രങ്ങളില്‍നിന്ന് പ്രക്ഷോഭകര്‍ക്ക് പിന്തുണയും പ്രോല്‍സാഹനവും ലഭിച്ചുകൊണ്ടിരിക്കയാണ്. കാത്തിരുന്ന അവസരമായാണ് ട്രേഡ് യൂനിയനുകളും ചെറിയ ചെറിയ തൊളിലാളി സംഘങ്ങളും ഈ മുതലാളിത്തവിരുദ്ധ, കോര്‍പ്പറേറ്റ് വിരുദ്ധ ജനമുന്നേറ്റത്തെ കാണുന്നത്.വാള്‍സ്ട്രീറ്റിനെ ഞെട്ടിച്ച ഈ ജനകീയ സമരത്തിന്റെ പൊരുള്‍ അന്വേഷിച്ചിറങ്ങിയാല്‍ നാം ചെന്നെത്തുക മുതലാളിത്തത്തിന്റെ കരാഹസ്തങ്ങളില്‍പ്പെട്ട് പിടിയുന്ന വലിയൊരു വിഭാഗം ജനതയുടെ ആത്മരോഷത്തിലാണ്. ലാഭത്തില്‍ മാത്രം കണ്ണുനട്ട് ദുരയുടെ എല്ലാ സീമകളും അതിലംഘിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റ് ദുശ്ശക്തികള്‍ക്കെതിരെയാണ് വാള്‍സ്ട്രീറ്റില്‍ രോഷം പതഞ്ഞുപൊങ്ങുന്നത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വന്‍കിട ബാങ്കുകള്‍ക്കെതിരെ ഉയരുന്ന മുദ്രാവാക്യങ്ങളില്‍ വലിയൊരു തിരിച്ചറിവിന്റെ പ്രതിധ്വനിയുണ്ട്. അപ്രകാരം തന്നെ, മുതലാളിത്ത താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ ഭരണയന്ത്രം ചലിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വവും അറബ് വസന്തത്തിന്റെ പടിഞ്ഞാറന്‍ വകഭേദം കണ്ട് നടുങ്ങുകയാണ്. കുത്തക കമ്പനികളുടെ ദുരയും ചൂഷണവും, സാമ്പത്തികമായ അസമത്വം, പെരുകിവരുന്ന തൊഴിലില്ലായ്മ - ഇവക്കെതിരെയാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നത്. 'വാള്‍സ്ട്രീറ്റ് ഇസ് ഔവര്‍ സ്ട്രീറ്റ്' (വാള്‍സ്ട്രീറ്റ് ഞങ്ങളുടെ തെരുവാണ്) എന്ന മുദ്രാവാക്യം ഉള്‍വഹിക്കുന്ന ജനാധിപത്യവീര്യമായിരിക്കും ഭാവിയില്‍ അമേരിക്കയുടെയും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും ഭാവി നിര്‍ണയിക്കുക. സാമ്പത്തിക ജനാധിപത്യത്തിന്റെ അഭാവത്തില്‍ രാഷ്ട്രീയ ജനാധിപത്യം നിരര്‍ഥകമാണെന്ന് ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിവ് നേടിയിരിക്കയാണ് യു.എസ് പൌര•ാര്‍. 25 ദശലക്ഷത്തിലേറെ മനുഷ്യര്‍ അമേരിക്കയില്‍ തൊഴില്‍രഹിതരാണ്. 50 ദശലക്ഷത്തിനപ്പുറം ആരോഗ്യഇന്‍ഷുറന്‍സ് ഇല്ലാതെ കഷ്ടപ്പെടുന്നു. 100 ദശലക്ഷം ദാരിദ്യ്രത്തിന്റെ പിടിയിലാണ്. ഈ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ലിബര്‍ട്ടി പ്ളാസയിലെ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്നു. 400 അതിസമ്പന്നരുടെ സമ്പാദ്യം രാജ്യത്തെ 180 ദശലക്ഷം മനുഷ്യരുടെ മൊത്തം സമ്പാദ്യത്തെ കവച്ചുവയ്ക്കുന്നതാണെന്ന കണ്ടെത്തല്‍ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം മുതലാളിത്തമാണെന്ന വിചാരം സംക്രമിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഉപഭോഗതൃഷ്ണ (Consumerism) സൃഷ്ടിച്ചുവിടുന്ന ജീവിതഭാവനകളും ജീവിതകാമനകളുമാണ് മുതലാളിത്തം ചൂഷണോപാധിയാക്കുന്നതെന്നും 99 ശതമാനത്തിന്റെ വിഹിതമാണ് ഏതാനും കോര്‍പ്പറേറ്റ് കഴുക•ാര്‍ സ്വന്തമാക്കിവച്ചിരിക്കുന്നതെന്നുമുള്ള തിരിച്ചറിവില്‍നിന്നാണ് 'ണല മൃല വേല 99%' എന്ന ബാനര്‍ തലക്കെട്ട് രൂപം കൊള്ളുന്നത്. ആധുനിക ജീവിതത്തിന്റെ വ്യര്‍ഥതകളില്‍നിന്നാണ് കോര്‍പ്പറേറ്റ് ഭീമ•ാര്‍ ഊര്‍ജം സമ്പാദിക്കുന്നതെന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു വ്യവസ്ഥിതിയാണ് രാജ്യത്തിന് കരണീയമെന്നും വിവേകശാലികള്‍ ചിന്തിച്ചുതുടങ്ങിയിക്കുന്നു എന്നത് മുതലാളിത്തത്തിന്റെ മരണമണി മുഴങ്ങാന്‍ സമയമായി എന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാള്‍സ്ട്രീറ്റ് കീഴടക്കാനിറങ്ങിയ ഒരു വീട്ടമ്മ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ പ്ളക്കാര്‍ഡില്‍ വ്യവസ്ഥിതിയോട് ആവശ്യപ്പെടുന്നത് ഇത്രമാത്രമാണ്: 'All I want is a roof over my head, Food on the table and the dignity of honest paycheck'- ആകെക്കുടി എനിക്കു വേണ്ടത് തലക്കുമീതെ ഒരു കൂരയും തീന്‍മേശയില്‍ കുറച്ചു ഭക്ഷണവും മാന്യമായ ശമ്പളത്തിലൂടെയുള്ള അന്തസ്സുമാണ്. ലോകം കീഴടക്കാനും ഭൂഗോളം കരവലയത്തില്‍ ഒതുക്കാനും ഏത് ധ്രുവത്തില്‍ കിടക്കുന്ന വിഭവങ്ങളും രാജ്യത്തേക്ക് നിര്‍വിഘ്നം ഒഴുക്കാനും തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും സൈന്യത്തെ വിന്യസിക്കുകയും പോര്‍വിമാനങ്ങളെ സജ്ജമാക്കുകയും ചെയ്ത ഒരു സൂപ്പര്‍ പവറിന്റെ അകത്തളങ്ങളില്‍നിന്ന് കേള്‍ക്കുന്ന ഈ ദീനരോദനം നീതിരഹിതമായ ഒരു വ്യവസ്ഥിതിയുടെയും ചൂഷണം മുഖമുദ്രയാക്കിയ ഒരു സമ്പദ്ഘടനയുടെയും ബാക്കിപത്രമാണ്. ഈജിപ്തിലെയും തുണീഷ്യയിലെയും ലിബിയയിലെയും രാഷ്ട്രീയ സ്വേച്ഛാധിപതികളെക്കാള്‍ അപകടകരം ജനായത്ത ക്രമത്തിന്റെ തണലില്‍ കൊഴുത്തുവളരുന്ന സാമ്പത്തിക ഏകാധിപതികളാണെന്ന അമേരിക്കക്കാരന്റെ സത്യസാക്ഷ്യമാണ് വാള്‍സ്ട്രീറ്റിലേക്ക് അവരെ ആനയിച്ചത്. അറബ് വസന്തം സ്വപ്നം കാണുന്ന പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും ജനതയെ പോലെ മുതലാളിത്തത്തിന്റെ ഭീകരതയില്‍നിന്ന് മോചനം തേടുന്ന അമേരിക്കക്കാരന്റെ സ്വപ്നത്തിലും സമത്വത്തിന്റെ ഒരു വസന്തം വിരിഞ്ഞുകൂടായ്കയില്ല. മുതലാളിത്തത്തിന്റെ കാപട്യങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ കണ്ടുപിടിക്കപ്പെടുമെന്നും അതിനെതിരായ ജനരോഷം രാഷ്ട്രീയ അട്ടിമറികള്‍ക്ക് വഴിവയ്ക്കുമെന്നും പ്രവചിച്ചവര്‍ നിരവധിയാണ്. മോസ്കോയിലെ ചത്വരങ്ങളില്‍നിന്ന് ലെനിന്റെയും സ്റ്റാലിന്റെയും പ്രതിമകള്‍ പിഴുതെറിയുന്ന കാഴ്ച കണ്ട നമ്മുടെ തലമുറക്ക് വാള്‍സ്ട്രീറ്റില്‍നിന്ന് ആഗോളകുത്തകകളുടെ ആസ്ഥാനങ്ങള്‍ ഇടിച്ചുനിരപ്പാക്കുന്ന ലൈവ് ഷോട്ടുകള്‍ കാണാന്‍ സാധിക്കുമെന്നു തന്നെയാണ് ശാഹിദ് കിനാവ് കാണുന്നത്. ന്യൂയോര്‍ക്കിലെങ്ങും മുഴങ്ങിക്കേട്ട 'വി വാണ്ട് ഡമോക്രസി; നോട്ട് കോര്‍പ്പറേറ്റോക്രസി' എന്ന മുദ്രാവാക്യം ഉറക്കം കെടുത്തേണ്ടത് വാസ്തവത്തില്‍ ആഗോള മുതലാളിത്തത്തിന് കൂട്ടുകിടക്കുന്ന രാഷ്ട്രീയമേലാള•ാരുടേതാണ്; ഒപ്പം, കോര്‍പ്പറേറ്റ് -രാഷ്ട്രീയ അവിഹിതങ്ങള്‍ക്ക് കൂട്ടിക്കൊടുപ്പുകാരായി ദാസ്യവേല ചെയ്യുന്ന മീഡിയയുടെയും. രണ്ടാം ലോകയുദ്ധത്തിനു ശേഷം നിലവില്‍വന്ന ആഗോള സമ്പദ് വ്യവസ്ഥയുടെ പൊള്ളത്തരങ്ങളും അതിലടങ്ങിയ കെണിവെപ്പുകളും ലോകം നേരിട്ടനുഭവിച്ചത് ഈയിടെ ഉണ്ടായ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയോടെയാണ്. വന്‍ശക്തികള്‍ കാട്ടിക്കൂട്ടുന്ന സകല പാപങ്ങളുടെയും ശമ്പളം കൊടുത്തുതീര്‍ക്കേണ്ടിവരുന്നത് ഭൂമുഖത്തെ മുഴുവന്‍ മനുഷ്യജീവികളുമാണ്. ബദല്‍ സമ്പദ് വ്യവസ്ഥ കണ്ടുപിടിക്കുകയേ നിര്‍വാഹമുള്ളൂ എന്ന സന്ദേശം നാടാകെ കൈമാറപ്പെടുമ്പോഴാണ് കൂടുതല്‍ കെണിവെപ്പുകളുമായി വന്‍ശക്തികള്‍ വല വീശുന്നത്. കൊളോണിയലിസവും ഇംപീരിയലിസവും നെയ്തെടുത്ത ചൂഷണോപാധികളില്‍നിന്ന് മൂന്നാം ലോകത്തെ ഓരോ രാജ്യവും, ജനായത്ത ഇച്ഛാശക്തിയോടെ മെല്ലെ മെല്ലെ തല പുറത്തേക്ക് നീട്ടുമ്പോള്‍ അത് പടിഞ്ഞാറന്‍ മേലാള•ാരുടെ കാലിന്നടിയില്‍നിന്നാണ് മണ്ണിളക്കുന്നത്. ഐ.എം.എഫിനെ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ കൈവിട്ടപ്പോള്‍ നഷ്ടം കുന്നുകൂടിയത് അമേരിക്കന്‍ അക്കൌണ്ടിലാണ്. എല്ലാറ്റിനുമൊടുവില്‍ പശ്ചിമേഷ്യയും ഐ.എം.എഫിന്റെ സഹായം നിരസിച്ചിരിക്കയാണ്. രാഷ്ട്രീയ കാലുഷ്യത്തിനിടയിലും ഈജിപ്ത്, ഹിലരി ക്ളിന്റണ്‍ കെയ്റോ വരെ വന്ന് തളികയില്‍ വച്ചുകൊടുത്ത ഉദാര വായ്പ ആര്‍ജവത്തോടെ വേണ്ടെന്നു പറഞ്ഞിരിക്കയാണ്. ഏതെല്ലാം ചൂഷണോപാധികളി•ലാണോ അമേരിക്കന്‍ സാമ്രാജ്യം കെട്ടിപ്പടുത്തത് അവയെല്ലാം ഒന്നിനുപിറകെ മറ്റൊന്നായി ഇളക്കിമാറ്റുമ്പോള്‍ അന്തിമ തകര്‍ച്ച സ്വാഭാവികമാണ്. ബ്രിട്ടീഷ് സാമ്രാജ്യം സഞ്ചരിച്ച അതേ വഴിയിലൂടെയാണ് യാങ്കിസാമ്രാജ്യവും ചലിക്കുന്നത്. വാള്‍സ്ട്രീറ്റിലെ നിലവിളി ഒരു ജനതയുടെ നിലനില്‍പിനുള്ള പോരാട്ടത്തിനപ്പുറം ഒരു വ്യവസ്ഥിതിയുടെ പതനത്തിന്റെ ആരംഭമാണ്. ഒരു സുപ്രഭാതത്തില്‍ അത് പൂര്‍ത്തിയാകില്ല എന്നതിന് ചരിത്രം പാഠമായി നമ്മുടെ മുന്നിലുണ്ട്.Friday, December 9, 2011
We are the 99% : വാള്‍സ്ട്രീറ്റ് കുലുക്കുന്നതാരാണ്? -- ശാഹിദ (രിസാലയില്‍ നിന്ന് )
വാള്‍സ്ട്രീറ്റ് കീഴടക്കാനിറങ്ങിയ ഒരു വീട്ടമ്മ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ പ്ളക്കാര്‍ഡില്‍ വ്യവസ്ഥിതിയോട് ആവശ്യപ്പെടുന്നത് ഇത്രമാത്രമാണ്: 'All I want is a roof over my head, Food on the table and the dignity of honest paycheck'ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റിനെ ആഗോള മുതലാളിത്തത്തിന്റെ ശ്രീകോവില്‍ എന്നാണ് വിശേഷിപ്പിക്കാറ്. മുതലാളിത്തത്തിന്റെ ജിഹ്വയുടെ പേര്‍ തന്നെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്നാണല്ലൊ. അതിസമ്പന്നരുടെയും കോര്‍പ്പറേറ്റ് ചക്രവര്‍ത്തിമാരുടെയും ഈ ആസ്ഥാനത്തിരുന്നാണ് ഏതാനും വമ്പ•ാര്‍ ലോക സമ്പദ്ഘടനയുടെ ചുക്കാന്‍ പിടിക്കുന്നത്. അവിടെ ചെറിയൊരു ഇലയനങ്ങിയാല്‍ ലോകത്താകമാനം അതിന്റെ അലയൊലി കേള്‍ക്കാം. യുഎസ് ഭരണകര്‍ത്താക്കളുടെയും മാധ്യമങ്ങളുടെയും സുരക്ഷാസേനയുടെയും മുഖ്യദൌത്യം തന്നെ സമ്പന്നരുടെ ഈ സാമ്രാജ്യത്തെ ഊനം തട്ടാതെ കാത്തുസൂക്ഷിക്കലാണ്. എന്നാല്‍ 'പാവനമായ' ഈ മുതലാളിത്തെരുവില്‍നിന്നും വിപ്ളവത്തിന്റെ പടഹധ്വനി കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുകയാണവിടെ. ഈജിപ്തിലെ തഹ്രീരി സ്ക്വയറിനെ അനുസ്മരിപ്പിക്കുമാറ് വാള്‍സ്ട്രീറ്റിലെ 'ലിബര്‍ട്ടി പ്ളാസ'യിലേക്ക്് ജനം ഒഴുകുകയാണ്. യുവാക്കളും വിദ്യാര്‍ഥികളും തൊഴിലാളികളും എഴുത്തുകാരും സിനിമക്കാരും ട്രേഡ്യൂനിയന്‍ നേതാക്കളും ബുദ്ധിജീവികളുമൊക്കെയുണ്ട് അക്കൂട്ടത്തില്‍. അവരുടെ ലക്ഷ്യം വാള്‍സ്ട്രീറ്റ് കീഴടക്കുകയാണ്. തങ്ങളുടെ പ്രക്ഷോഭത്തിന് അവര്‍ നാമകരണം ചെയ്തിരിക്കുന്നത് ഒക്കുപൈ വാള്‍സ്ട്രീറ്റ് (Occupy Wall Street ) എന്നാണ്. സെപ്റ്റംബര്‍ 17ന് വാന്‍കോവറിലെ ചെറിയൊരു ഗ്രൂപ്പ് തുടങ്ങിവച്ച പ്രതിഷേധ സമരം രാജ്യത്തെ മറ്റു നഗരങ്ങളിലേക്കും കാട്ടുതീ പോലെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെയായി 208 സിറ്റികളില്‍ സമരമുഖം തുറന്നിട്ടുണ്ടെന്ന് ഈമാസം അഞ്ചിന് ദി ഗാര്‍ഡിയന്‍ പത്രം രേഖപ്പെടുത്തുകയുണ്ടായി. 'ഒക്കുപൈ ചിക്കാഗോ, ഒക്കുപൈ ഫ്ളോറിഡ.....അങ്ങനെ പരന്നൊഴുകുകയാണ് ജനകീയ പ്രതിഷേധം. പോലിസ് കരുതലോടെയാണ് നീങ്ങുന്നത്. ആദ്യ ദിവസം വാള്‍സ്ട്രീറ്റില്‍നിന്ന് എഴുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു നീക്കിയപ്പോള്‍ പിറ്റേന്ന് ആയിരങ്ങളാണ് 'ജനാധിപത്യോല്‍സവം' കൊണ്ടാടാന്‍ എത്തിയത്. ദിവസം കഴിയുന്തോറും വിവിധ കേന്ദ്രങ്ങളില്‍നിന്ന് പ്രക്ഷോഭകര്‍ക്ക് പിന്തുണയും പ്രോല്‍സാഹനവും ലഭിച്ചുകൊണ്ടിരിക്കയാണ്. കാത്തിരുന്ന അവസരമായാണ് ട്രേഡ് യൂനിയനുകളും ചെറിയ ചെറിയ തൊളിലാളി സംഘങ്ങളും ഈ മുതലാളിത്തവിരുദ്ധ, കോര്‍പ്പറേറ്റ് വിരുദ്ധ ജനമുന്നേറ്റത്തെ കാണുന്നത്.വാള്‍സ്ട്രീറ്റിനെ ഞെട്ടിച്ച ഈ ജനകീയ സമരത്തിന്റെ പൊരുള്‍ അന്വേഷിച്ചിറങ്ങിയാല്‍ നാം ചെന്നെത്തുക മുതലാളിത്തത്തിന്റെ കരാഹസ്തങ്ങളില്‍പ്പെട്ട് പിടിയുന്ന വലിയൊരു വിഭാഗം ജനതയുടെ ആത്മരോഷത്തിലാണ്. ലാഭത്തില്‍ മാത്രം കണ്ണുനട്ട് ദുരയുടെ എല്ലാ സീമകളും അതിലംഘിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റ് ദുശ്ശക്തികള്‍ക്കെതിരെയാണ് വാള്‍സ്ട്രീറ്റില്‍ രോഷം പതഞ്ഞുപൊങ്ങുന്നത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വന്‍കിട ബാങ്കുകള്‍ക്കെതിരെ ഉയരുന്ന മുദ്രാവാക്യങ്ങളില്‍ വലിയൊരു തിരിച്ചറിവിന്റെ പ്രതിധ്വനിയുണ്ട്. അപ്രകാരം തന്നെ, മുതലാളിത്ത താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കാന്‍ ഭരണയന്ത്രം ചലിപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വവും അറബ് വസന്തത്തിന്റെ പടിഞ്ഞാറന്‍ വകഭേദം കണ്ട് നടുങ്ങുകയാണ്. കുത്തക കമ്പനികളുടെ ദുരയും ചൂഷണവും, സാമ്പത്തികമായ അസമത്വം, പെരുകിവരുന്ന തൊഴിലില്ലായ്മ - ഇവക്കെതിരെയാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നത്. 'വാള്‍സ്ട്രീറ്റ് ഇസ് ഔവര്‍ സ്ട്രീറ്റ്' (വാള്‍സ്ട്രീറ്റ് ഞങ്ങളുടെ തെരുവാണ്) എന്ന മുദ്രാവാക്യം ഉള്‍വഹിക്കുന്ന ജനാധിപത്യവീര്യമായിരിക്കും ഭാവിയില്‍ അമേരിക്കയുടെയും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും ഭാവി നിര്‍ണയിക്കുക. സാമ്പത്തിക ജനാധിപത്യത്തിന്റെ അഭാവത്തില്‍ രാഷ്ട്രീയ ജനാധിപത്യം നിരര്‍ഥകമാണെന്ന് ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിവ് നേടിയിരിക്കയാണ് യു.എസ് പൌര•ാര്‍. 25 ദശലക്ഷത്തിലേറെ മനുഷ്യര്‍ അമേരിക്കയില്‍ തൊഴില്‍രഹിതരാണ്. 50 ദശലക്ഷത്തിനപ്പുറം ആരോഗ്യഇന്‍ഷുറന്‍സ് ഇല്ലാതെ കഷ്ടപ്പെടുന്നു. 100 ദശലക്ഷം ദാരിദ്യ്രത്തിന്റെ പിടിയിലാണ്. ഈ ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ലിബര്‍ട്ടി പ്ളാസയിലെ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുന്നു. 400 അതിസമ്പന്നരുടെ സമ്പാദ്യം രാജ്യത്തെ 180 ദശലക്ഷം മനുഷ്യരുടെ മൊത്തം സമ്പാദ്യത്തെ കവച്ചുവയ്ക്കുന്നതാണെന്ന കണ്ടെത്തല്‍ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം മുതലാളിത്തമാണെന്ന വിചാരം സംക്രമിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഉപഭോഗതൃഷ്ണ (Consumerism) സൃഷ്ടിച്ചുവിടുന്ന ജീവിതഭാവനകളും ജീവിതകാമനകളുമാണ് മുതലാളിത്തം ചൂഷണോപാധിയാക്കുന്നതെന്നും 99 ശതമാനത്തിന്റെ വിഹിതമാണ് ഏതാനും കോര്‍പ്പറേറ്റ് കഴുക•ാര്‍ സ്വന്തമാക്കിവച്ചിരിക്കുന്നതെന്നുമുള്ള തിരിച്ചറിവില്‍നിന്നാണ് 'ണല മൃല വേല 99%' എന്ന ബാനര്‍ തലക്കെട്ട് രൂപം കൊള്ളുന്നത്. ആധുനിക ജീവിതത്തിന്റെ വ്യര്‍ഥതകളില്‍നിന്നാണ് കോര്‍പ്പറേറ്റ് ഭീമ•ാര്‍ ഊര്‍ജം സമ്പാദിക്കുന്നതെന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു വ്യവസ്ഥിതിയാണ് രാജ്യത്തിന് കരണീയമെന്നും വിവേകശാലികള്‍ ചിന്തിച്ചുതുടങ്ങിയിക്കുന്നു എന്നത് മുതലാളിത്തത്തിന്റെ മരണമണി മുഴങ്ങാന്‍ സമയമായി എന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാള്‍സ്ട്രീറ്റ് കീഴടക്കാനിറങ്ങിയ ഒരു വീട്ടമ്മ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ പ്ളക്കാര്‍ഡില്‍ വ്യവസ്ഥിതിയോട് ആവശ്യപ്പെടുന്നത് ഇത്രമാത്രമാണ്: 'All I want is a roof over my head, Food on the table and the dignity of honest paycheck'- ആകെക്കുടി എനിക്കു വേണ്ടത് തലക്കുമീതെ ഒരു കൂരയും തീന്‍മേശയില്‍ കുറച്ചു ഭക്ഷണവും മാന്യമായ ശമ്പളത്തിലൂടെയുള്ള അന്തസ്സുമാണ്. ലോകം കീഴടക്കാനും ഭൂഗോളം കരവലയത്തില്‍ ഒതുക്കാനും ഏത് ധ്രുവത്തില്‍ കിടക്കുന്ന വിഭവങ്ങളും രാജ്യത്തേക്ക് നിര്‍വിഘ്നം ഒഴുക്കാനും തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും സൈന്യത്തെ വിന്യസിക്കുകയും പോര്‍വിമാനങ്ങളെ സജ്ജമാക്കുകയും ചെയ്ത ഒരു സൂപ്പര്‍ പവറിന്റെ അകത്തളങ്ങളില്‍നിന്ന് കേള്‍ക്കുന്ന ഈ ദീനരോദനം നീതിരഹിതമായ ഒരു വ്യവസ്ഥിതിയുടെയും ചൂഷണം മുഖമുദ്രയാക്കിയ ഒരു സമ്പദ്ഘടനയുടെയും ബാക്കിപത്രമാണ്. ഈജിപ്തിലെയും തുണീഷ്യയിലെയും ലിബിയയിലെയും രാഷ്ട്രീയ സ്വേച്ഛാധിപതികളെക്കാള്‍ അപകടകരം ജനായത്ത ക്രമത്തിന്റെ തണലില്‍ കൊഴുത്തുവളരുന്ന സാമ്പത്തിക ഏകാധിപതികളാണെന്ന അമേരിക്കക്കാരന്റെ സത്യസാക്ഷ്യമാണ് വാള്‍സ്ട്രീറ്റിലേക്ക് അവരെ ആനയിച്ചത്. അറബ് വസന്തം സ്വപ്നം കാണുന്ന പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും ജനതയെ പോലെ മുതലാളിത്തത്തിന്റെ ഭീകരതയില്‍നിന്ന് മോചനം തേടുന്ന അമേരിക്കക്കാരന്റെ സ്വപ്നത്തിലും സമത്വത്തിന്റെ ഒരു വസന്തം വിരിഞ്ഞുകൂടായ്കയില്ല. മുതലാളിത്തത്തിന്റെ കാപട്യങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ കണ്ടുപിടിക്കപ്പെടുമെന്നും അതിനെതിരായ ജനരോഷം രാഷ്ട്രീയ അട്ടിമറികള്‍ക്ക് വഴിവയ്ക്കുമെന്നും പ്രവചിച്ചവര്‍ നിരവധിയാണ്. മോസ്കോയിലെ ചത്വരങ്ങളില്‍നിന്ന് ലെനിന്റെയും സ്റ്റാലിന്റെയും പ്രതിമകള്‍ പിഴുതെറിയുന്ന കാഴ്ച കണ്ട നമ്മുടെ തലമുറക്ക് വാള്‍സ്ട്രീറ്റില്‍നിന്ന് ആഗോളകുത്തകകളുടെ ആസ്ഥാനങ്ങള്‍ ഇടിച്ചുനിരപ്പാക്കുന്ന ലൈവ് ഷോട്ടുകള്‍ കാണാന്‍ സാധിക്കുമെന്നു തന്നെയാണ് ശാഹിദ് കിനാവ് കാണുന്നത്. ന്യൂയോര്‍ക്കിലെങ്ങും മുഴങ്ങിക്കേട്ട 'വി വാണ്ട് ഡമോക്രസി; നോട്ട് കോര്‍പ്പറേറ്റോക്രസി' എന്ന മുദ്രാവാക്യം ഉറക്കം കെടുത്തേണ്ടത് വാസ്തവത്തില്‍ ആഗോള മുതലാളിത്തത്തിന് കൂട്ടുകിടക്കുന്ന രാഷ്ട്രീയമേലാള•ാരുടേതാണ്; ഒപ്പം, കോര്‍പ്പറേറ്റ് -രാഷ്ട്രീയ അവിഹിതങ്ങള്‍ക്ക് കൂട്ടിക്കൊടുപ്പുകാരായി ദാസ്യവേല ചെയ്യുന്ന മീഡിയയുടെയും. രണ്ടാം ലോകയുദ്ധത്തിനു ശേഷം നിലവില്‍വന്ന ആഗോള സമ്പദ് വ്യവസ്ഥയുടെ പൊള്ളത്തരങ്ങളും അതിലടങ്ങിയ കെണിവെപ്പുകളും ലോകം നേരിട്ടനുഭവിച്ചത് ഈയിടെ ഉണ്ടായ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയോടെയാണ്. വന്‍ശക്തികള്‍ കാട്ടിക്കൂട്ടുന്ന സകല പാപങ്ങളുടെയും ശമ്പളം കൊടുത്തുതീര്‍ക്കേണ്ടിവരുന്നത് ഭൂമുഖത്തെ മുഴുവന്‍ മനുഷ്യജീവികളുമാണ്. ബദല്‍ സമ്പദ് വ്യവസ്ഥ കണ്ടുപിടിക്കുകയേ നിര്‍വാഹമുള്ളൂ എന്ന സന്ദേശം നാടാകെ കൈമാറപ്പെടുമ്പോഴാണ് കൂടുതല്‍ കെണിവെപ്പുകളുമായി വന്‍ശക്തികള്‍ വല വീശുന്നത്. കൊളോണിയലിസവും ഇംപീരിയലിസവും നെയ്തെടുത്ത ചൂഷണോപാധികളില്‍നിന്ന് മൂന്നാം ലോകത്തെ ഓരോ രാജ്യവും, ജനായത്ത ഇച്ഛാശക്തിയോടെ മെല്ലെ മെല്ലെ തല പുറത്തേക്ക് നീട്ടുമ്പോള്‍ അത് പടിഞ്ഞാറന്‍ മേലാള•ാരുടെ കാലിന്നടിയില്‍നിന്നാണ് മണ്ണിളക്കുന്നത്. ഐ.എം.എഫിനെ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ കൈവിട്ടപ്പോള്‍ നഷ്ടം കുന്നുകൂടിയത് അമേരിക്കന്‍ അക്കൌണ്ടിലാണ്. എല്ലാറ്റിനുമൊടുവില്‍ പശ്ചിമേഷ്യയും ഐ.എം.എഫിന്റെ സഹായം നിരസിച്ചിരിക്കയാണ്. രാഷ്ട്രീയ കാലുഷ്യത്തിനിടയിലും ഈജിപ്ത്, ഹിലരി ക്ളിന്റണ്‍ കെയ്റോ വരെ വന്ന് തളികയില്‍ വച്ചുകൊടുത്ത ഉദാര വായ്പ ആര്‍ജവത്തോടെ വേണ്ടെന്നു പറഞ്ഞിരിക്കയാണ്. ഏതെല്ലാം ചൂഷണോപാധികളി•ലാണോ അമേരിക്കന്‍ സാമ്രാജ്യം കെട്ടിപ്പടുത്തത് അവയെല്ലാം ഒന്നിനുപിറകെ മറ്റൊന്നായി ഇളക്കിമാറ്റുമ്പോള്‍ അന്തിമ തകര്‍ച്ച സ്വാഭാവികമാണ്. ബ്രിട്ടീഷ് സാമ്രാജ്യം സഞ്ചരിച്ച അതേ വഴിയിലൂടെയാണ് യാങ്കിസാമ്രാജ്യവും ചലിക്കുന്നത്. വാള്‍സ്ട്രീറ്റിലെ നിലവിളി ഒരു ജനതയുടെ നിലനില്‍പിനുള്ള പോരാട്ടത്തിനപ്പുറം ഒരു വ്യവസ്ഥിതിയുടെ പതനത്തിന്റെ ആരംഭമാണ്. ഒരു സുപ്രഭാതത്തില്‍ അത് പൂര്‍ത്തിയാകില്ല എന്നതിന് ചരിത്രം പാഠമായി നമ്മുടെ മുന്നിലുണ്ട്.യോസേഫ് ഫറവോന്റെ മേലധികാരിയോ? -- അല്‍മുന്‍ജിദ് : എം എസ് ബുഖാരി വള്ളിക്കാട് (രിസാലയില്‍ നിന്ന് )
യൂസുഫ് നബി(അ)മിനെ കുറിച്ച് അല്‍മുന്‍ജിദ് നല്‍കുന്ന വിവരണത്തിന്റെ ആധാരം ബൈബിള്‍ തന്നെയാണ്, നോക്കാം : "യൂസുഫ് (അല്‍ഖര്‍നു 13 ഖ.മീ) ഹുവ ഇബ്നു യഅ്ഖൂബ വ റഹീല്‍ വ അബൂ മനസ്സം വ ഇഫ്റായീം, അലാ മാ ജാഅ് ഫിത്തൌറാതി ബാഅഹു ഇഖ്വതുഹൂ ഹസദന്‍ ഇലാ തുജ്ജാരി ഇസ്മാഈലിയ്യീന്‍. തവസ്സറ ലി ഫിര്‍ഔന മിസ്വ്റ വ തവല്ലാ ശുഊനല്‍ ഇആശതി അയ്യാമല്‍ മജാഅതി. ജാഅ ദിക്റുഹൂ ഫില്‍ ഖുര്‍ആന്‍. വഹുവല്‍ മഅ്റൂഫു ബി യൂസുഫുല്‍ ഹസന്‍ (അല്‍ മുന്‍ജിദ് ഫില്‍ അഅ്ലാം, പേ. 755) അര്‍ത്ഥം : "യോസേഫ് (ക്രി.മു പതിമൂന്നാം നൂറ്റാണ്ട്) ന്യായപ്രമാണത്തില്‍ വന്നിട്ടുള്ളതു പ്രകാരം യാക്കോബിന്റെയും റാഹേലിന്റെയും പുത്രനും മനശ്ശെയുടെയും എഫ്റയീമിന്റെയും പിതാവും. തന്റെ സഹോദരങ്ങള്‍ അസൂയ നിമിത്തം അവനെ യിശ്മയേല്യരായ വാണിഭക്കാര്‍ക്കു വിറ്റു. മിസ്രയീമിലെ ഫറവോന്റെ മേലധികാരിയാവുകയും ക്ഷാമത്തിന്റെ കാലങ്ങളില്‍ ഉപജീവനത്തിന്റെ കാര്യങ്ങള്‍ നോക്കിനടത്തുകയും ചെയ്തു. ഖുര്‍ആനില്‍ അദ്ദേഹത്തെ പറ്റി പരാമര്‍ശം വന്നിട്ടുണ്ട്. നല്ലവനായ യോസേഫ് എന്ന പേരില്‍ അറിയപ്പെടുന്നത് അദ്ദേഹമാണ്. (അല്‍ മുന്‍ജിദ് നാമകോശം പേ. 755)യോസേഫ് ജീവിച്ചിരുന്നത് ഏത് കാലത്താണ്? വേദശബ്ദ രത്നാകരം ബൈബിള്‍ നിഘണ്ടുവില്‍ ക്രി മു 1720-1550 കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന ഹിക്സൊസ് വംശത്തിലെ അപ്പൊഫിസ് അഥവാ അപ്പോ രണ്ടാമന്റെ കാലത്താണ് യോസോഫ് മിസ്രയിമിലേക്ക് വരുന്നത്. അഥവാ പതിനെട്ടാം നൂറ്റാണ്ടില്‍! തിരുവനന്തപുരത്തെ ജലിലേരീ ജൃല ഠൃൌ പ്രസാധനം ചെയ്ത യോസേഫിന്റെ ജീവിതം എന്ന പുസ്തകത്തില്‍ '3600 വര്‍ഷങ്ങള്‍ക്കു മുമ്പ് ബിസി 1746നും 1636നും മധ്യേ ജീവിച്ചിരുന്ന' വ്യക്തിത്വമാണ് യോസേഫ് എന്നു പരിചയപ്പെടുത്തുന്നു. ഈജിപ്തിന്റെ ചരിത്രം പഠിക്കുമ്പോഴും അതു തന്നെയാണ് മനസ്സിലാകുന്നത്. പിന്നെയെന്തുകൊണ്ടാണ് അല്‍മുന്‍ജിദ് നിഘണ്ടു യോസേഫിനെ പതിമൂന്നാം നൂറ്റാണ്ടിലേക്ക് വലിച്ചുകൊണ്ടു വരുന്നത്. രസകരമായ ആധാരമാക്കി രചിക്കപ്പെട്ട അല്‍മുന്‍ജിദ് നിഘണ്ടുവും നേരിടുന്ന സ്വത്വ പ്രതിസന്ധിയെ വെളിപ്പെടുത്തുന്നു.
അല്‍മുന്‍ജിദ് നിഘണ്ടു രേഖപ്പെടുത്തുന്നതു പ്രകാരം യോസേഫ് മിസ്രയിമിലെ ഫറോവയുടെ മേലധികാരിയായിരുന്നു. ബൈബിളിലും അതു രേഖപ്പെടുത്തിയിട്ടുണ്ട്. "പിന്നെ ഫറവോന്‍ യോസേഫിനോടു ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവന്‍ ഒരുത്തനുമില്ല. നീ എന്റെ ഗൃഹത്തിനു മേലധികാരിയാകും; നിന്റെ വാക്ക് എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനം കൊണ്ടു മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും എന്നു പറഞ്ഞു. ഇതാ, മിസ്രയീം ദേശത്തിനൊക്കെയും ഞാന്‍ നിന്നെ മേലധികാരി ആക്കിയിരുന്നു, എന്നും ഫറവോന്‍ യോസേഫിനോടു പറഞ്ഞു.'' (ഉത്പത്തി 41/39-41) ഉത്പത്തി പുസ്തകത്തിലെ നാല്പതും നാല്പത്തി ഒന്നും അധ്യായത്തില്‍ മാത്രം യോസേഫിന്റെ കാലത്തെ രാജാവിനെ തൊണ്ണൂറു തവണ ബൈബിള്‍ ഫറവോന്‍ എന്നു തന്നെ അഭിസംബോധന ചെയ്യുന്നു. പുറപ്പാട് പുസ്തകത്തില്‍ മോശെയുടെ കാലത്തെ രാജാവിനെ ഫറവോന്‍ എന്ന് നൂറ്റി ഇരുപത് തവണയും സംബോധന ചെയ്തിട്ടുണ്ട്. 'ഈജിപ്തിനെ കുറിച്ചുള്ള ആധുനികവും പൌരാണികവുമായ പഠനങ്ങളെല്ലാം യോസേഫിന്റെ കാലത്തെ രാജാവിനെ ഫറവോന്‍ എന്ന് വിളിക്കുന്നത് തെറ്റാണെന്ന് സ്ഥാപിക്കുന്നു.'
ഈജിപ്തിന്റെ പൌരാണിക ചരിത്രത്തെ മുപ്പതു രാജവംശങ്ങളുടെ (ഉ്യിമശെേര) കാലഘട്ടങ്ങളായി വിഭജിച്ചു കൊണ്ടാണ് അന്വേഷിക്കുന്നത്. ബിസി മുന്നൂറുകള്‍ക്ക് മുമ്പ് ജീവിച്ച ഈജിപ്ത്യന്‍ ചരിത്രകാരന്‍ങമിരവീേ ആണ് രാജാക്ക•ാരുടെ ഈ പട്ടിക തയ്യാറാക്കുന്നത്. ബിസി 3100 മുമ്പുള്ള കാലഘട്ടത്തെ കുറിച്ച് പരാമര്‍ശിക്കുന്ന യാതൊരുവിധ രേഖകളും ലഭ്യമല്ലാത്തതിനാല്‍ 'രാജവംശങ്ങള്‍ക്കു മുമ്പുള്ള യുഗം' (ജൃലറ്യിമശെേര ഋൃമ) എന്നാണ് വിളിക്കുന്നത്.
പ്രസ്തുത പട്ടക നിക്കോളസ് ക്രിമല്‍ അ ഒശീൃ്യ ീള അിരശലി ഋഴ്യു; (ആഹമരസംലഹഹ ുൌയഹശവെലൃ, ഛഃളീൃറ) എന്ന പുസ്തകത്തില്‍ ഉദ്ധരിക്കുന്നുണ്ട്.
ഈ പട്ടികയിലെ ഏതു രാജവംശം മുതലാണ് ഫറോവ എന്ന പേരില്‍ ഈജിപ്തിലെ ഭരണാധികാരികള്‍ക്ക് വിളിക്കപ്പെട്ടത് എന്ന് വിശദമായി മനസ്സിലാക്കാനാവുന്നുണ്ട്. ഹാര്‍പേഴ്സ് ബൈബിള്‍ ഡിക്ഷണറിയുടെ വിശദീകരണം നോക്കുക : "പെര്‍ (ജലൃ) എന്നും 'ആ (മമ)' എന്നുമുള്ള രണ്ട് ഈജിപ്ഷ്യന്‍ പദങ്ങളില്‍ നിന്നാണ് ഈ പദം നിഷ്പന്നമായിരിക്കുന്നത്. 'മഹാഭവനം' (ഏൃലമ വീൌലെ) എന്നാണ് ഈ ഈജിപ്ഷ്യന്‍ പദസമുച്ചയത്തിന്റെ യഥാര്‍ത്ഥസാരം. ക്രിസ്തുവിന് മുമ്പ് മൂന്നാം സഹസ്രാബ്ദം മുതല്‍ രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യ പകുതി വരെ ഈ നാമമുപയോഗിച്ചിരുന്നത് രാജകൊട്ടാരത്തെ സുചിപ്പിക്കാനായിരുന്നു. പതിനെട്ടാം രാജവംശത്തിലെ തുത്മോസ് മൂന്നാമന്റെ (ഠവൌാീലെ കകക 15041450 ആര) കാലം മുതല്‍ ജലൃമമ രാജാവിനെ തന്നെ വിളിക്കുന്ന നാമമായിത്തീര്‍ന്നു. ഇരുപത്തിരണ്ടാം രാജവംശത്തിലെ ശോഷെന്‍ക് ഒന്നാമന്റെ (ടവീവെലൌൂ ക 945924 ആര) കാലം മുതല്‍ രാജനാമത്തോടൊപ്പം ബൈബിളില്‍ കാണുന്നതുപോലെ ഫറോവയെന്ന് ചേര്‍ത്തു വിളിക്കുന്ന സമ്പ്രദായമുണ്ടായി (ഉദാ: ഫറോവാ ശോഷെന്‍ക് (ഒമൃുലൃ' ആശയഹല ഉശരശീിേമ്യൃ ജമഴല 781)
മലയാളത്തിലെ ഏറ്റവും ആധികാരിക ബൈബിള്‍ നിഘണ്ടു എന്ന വിശേഷിപ്പിക്കപ്പെടുന്ന വേദശബ്ദ രത്നാകരം നല്‍കുന്ന വിശദീകരണവും ഇതിനു സമാനമാണ്. "ഫറവോ ഈജിപ്തിലെ രാജാവ്; മഹാഭവനം' എന്ന് അര്‍ത്ഥമുള്ള ഒരു പദത്തില്‍ നിന്നു ഉരുത്തിരിഞ്ഞ സ്ഥാനനാമമാണ് ഫറവോ. ക്രി. മു മൂന്നാം സഹസ്രാബ്ദം മുതല്‍ ഉപയോഗമുണ്ടായിരുന്നെങ്കിലും ക്രി.മു 1500 വരെ ആ പദം രാജാവിനെ സൂചിപ്പിച്ചിരുന്നില്ല. കൊട്ടാരം, ഡര്‍ബാര്‍ അഥവാ രാജസദസ്സ് എന്നായിരുന്നു ആദ്യത്തെ അര്‍ത്ഥം. വ്യക്തിനാമത്തോടൊപ്പം ഫറവോ (ഉദാ: ഫറവോ നെക്കോ, ഫറവോ ഹോഫ്റ) എന്ന് ചേര്‍ക്കുന്ന രീതി ക്രി.മു 945 മുതല്‍ തുടങ്ങി (വേദശബ്ദ രത്നാകരം പേ. 445)
പുതിയ രാജത്വകാലത്ത് (ചലം ഗശിഴറീാ), പതിനെട്ടാം രാജവംശത്തിന്റെ ഭരണകാലത്താണ് ഈജിപ്തിലെ രാജാക്ക•ാരെ ഫറോവ എന്ന് വിളിക്കാന്‍ ആരംഭിച്ചത് എന്ന് ഋിര്യരഹീുമറശമ ആൃശമിിേശരമ (ലലറശശീിേ ജവമൃീമവ)യും രേഖപ്പെടുത്തുന്നു. ദി ഫങ്ക് ആന്റ് വാഗ്നല്‍സ് ന്യൂ എന്‍സൈക്ളേപീഡിയ (കിളീ ജമലറശമ 2.0, ഋലറശശീിേ ജവമൃീമവ), നെല്‍സണ്‍സ് ഇല്ലസ്ട്രേറ്റഡ് ബൈബിള്‍ ഡിക്ഷണറി (ടൃ. ഒലൃയലൃ ഘീരസ്യലൃ, ഏലിലൃമഹ ഋറശീൃ, 1986വേ ഋറശശീിേ, ജവമൃീമവ) എന്നീ ആധികാരിക ബൈബിള്‍ ഡിക്ഷണറികളിലെല്ലാം ക്രി.മു പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പ് ഫറോവ എന്ന പേരില്‍ രാജാക്ക•ാര്‍ അഭിസംബോധന ചെയ്യപ്പെട്ടിരുന്നില്ല എന്ന വ്യക്തമാക്കുന്നു. ആൃശമിേശരമ ഞലമറ്യ ഞലളലൃലിരല ഋിര്യരഹീുമലറശമ യില്‍ ബിസി 1500 മുതല്‍ 343 വരെയാണ് ഫറോവ എന്ന പേര് ഈജിപ്ഷ്യന്‍ രാജാക്ക•ാര്‍ക്ക് ഉപയോഗിച്ചിരുന്നത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. (ഢീഹൌാല ഢശശ ുമഴല 262)
ഈജിപ്തിലെ രാജവംശ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ യോസേഫിന്റെ കാലഘട്ടം അന്വേഷിക്കുമ്പോള്‍, "യോസേഫ് മിസ്രയീം ദേശത്തു വരുമ്പോള്‍ ഭരണാധികാരി ആരായിരുന്നു എന്ന സുപ്രധാന ചോദ്യത്തിന്റെ ഉത്തരം പ്രസക്തമാണ്. ബൈബിള്‍ പണ്ഡിത•ാരുടെ വിശദീകരണത്തില്‍ ഹിക്സോസ് രാജവംശത്തിന്റെ കാലത്താണ് യോസേഫ് മിസ്രയീം ദേശത്തെത്തിയത്. (ചലഹീി' ശഹഹൌൃമലേറ ആശയഹല ഉശരശീിേമ്യൃ, ഋഴ്യു ുലഴല 324, ഠവല ചലം ഖലൃീാല ആശയഹശരമഹ ഇീാാലിമ്യൃേ, ുലഴല 37, ണശഹഹശമാ ചലശഹ' ഛില ഢീഹൌാല ആശയഹല ഇീാാലിമ്യൃേ, ''ഏലിലശെ, ഠവല ടീൃ്യ ീള ഖീലുെവ'', ുമഴല 63, എന്നിവയിലെല്ലാം ഇക്കാരം വ്യക്തമാക്കിയിട്ടുണ്ട്. ആരാണ് ഹിക്സൊസ് വംശം? അല്‍മുന്‍ജിദ് നിഘണ്ടു നല്‍കുന്ന വിശദീകരണം "ഹിക്സൂസ് ആവില്‍ റുആത് (ഒ്യസീ) ഇസ്മുല്‍ അത്വ്ലഖഹുല്‍ മിസ്വരിയ്യൂനുല്‍ അഖ്ദമൂന്‍ അലാ മലൂകില്‍ ഖബാഇലില്‍ ഇസിയൂയതി ല്ലതീ ഗ്വസത് മിസ്വ്റ ഫില്‍ ഖര്‍നി 18 ഖ.മീ വ അസ്സസത് ഫീഹാ സലാലതയ്നി 15 വ 16 (1675 (?) 1580 ഖ.മീ) ഖാമ അലയ്ഹിം ഉമറാഉ സ്സലാലതി 17 ഫീ തീബതി വ ത്വറദഹും നഹാഇയന്‍ മിന്‍ മിസ്വ്റ അല്‍ ഫിര്‍ഔനു അഹ്മുസ് അവ്വല്‍ വ അസ്സസ സ്സലാലത 18. ഫീ അഹ്ദിഹിം ഇസ്തഖര്‍റ ബനൂ ഇസ്റാഈല്‍ ഫീ മിസ്വ്റ വ നസഹൂ അന്‍ഹാ ബഅ്ദ സവാലി മുന്‍കിഹം. തുത്വ്ലിഖ അലയ്ഹിം ഖത്വഅന്‍ ഇസ്മുല്‍ മുലൂകിര്‍ റുആതി.'' (അല്‍ മുന്‍ജിദ് ഫില്‍ അഅ്ലാം, പേ. 729) അര്‍ത്ഥം : 'ഹിക്സൊസ് അല്ലെങ്കില്‍ ഇടയന്‍മാര്‍ ക്രി.മു പതിനെട്ടാം നൂറ്റാണ്ടില്‍ മിസ്രയീമിനോട് യുദ്ധം ചെയ്യുകയും പതിനഞ്ചും പതിനാറും രാജവംശങ്ങള്‍ (ക്രി.മു 1657 - 1580) സംസ്ഥാപിക്കുകയും ചെയ്ത ഏഷ്യാറ്റിക് ഗോത്രക്കാരായ രാജാക്ക•ാര്‍ക്ക് പുരാതന മിസ്രയീംകാര്‍ പൊതുവായി പ്രയോഗിച്ചിരുന്ന പേര്. പതിനേഴാം രാജവംശത്തിലെ സേനാനായകര്‍ തീബില്‍ ഠവലയ വച്ച് അവര്‍ക്കു മേല്‍ വിജയം നേടി. അഹ്മൊസ് ഒന്നാമന്‍ ഫറോവ അവരെ മിസ്രയീമില്‍ നിന്ന് അമൂലാഗ്രം പിഴുതെറിയുകയും പതിനെട്ടാം രാജവംശം സ്ഥാപിക്കുകയും ചെയ്തു. ഹിക്സൊസ് വംശത്തിന്റെ കാലത്ത് യിസ്രയേല്‍ മക്കള്‍ മിസ്രയീമില്‍ സ്ഥിരതാമസമാവുകയും അവരുടെ രാജാധികാരം നഷ്ടപ്പെട്ടതിനു ശേഷം അവിടെ നിന്നു പാലായനം ചെയ്തു പോവുകയും ചെയ്തു. 'ഇടയരാജാക്ക•ാര്‍' എന്ന പേര് തെറ്റായി അവര്‍ക്കു മേല്‍ പറഞ്ഞു വരുന്നു (അല്‍ മുന്‍ജിദ് നാമകോശം, പേ. 729) നടേ സൂചിപ്പിച്ച പോലെ വേദശബ്ദരത്നാകരം - ബൈബിള്‍ നിഘണ്ടുവില്‍ ഹിക്സൊസ് വംശത്തിന്റെ കാലം ക്രി.മു 1720-1550 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആൃശമിിേശരമ ഞലമറ്യ ഞലളലൃലിരല ഋിര്യരഹീുമലറശമ ജ. 5/97 ല്‍ ക്രി.മു 1630 മുതല്‍ 108വര്‍ഷം അവര്‍ മിസ്രയീം ദേശം ഭരിച്ചു എന്നുള്ളതാണ്. ഉപര്യുക്ത നിഗമനങ്ങളെല്ലാം പറയുന്നത് മദ്ധ്യരാജത്വ കാലത്താണ് (ാശററഹല സശിഴറീാ) യോസേഫ് ജീവിച്ചിട്ടുള്ളതെന്നാണ്. ഫറോവ എന്ന് ഈജിപ്തിലെ രാജാക്ക•ാരെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയതാകട്ടെ, പുതിയ രാജത്വകാലത്തെ (ചലം ഗശിഴറീാ) അഹ്മൊസ് ഒന്നാമന്‍ മുതലാണ്! അതായത്, യോസേഫിന്റെ കാലത്തെ രാജാവിനെ ബൈബിളില്‍ ഫറോവ എന്ന് വിളിച്ചത് ചരിത്രപരമായ ഭീമാബദ്ധമാണ് എന്നു സംക്ഷിപ്തം! ആ അബദ്ധമാണ് അല്‍മുന്‍ജിദ് നാമകോശവും ഭക്ഷിക്കുന്നത്. യോസേഫിന്റെ പ്രവാചകത്വ നിയോഗത്തെ വിസ്മരിച്ച അല്‍മുന്‍ജിദ് അദ്ദേഹം ഫറോവയുടെ മേലധികാരിയാണ് എന്ന് പരിചയപ്പെടുത്തുന്നുവല്ലോ. ഈജിപ്ത് രാജവംശങ്ങളെ കുറിച്ചുള്ള ആധുനിക പഠനങ്ങള്‍ ഈ അബദ്ധത്തെ തുറന്നു കാട്ടിയപ്പോള്‍ രക്ഷപ്പെടാന്‍ അല്‍മുന്‍ജിദ് നാമകോശം കണ്ടെത്തിയ കുറുക്കുവിദ്യയാണ് അദ്ദേഹത്തെ പതിമൂന്നാം നൂറ്റാണ്ടുകാരനായി അവതരിപ്പിക്കല്‍! ബിസി പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തിയേഴ് സംവത്സരം ആയിരുന്നു'' (ഉത്പത്തി 47/28) എന്ന് ബൈബിള്‍ പറയുന്നു. പിന്നെയെങ്ങനെ, നൂറ്റിപ്പത്തു സംവത്സരം മാത്രം ജീവിച്ച (ഉത്പത്തി 50/22) അദ്ദേഹത്തിന്റെ പുത്രന്‍ ബിസി പതിമൂന്നാം നൂറ്റാണ്ടുകാരനായി?
വിശുദ്ധഖുര്‍ആന്‍, മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ, ഈ വിഷയത്തിലും അതിശയിപ്പിക്കുന്ന സൂക്ഷ്മതയും ചരിത്രപരമായ കൃത്യതയും പാലിച്ച് അതിന്റെ ദൈവികത വെളിപ്പെടുത്തുന്നതു കാണാം. മലയാളം ബൈബിളിലെ ഫറവോന്‍, ഇംഗ്ളീഷ് ബൈബിളിലെ ജവമൃീമവ എന്നീ ശബ്ദങ്ങള്‍ തുല്യമായി ഫിര്‍ഔന്‍ എന്നാണ് അറബി ബൈബിളില്‍ പ്രയോഗിച്ചിട്ടുള്ളത്. ബൈബിള്‍ അവതരിപ്പിക്കുന്ന യോസേഫിനെ കുറിച്ച് വിശുദ്ധഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ടെന്നു അല്‍മുന്‍ജിദ് നാമകോശം അവകാശപ്പെടുന്നുണ്ടെങ്കിലും ഉപര്യുക്ത വിവരണത്തില്‍ വിശുദ്ധഖുര്‍ആന്‍ ബൈബിളിനോട് പൂര്‍ണമായും വിയോജിക്കുന്നു. യൂസുഫ് നബി (അ)മിന്റെ സമകാലികനായ ഭരണാധികാരിയെ പലതവണ പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ ഒരിക്കല്‍ പോലും 'ഫിര്‍ഔന്‍' എന്നു വിളിച്ചില്ല. പ്രത്യുത 'മലിക് (രാജാവ്) എന്നാണ് പ്രയോഗിച്ചിരിക്കുന്നത് (നോക്കുക: ഖുര്‍ആന്‍ 12/43-54, 72-76) ഏീീറ ചലം ഇമവീേഹശര ആശയഹല ന്റെ പുതിയ പതിപ്പുകളില്‍ ജവമൃീമവ എന്ന പദം തിരുത്തി പകരം ഗശിഴ എന്നു തന്നെ പ്രയോഗിച്ചത്, ഖുര്‍ആന്റെ വഴിയാണ് ശരിയെന്ന മഹാസത്യത്തെ അംഗീകരിക്കുന്നു.
പുതിയ രാജത്വകാലത്ത് (ചലം ഗശിഴറീാ) ബിസി 1500 മുതല്‍ 343 വരെയുള്ള ഫിര്‍ഔന്‍ എന്ന പേര് രാജാക്ക•ാര്‍ക്ക് ഉപയോഗിക്കപ്പെട്ടിരുന്നത്. അല്‍മുന്‍ജിദ് നാമകോശം തന്നെ പരിചയപ്പെടുത്തുന്നതു പ്രകാരം ബിസി പതിമൂന്നാം നൂറ്റാണ്ടിലാണ് മൂസാനബി(അ) ജീവിച്ചിരുന്നത് (നോക്കുക, അഅ്ലാം പേ. 694) അതായത്, ഫിര്‍ഔന്‍ എന്ന പേര് പ്രചുരപ്രചാരം നേടിയ കാലത്ത്. വിശുദ്ധ ഖുര്‍ആന്‍ മൂസാ നബി(അ)മിന്റെ ജീവചരിത്രവുമായി ബന്ധപ്പെടുത്തി ഇരുപത്തിയേഴ് അധ്യായങ്ങളിലായി എഴുപത്തിയേഴു തവണ 'ഫിര്‍ഔന്‍' എന്നു ഉപയോഗിക്കുന്നു! വിശുദ്ധഖുര്‍ആനിലെ പ്രവാചക കഥകള്‍ ബൈബിള്‍ കോപ്പിയടിച്ചതാണെന്ന ഓറിയന്റലിസ്റ് കുപ്രചരണത്തിന്റെ കൂടി നട്ടെല്ലൊടിക്കുന്നതാണ് ഈ വിശദീകരണം.
Subscribe to:
Posts (Atom)
