*** FLASH NEWS:കൊല്ക്കൊത്ത അഗ്നി ബാധ: ആശുപത്രി ഡയരക്ടര്മാര് അറസ്റ്റില്.മുല്ലപ്പെരിയാര്: ഡി.എം.കെ ഉപവാസ സമരത്തിന്.വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്ന്ന് പാര്ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു.സ്കൂള് കായിക മേള: രങ്കിതയും ജിജിനും വേഗമേറിയ താരങ്ങള്.മുല്ലപ്പെരിയാറില് പുതിയ ഡാം വേണം- നിയമസഭ.പുതിയ ഡാം മാത്രം പോംവഴി: ഉമ്മന് ചാണ്ടി.ഇന്ദുവിന്െറ മരണം: സുഭാഷിനെ നാര്ക്കോ അനാലിസിസിന് വിധേയമാക്കും.സിനി ജോസിനെയും ടിയാന മേരി തോമസിനെയും കുറ്റവിമുക്തരാക്കി.സ്വര്ണവിലയില് നേരിയ ഇടിവ്; പവന് 200 രൂപ കുറഞ്ഞു.ഭക്ഷ്യ ഉല്പന്ന വില സൂചിക 39 മാസത്തെ താഴ്ന്ന തലത്തില്.ഇടക്കാല തിരഞ്ഞെടുപ്പ് ഒഴിവാക്കാനാണു ചില്ലറ വ്യാപാര മേഖലയില് വിദേശനിക്ഷേപത്തിനുള്ള നീക്കം മരവിപ്പിച്ചതെന്നു ധനമന്ത്രി പ്രണബ് മുഖര്ജി.മുല്ലപ്പെരിയാര്: വി എസ് ഉപവാസം തുടങ്ങി.മദീന അപകടം, മരിച്ചവരുടെ എണ്ണം 18 ആയി. ****എസ്.എസ്.എഫ് ബുള്ളറ്റിന്‍:ജി.എം വിളകള്‍ അറിഞ്ഞിടത്തോളം നാഷകരികളാണ്.സുരക്ഷ ഉറപ്പു വരുത്താതെ അത്തരം ഉത്പന്നങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ തൊഴിലാളി വര്‍ഗ പ്രസ്ഥാനങ്ങള്‍ തന്നെ മുന്‍കൈ എടുക്കുമ്പോള്‍,വിക്കിലീക്സ് പുറത്തു വിട്ട രഹസ്യങ്ങള്‍ക്ക് യഥാര്‍ത്ഥ രൂപം കൈവരുന്നു.ചതികളെ തിരിച്ചറിയുക.

Thursday, January 20, 2011

സുന്നി വിദ്യാര്‍ഥി കേരളത്തിന്‌ നവ സാരഥികള്‍

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി  2011 - 2013 :  എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട്‌ : എന്‍ .എം.സ്വാദിഖ് സഖാഫി, സിക്രടറി : കലാം മാവൂര്‍ ,ട്രഷര്‍ : ജലീല്‍ സഖാഫി കടലുണ്ടി ,ക്യാമ്പസ്‌ സിക്രടറി : റഷീദ് നരിക്കോട്

തലശ്ശേരി സം‌വാദം: വഹാബി ക്യാമ്പില്‍ നടുക്കം മാത്രം

16-01-2011 ഞായറാഴ്ച തലശ്ശേരിയില്‍ നടന്ന സുന്നീ-മുജാഹിദ് സം‌വാദം അക്ഷരാത്ഥത്തില്‍ വഹാബി കാപട്യത്തിന്‍റെ മുഖമൂടി ഒന്നുകൂടി പുറത്തു കാണിക്കുന്നതായിരുന്നു. ‘സ്ത്രീ പള്ളി പ്രവേശനം, ഇമാം ശാഫി (റ) ന്റ്റെ ഗ്രന്ഥങ്ങളില്‍’ എന്ന വിഷയത്തിലായിരുന്നു സം‌വാദം.
ഓരോ വിഭാഗത്തിനും വിഷയാവതരണം, 8 ചോദ്യങ്ങള്‍, 8 മറുപടി, അവലോകനം എന്ന വ്യവസ്ഥയിലായിരുന്നു സം‌വാദം നടന്നത്. മുജാഹിദ് പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടാന്‍ വിഷയാവതരണം തന്നെ ധാരാളമായിരുന്നു. സുന്നീ പക്ഷത്തിന്‍റെ വിഷയാവതരണം സത്യത്തില്‍ വഹാബികള്‍ക്കു മുഖം പൊത്തി ഒളിക്കേണ്ടുന്ന സ്ഥിതി വിശേഷമാണുണ്ടാക്കിയത്. സ്ത്രീ പള്ളിപ്രവേശനത്തില്‍ വഹാബികള്‍ വിവിധ കാലങ്ങളില്‍ സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ സുന്നികള്‍ വ്യക്തമായി സമര്‍ത്ഥിക്കുകയായിരുന്നു. ആദ്യം, സ്ത്രീകള്‍ പള്ളിയില്‍ പോകല്‍ നിര്‍ബന്ധമാണെന്നും, പോയില്ലെങ്കില്‍  പിടിച്ചു കൊണ്ടുപോകണമെന്നും, സ്ത്രീകള്‍ പള്ളിയില്‍ പോയില്ലെങ്കില്‍ കാഫിറാകുമെന്നും മുജാഹിദുകള്‍ പറഞ്ഞതും, പിന്നീട് സുന്നതാണെന്നു പറഞ്ഞതും, ശേഷം മുബാഹ് (അനുവദനീയം) എന്നു പറഞ്ഞതും, മുബാഹും സുന്നതും എന്നു പറഞ്ഞതും, ഇപ്പോള്‍ സ്ത്രീകള്‍ക്ക് നിസ്കരിക്കാന്‍ വീട് തന്നെയാണ്‍ ഉത്തമം എന്നു പറയുന്നതും വ്യക്തമായ തെളിവുകളോടെയാണ്‍ സുന്നീ പക്ഷം വിഷയാവതരണത്തില്‍ തുറന്നുകാട്ടിയത്.


ഇരു വിഭാഗത്തിന്‍റെയും ചോദ്യോത്തരങ്ങളും മുജാഹിദ് പപ്പരത്തം ശരിക്കും തുറന്നുകാട്ടി. ആദ്യം സുന്നീ പക്ഷത്തിന്‍റെ ചോദ്യവും മുജാഹിദ് പക്ഷത്തിന്‍റെ മറുപടിയുമായിരുന്നു. മുജാഹിദുകള്‍ അവരുടെ പ്രസിദ്ധീകരണങ്ങളില് ഇമാം ശാഫി (റ) ഗ്രന്ഥത്തില്‍ നിന്നുദ്ധരിച്ച ഒരു ഇബാറത്തിനെ പറ്റിയായിരുന്നു സുന്നികളുടെ ഒന്നാം ചോദ്യം. മുജാഹിദുകള്‍ എഴുതിയ പുസ്തകം കൈയില്‍ പിടിച്ച് അതെഴുതിയ മൌലവിയെ അപ്പുറത്ത് സാക്ഷ്യപ്പെടുത്തി സുന്നികള്‍ ആ ഇബാറത്ത് വായിച്ചു. ‘ല-അല്ലഹു യഖ്ദിറു അലാ ഇതിയാനില്‍ ജുമുഅ’. ഈ ഇബാറത്തിനു ‘സ്ത്രീകള്‍ക്കു പള്ളിയില്‍ ജുമുഅക്കു പോകല്‍ അത്യുത്തമം’ എന്നായിരുന്നു മൌലവി പുസ്തകത്തില്‍ അറ്ത്ഥം നല്‍കിയിരുന്നത്. പുസ്തകവും എഴുതിയ മൌലവിയെയും ഹാജരാക്കി സുന്നികള്‍ ഉന്നയിച്ച് ഒന്നാമത്തെ ചോദ്യം ഇതായിരുന്നു. ‘ഇമാം ശാഫി(റ) വിന്‍റെ ഗ്രന്ഥത്തിലെ ഈ ഇബാറത്തിനു നിങ്ങള്‍ എങ്ങിനെ ഈ അറ്ത്ഥം നല്‍കി? ഇബാറത്ത് വായിച്ചു ഒന്നുകൂടി അറ്ത്ഥം പറയാമോ?’. ചോദ്യം വളരെ വ്യക്തമായിരുന്നു. ആ അറ്ത്ഥത്തില്‍ ഉറച്ചു നില്‍കുന്നു എന്നു പറയാനെല്ലാതെ, സുന്നീ പക്ഷം കിതാബും പുസ്തകവും നല്‍കി ഒന്നു വായിച്ച് അറ്ത്ഥം വെക്കാന്‍ ആദ്യത്തെ നാലു ചോദ്യ അവസരങ്ങളിലും വെല്ലുവിളിച്ചിട്ടും, ആ ഇബാറത്ത് ഒന്നു വായിക്കാന്‍ പോലും മുജാഹിദ് പക്ഷത്തിന്‍ സാധിച്ചില്ല. സത്യത്തില്‍ സ്ത്രീകള്‍ എന്ന സാധ്യത പോലും ആ ഇബാറത്തില്‍ വരുന്നില്ലായിരുന്നു. ശേഷം, ‘ല-അല്ല’ എന്ന അറബി വാക്കിന്‍റെ വ്യാകരണ ശാസ്ത്രം വിശദീകരിച്ചു സുന്നീ പക്ഷം അതിന്‍റെ അറ്ത്ഥം വിശദീകരിച്ചതോടെ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ആദറ്ശ പാപ്പരത്തവും അറബി ഭാഷാ പാപ്പരത്തവും ഒരുമിച്ച് വ്യക്തമാവുകയായിരുന്നു. ഇമാമുകളുടെ ഇബാറത്തുകള്‍ വളച്ചൊടിച്ച് അറ്ത്ഥം നല്‍കിയാണ്‍ മുജാഹിദുകള്‍ കേറളത്തില്‍ പിടിച്ചു നില്‍ക്കുന്നത് എന്നത് ഒരു സം‌വാദത്തില്‍ തെളിവു സഹിതം പിടികൂടിയതായിരുന്നു തലശ്ശേരി സം‌വാദത്തിന്‍റെ ഏറ്റവും വലിയ വിജയം.


സ്ത്രീ പള്ളിപ്രവേശനത്തിനു അനുകൂലമായി വഹാബികള്‍ പൊതുവെ ഉദ്ധരിക്കാറുള്ള ഒരു ഹദീസ് സംബന്ധിച്ച് ഇമാം ശാഫി(റ) വിശദീകരണത്തെ കുറിച്ചായിരുന്നു സുന്നികളുടെ രണ്ടാം ചോദ്യം. ഒന്നാം ചോദ്യം തൊടാന്‍ പോലും ധൈര്യമില്ലാതെ വഹാബികള്‍ നടുങ്ങിയിരിക്കുംബോഴായിരുന്നു പ്രസക്തമായ രണ്ടാം ചോദ്യം. ഇമാം ശാഫി(റ)ന്റ്റെ വിശദീകരണം പരാമര്‍ശിക്കാതെ മറ്റുകിതാബുകള്‍ വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്യാന്‍ മാത്രമെ വഹാബി പക്ഷത്തിനു സാധിച്ചുള്ളൂ സത്യത്തില്‍ ചോദ്യങ്ങള്‍ എന്ത് എന്നു പോലും തിരിച്ചറിയാനാവാത്ത അല്പജ്നാനികളെയാണു മുജാഹിദു പക്ഷത്ത് കാണാന്‍ കഴിഞ്ഞത്.


‘സ്ത്രീ പള്ളിപ്രവേശനത്തെ സംബന്ധിച്ചുള്ള ഇസ്ലാമിക വിധി ഇമാം ശാഫി(റ) ന്റ്റെ ഗ്രന്ഥങ്ങളില്‍ നിന്നു വ്യക്തമാക്കുക‘ എന്നതായിരുന്നു മുജാഹിദ് പക്ഷത്തിന്‍റെ ഏക ചോദ്യം. നേരത്തെ സുന്നീ പക്ഷം ഇമാം ശാഫി(റ) യുടെ ഗ്രന്ഥം ചോദിച്ചപ്പോള്‍ ശാഫീ മദ് ഹബിലെ മറ്റു ഇമാമുകളുടെ ഗന്ഥങ്ങളിലേക്കു വഹാബികള്‍ പോയത് ചൂണ്ടിക്കാണിച്ച് ഞങ്ങളും മറ്റു ഇമാമുകളുടെ കിതാബ് ഉദ്ധരിക്കുന്നുവെന്ന മുഖവുരയോടെ ഇമാം ഇബ്നു ഹജറ്(റ) യുടെ ‘ഫതാവ‘ എന്ന ഗ്രന്ഥത്തില്‍ നിന്നും സ്ത്രീ പള്ളിപ്രവേശനം ഹറാം എന്ന വിധി സുന്നികള്‍ അറ്ത്ഥ ശങ്കക്കിടമില്ലാതെ വായിച്ചപ്പോള്‍ തന്നെ ശാഫി മദ് ഹബിലെ വിധി വ്യക്തമായിരുന്നു. കേരളത്തിലെ മുതിറ്ന്ന പണ്ടിതനായ സ്വദഖത്തുല്ല മുസ്ലയാരുടെ ഒരു മലയാള പരാമര്‍ശം വായിച്ചു ഇബ്നു ഹജറ്(റ) ന്റ്റെ ഗ്രന്ഥത്തില്‍ ഹറാം എന്നില്ല എന്നു സമറ്ത്ഥിക്കാനായിരുന്നു മുജാഹിദ് പക്ഷത്തിന്‍റെ ശ്രമം. ഇമാം ഇബ്നു ഹജറ്(റ) ഹറാം എന്നു പറഞ്ഞ ഫതാവയുടെ ഭാഗം എടുത്ത് ‘ഫതാവ‘ (ഇബ്നു ഹജറ്(റ) ന്റ്റെ കിതാബ്) മധ്യസ്തന്മാറ് മുഖേന സുന്നികള്‍ മുജാഹിദ് പക്ഷത്തെ ഏല്പിച്ചതും ഒരു മൌലവി അതു വാങ്ങി മറ്റേ മൌലവി വായിക്കാതെ തിരിച്ചു നല്‍കിയതും സം‌വാദത്തിലെ ഏറ്റവും രസകരമായ മുഹൂറ്ത്തമായിരുന്നു. കിതാബോ ഇബാറത്തോ വായിക്കാതെ കളവു പറഞ്ഞും പണ്ടിതന്മാരെ നിസ്സാരപ്പെടുത്തിയും സമയം തീറ്ക്കുകയായിരുന്നു മുജാഹിദ് പക്ഷത്തിന്‍റെ ലക്ഷ്യം.
എന്നാല്‍ ഇസ്ലാമിക വിധി ഇമാം ശാഫി(റ) ന്റ്റെ ഗ്രന്ഥത്തില്‍ നിന്നാണ്‍ വേണ്ടത്, അതാണ്‍ ഞങ്ങളുടെ ചോദ്യം, മറുപടിയെവിടെയെന്ന് മുജാഹിദുകള്‍ പ്രസക്തമായി വെല്ലുവിളിച്ചപ്പോള്‍ വഹാബികളുടെ ചങ്കറുത്തു കൊണ്ടായിരുന്നു സുന്നികളുടെ മറുപടി. ഇമാം ശാഫി(റ) ന്റ്റെ ‘ഇഖ്തിലാഫുല്‍ അഹാദീസ്’ എന്ന ഗ്രന്ഥത്തില്‍ നിന്നു “സ്ത്രീകള്‍ക്കു പള്ളികളിലെ ജുമുഅ ജമാഅത്തുകള്‍ സ്തിരപ്പെട്ടിട്ടില്ലെന്നും സ്തിരപ്പെടാത്ത വിഷയത്തില്‍ അവരെ തടയേണ്ടതാണെന്നും” ഉള്ള ഇബാറത്ത് സുന്നികള്‍ വ്യക്തമായി വായിച്ചപ്പോള്‍ ആ ഇബാറത്ത് എവിടെയാണെന്ന് പോലുമറിയാതെ നടുങ്ങി നില്‍കുന്ന വഹാബി സ്റ്റേജും സദസ്സും കാണാമായിരുന്നു. ഈ ഇബാറത്ത് തിരഞ്ഞ് കണ്ട് പിടിക്കാനുള്ള വെപ്രാളത്തില്‍ മുജാഹിദ് മൌലവിമാറ് പരസ്പരം ദേഷ്യം പിടിക്കുന്ന രംഗം ഏതൊരു സാധാരണക്കാരനു പോലും ഒരല്പം സഹതാപത്തോടെയേ കാണാന്‍ കഴിയൂ. സത്യത്തില്‍ അതോടെ വിഷയം തീറ്ന്നിരുന്നു. സുന്നികള്‍ ഉദ്ധരിച്ചാ ഇബാറത്തിനെ പറ്റി ക.മ. പറയാന്‍ വഹാബികള്‍ക്ക് കഴിഞ്ഞില്ല എന്നത് കിതാബ് ഓതിപ്പടിക്കുന്ന വിഷയത്തിലും അത് മുത്വാലഅ ചെയ്യുന്ന വിഷയത്തിലും ഇമാമമുകളെ പഠിക്കുന്ന വിഷയത്തിലും സുന്നികളും മുജാഹിദുകളും ആനയും ചേനയും പോലെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നാണ്‍ വ്യക്തമാക്കിയത്.

Tuesday, January 18, 2011

നിസ്കാരം ഉപേക്ഷിച്ചവനുള്ള ശിക്ഷകള്‍

നിസാരമാക്കി നിസ്ക്കാരത്തെ ഒരാള്‍ ഉപേക്ഷിച്ചാല്‍ 15 വിധം ശിക്ഷ കൊണ്ട്‌ അവനെ ശിക്ഷിക്കപ്പെടും. ഈ ലോകത്ത്‌ വെച്ച് ആറും, മരണസമയത്ത്‌ മൂന്നും, ഖബറില്‍ വെച്ച് മൂന്നും, തന്‍റെ റബ്ബിനെ കാണുന്ന സമയത്ത് (ഖിയാമത്ത്‌ നാളില്‍) മൂന്നും.
ഈ ലോകത്ത്‌ വെച്ച് ലഭിക്കുന്ന ശിക്ഷകള്‍
* തന്‍റെ ജീവിതത്തില്‍ നിന്ന് ബര്‍ക്കത്തിനെ നീക്കപ്പെടും.
* തന്‍റെ മുഖത്ത്‌ നിന്ന് സജ്ജനങ്ങളുടെ ലക്ഷണം മായിക്കപ്പെടും.
* തന്‍റെ മറ്റു സല്കര്‍മ്മങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുകയില്ല.

* തന്‍റെ പ്രാര്‍ത്ഥന ഉയര്‍ത്തപ്പെടുകയില്ല (സ്വീകരിക്കപ്പെടുകയില്ല).
* സജ്ജനങ്ങളുടെ പ്രാര്‍ത്ഥനയില്‍ അവന്‍ ഉള്‍പ്പെടുകയില്ല.
* ഈമാന്‍ കൂടാതെ തന്‍റെ ആത്മാവ്‌ പുറപ്പെടും.

 
മരണ സമയത്തുള്ള ശിക്ഷകള്‍ 
* നിന്ദ്യനായി മരിക്കും.
* വിശന്നവനായി മരിക്കും.
* ദാഹിച്ചവനായി മരിക്കും (തല്‍സമയം സമുദ്രത്തിലെ വെള്ളം മുഴുവന്‍ കുടിച്ചാലും ദാഹശമനം ലഭിക്കുകയില്ല).


ഖബ
റിലുള്ള ശിക്ഷകള്‍
* തന്‍റെ വാരിയെല്ലുകള്‍ തമ്മില്‍ കോര്‍ക്കുന്ന വിധം ഖബര്‍ അവനെ ഞെരിച്ച് അവന്‍റെ മേല്‍ കുടുസ്സാക്കപ്പെടും.

* തന്‍റെ ഖബറില്‍ തീ കത്തിക്കപ്പെടുകയും രാപ്പകല്‍ ആ തീയില്‍ അവന്‍ കിടന്ന്‌ മറിഞ്ഞു കൊണ്ടിരിക്കും

* ശുജാഹുല്‍ അഖ്റഹ് എന്ന സര്‍പ്പത്തെ അവന്‍റെ മേല്‍ അധികാരപ്പെടുത്തും. നിസ്കാരം പാഴാക്കിയതിന്റെ കണക്കനുസരിച്ച് അവനെ അത്‌ ഭയങ്കര    ശബ്ദത്തോടെ കൊത്തികൊണ്ടിരിക്കും. ഓരോ കൊത്തിനും അവന്‍ എഴുപത്‌ മുഴം ഭൂമിയില്‍ ആണ്‍ടുപോകും. ഞാന്‍ നിന്നെ കൊത്തികൊണ്ടേയിരിക്കാന്‍ എന്‍റെ റബ്ബ് എന്നെ അധികാരപ്പെടുത്തിയിരിക്കുന്നു എന്ന് സര്‍പ്പം പറയും.


ഖിയാമത്ത്  നാളില്‍ ലഭിക്കുന്ന ശിക്ഷകള്‍
* ആകാശം പോട്ടിപിളര്‍ന്നാല്‍ എഴുപത്‌ മുഴം വലിപ്പമുള്ള ചങ്ങലയുമായി ഒരു മലക്ക്‌ വന്ന് അവന്‍റെ പിരടിക്ക് കെട്ടും. അത്‌ അവന്‍റെ വായിലൂടെ കടത്തി പിന്‍ദ്വാരത്തിലൂടെ പുറപ്പെടീക്കും ശേഷം ഇപ്രകാരം വിളിച്ച് പറയും 'ഇത് നിസ്കാരം ഉപേക്ഷിച്ചവനുള്ള ശിക്ഷയാണ്'
* അല്ലാഹു അവനിലേക്ക്‌ അനുഗ്രഹത്തിന്‍റെ നോട്ടം നോക്കുകയില്ല.
* അവന് ശക്തിയായ വേദനയുള്ള ശിക്ഷ ലഭിച്ചു കൊണ്ടെയിരിക്കും. അവനെ ശുദ്ധികരിക്കുകയില്ല.
സവാജിര്‍ - ഇബ്നു ഹജര്‍ (റ)


     
നബി (സ) യില്‍ നിന്ന് നിവേദനം : ഒരാള്‍ നിസ്കാരം അതിന്റെ കൃത്യ സമയത്ത്‌ നിസ്കരിക്കാതെ പിന്തിക്കുകയും പിന്നീട് കളാ വീട്ടുകയും ചെയ്‌താലും ഒരു ഹുകുബ നരകത്തിലിട്ടവനെ ശിക്ഷിക്കപ്പെടും. ഒരു ഹുകുബ എന്‍പത് വര്‍ഷവും ഒരു വര്‍ഷം മുന്നൂറ്റി അറുപത്‌ ദിവസവും - പരലോകത്ത്‌ ഒരു ദിവസം - ഇഹലോകത്തെ ആയിരം വര്‍ഷത്തിനു തുല്യമാണ്. ഈ കണക്ക്‌ പ്രകാരം ഒരു ഹുകുബ 2.88.00600 വര്‍ഷമാണ്